Sunday, November 20, 2016

ശനിദശയിലും കണിയാരു പറഞ്ഞതനുസരിച്ച്
ശുക്രദശയ്ക്കായി  ഞാൻ കാത്തിരുന്നു.

കാറ്റിലുതിരുന്ന പാഴിലകളുടെ
മുന്നറിയിപ്പ് ഇലയനക്കങ്ങളുടെ
കലപിലയിൽ കേൾക്കാതെ പോയി.

പേമാരിയാടിതിമർത്ത്
വശംകെടുത്തിയപ്പോൾ
ആരോ പറഞ്ഞ
തെളിഞ്ഞ നീലാകാശത്തെയോർത്ത് ഞാൻ ആശ്വസിച്ചു.

നരച്ച മീശരോമങ്ങളെ
ബാലനരയെന്ന് കുറ്റപെടുത്തി
ഐബ്രോ പെൻസിൽ കൊണ്ട്
കറുപ്പിച്ചുകൊണ്ടേയിരുന്നു.

ഇന്നലെകളിൽ തെളിഞ്ഞു നിന്നവർ
മൺമറഞ്ഞപ്പോഴും അത് ലോക നീതിയെന്നന്യായം ആരോ കൽപിച്ചത്
എൻറെ ബധിര കർണ്ണങ്ങളിൽ തട്ടിതെറിച്ചു.

ഗജകേസരിയോഗമുണ്ടെന്ന്
അമ്മ പറഞ്ഞത് പരിഹാസങ്ങളേറ്റുവാങ്ങുമ്പോഴും
നിജമായി ഭവിക്കുമെന്ന് ഉറപ്പിച്ചു.

എൻറെ അച്ഛാദിൻ ഒരു ദിവസമുണ്ടാകുമെന്നും
എല്ലാമഹാൻമാരും മോശം
കാല ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും സ്വയം പഠിപ്പിച്ചു.

ഇഷ്ടൻമാർ ഇഷ്ടപ്പെടും വണ്ണം നല്ല ശീലങ്ങളാചരിച്ചാൽ
ഇഷ്ടത്തിനായി കഷ്ടപ്പെടേണ്ടിവരില്ലെന്ന്
തെറ്റായി ധരിച്ചു.

താപത്രയങ്ങൾ എനിക്ക് വന്ന് ഭവിക്കില്ലെന്നും അതിൻറെ  സൂചനകൾ
തോന്നലുകൾ മാത്രമാണെന്ന് കരുതിയിരുന്നു.

 ഇന്ന്...........
മൃത്യുവശഗതനായി ചൂറ്റുമെത്തിനോക്കവെ
ഒക്കെ......
എൻ........
തെറ്റിദ്ധാരണയെന്ന്
ബദ്ധപ്പെട്ട് സ്വയം ബോദ്ധ്യപ്പെടുത്തി.
ഞാൻ  Q - ലാണ്.

അറിയാവുന്ന കാലം തൊട്ട് Q-ലാണ്.

ഞാൻ Q-ലാണെന്ന് വിസ്മരിക്കുമ്പോൾ എനിയ്ക്ക് Q- നിയമങ്ങൾ ലംഘിക്കണമെന്ന് തോന്നാറുണ്ട്.

Q- എപ്പോൾ അവസാനിക്കുമെന്നോ എപ്പോൾ ലക്ഷ്യത്തിലെത്തുമെന്നോ നിശ്ചയമില്ല.

പലരും ക്രമം തെറ്റിച്ചാണ് ലക്ഷ്യത്തിലെത്തുന്നത്.

എന്തിനേറെ എനിക്ക് പുറകിലുള്ളവർ പലരും ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു.

ഒരു നിമിഷം ദുഃഖം രേഖപ്പെടുത്തുമെന്നല്ലാതെ അത് എന്നെ അലോസരപ്പെടുത്തുന്നില്ല.

അതൊന്നും എൻറെ ലക്ഷ്യ പ്രാപ്തിയെ പറ്റി എന്നെ ഓർമ്മിപ്പിക്കാറില്ല.

ജാതകവശാൽ ലക്ഷ്യത്തിലെത്താൻ ഇനിയും  സമയമുണ്ട്.

എന്നാൽ ആരും എപ്പോൾ വേണമെങ്കിലും ലക്ഷ്യത്തിലെത്താം.

ചിലർ വരി നിയമം സ്വയം ലംഘിച്ച് ലക്ഷ്യത്തിലെത്തുന്നു.

അവരെ ഭീരുക്കളെന്ന് ജനം പരിഹസിക്കുന്നു.

ലക്ഷ്യം സത്യമാണ്.

Q- അനന്തവും അവർണ്ണനീയവും നിർവ്വികാരവും നിരാമയവുമാകുന്നു.

അതിനെ അറിഞ്ഞാൽ Q- നിൽപിൽ മടുപ്പ് തോന്നില്ല.......

ഞാനെന്നെ ബോദ്ധ്യപ്പെടുത്തികൊണ്ടേ ഇരിക്കുന്നു.......... ഞാൻ Q- ലാണ്.

Sunday, November 13, 2016

പൂമുഖ വാതിൽ
വീണ്ടും
തുറന്നിടട്ടെ ഞാൻ

പൂന്തെന്നലെന്നെ
പതിയെ
തഴുകിടട്ടെ

മണ്ണിൻറെ ഗന്ധം
എന്നിൽ
നിറഞ്ഞിടട്ടെ

മണ്ണിൻറെ മക്കളെ
ഞാൻ
അറിഞ്ഞിടട്ടെ

ആരാമ ശോഭ
ഞാനൊന്നു
കണ്ടിടട്ടെ

പഥികൻറെ വേദന
എന്നിൽ
പതിഞ്ഞിടട്ടെ

എൻറെ മനസ്സ്
അന്യർക്കായ്
തുറന്നിടട്ടെ

ശുദ്ധ വായു ഞാൻ
അൽപം
ശ്വസിച്ചിടട്ടെ

എന്നിലെ എന്നെ
ഞാൻ
അറിഞ്ഞിടട്ടെ

ഞാൻ ''ഒറ്റ'' യാണെന്നത്
അൽപനേരം
മറന്നിടട്ടെ............

Friday, November 11, 2016

പൂവിൻറെ ആഗ്രഹം

ആഗ്രമില്ലൊട്ടുമെനിക്കിന്ന്
മാലാഖമാരുടെ മാലയായിരിക്കുവാൻ

 നാണം കുണുങ്ങിയാം പെൺകൊടി തന്നുടെ
വരണമാല്യത്തിലിരുന്നിക്കിളികൂട്ടുവാൻ

ചക്രവർത്തിമാർ തന്നുടെ മൃതി
യറ്റ ദേഹത്തിലിരുന്നൂറ്റം കൊള്ളുവാൻ

ഒട്ടു നേരം നിൽകെൻറെ സോദരാ
പിച്ചിയെറിയുകയെന്നെയാപാതയിൽ

മാറുവിരിച്ചുറച്ച  ചുവടുമായ്
ധീരോദാത്തമായ് ചരിക്കുന്നു സൈനികർ

(A humble effort to translate the poem by maghanlal chathurvedi '' PUSHP KEE ABHILASHA' a poem supporting army)
വണ്ടി വിടാറായപ്പോഴാണ് സുമുഖൻ ഓടിക്കയറിയത്.സന്ധ്യക്ക് ഇരുട്ട് പരന്നിരുന്നു.സ്ത്രീകളുടെ  പിൻസീറ്റ് മാത്രമേ ഒഴിവുള്ളൂ.രണ്ട് പുരുഷൻമാർ അതിലിരിക്കാതെ നിൽക്കുന്നുണ്ട്.സുമുഖന് അതിലിരിക്കാൻ ഏറെ ചിന്തിക്കേണ്ടി വന്നില്ല.ഇരുന്നു എന്ന് മാത്രമല്ല.മടിച്ച് നിന്നിരുന്ന രണ്ടുപേരെയും കൂടി ക്ഷണിച്ചിരുത്തി.

''ഇര്ന്നോളീ സീറ്റ് പിന്നെ ഇരിക്കാ ള്ളതല്ലേ.''

വണ്ടി വിട്ടതോടെ സുമുഖൻ ഈ  വിഷയത്തിൽ തനിക്കുള്ള പരിജ്ഞാനം വെളിവാക്കിക്കൊണ്ട് പ്രസംഗിക്കാൻ തുടങ്ങി.

''മ്മട നാട്ടില് മാത്രേ ഇദൊക്കെ ഇള്ളൂ .മറ്റ് സംസ്ഥാനങ്ങള്ല് ആണും പെണ്ണ്വൊക്കെ ഒറ്റ സീറ്റിലിരിക്കും.ബ്ഡ മാത്രാ ഇദൊക്കെ.പുരുഷനും സ്ത്രീയും തുല്യാന്ന് പ്രസംഗിക്കും  പിന്ന ഇദൊലുള്ള ഓരോ റിസറേഷനും.''

കൂടെയിരിക്കുന്നവർ  തലയാട്ടി സമ്മതിച്ചു കൊടുക്കുന്നുണ്ട്.

സ്ത്രീകൾ കയറാനില്ലാത്ത ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും സുമുഖൻ പറയും
'' ഒന്ന്  കൈച്ചിലായി.....ഒന്നൂട കൈച്ചിലായി.''

ബസ്സിലെ തൂ മേരീ ജിംന്തഗീ ഹൈ...... എന്ന പാട്ടിനൊത്ത് മുന്നിലുള്ള കമ്പിയിൽ താളം പിടിച്ച് ആസ്വദിച്ച്  സുമുഖൻ യാത്ര തുടർന്നു.

പക്ഷെ സുമുഖനെയും കൂട്ടരെയും  ഞെട്ടിച്ചുകൊണ്ട് അതാ രണ്ട് തരുണീമണികൾ കയറിവരുന്നു.സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർ ഇരിക്കുന്നത് കണ്ട് അവർ ഒന്നുകൂടി  ladies എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ച് ഉറപ്പുവരുത്തി പുറകോട്ട് വന്ന് സീറ്റ് ആവശ്യപ്പെട്ടു.
മറ്റ് രണ്ട് യാത്രക്കാർ അസ്വസ്ഥരായെങ്കിലും സുമുഖൻ ധൈര്യം പകർന്നു.

''ഇദിമ്മാദിരി സൂക്കേഡുള്ളോരോ  വയസത്തിയോളാ.........ചെർപക്കരല്ലേ ? മ്മള പ്പെലെന്നെല്ലെ ?
 അബ്ഡ നിക്കട്ടെ.......''

പെണ്ണുങ്ങൾ വിടുന്ന ലക്ഷണമില്ല.അവർ അൽപം കുടി അടുത്തെത്തി.സഹായത്തിനായി മറ്റ് യാത്രക്കാരെ മാറി മാറി നോക്കുന്നുണ്ട്.അവർ അടുത്തതായി എന്തു നടക്കുമെന്നറിയാൻ കുതൂഹലത്തോടെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

സുമുഖൻ അടുത്ത നമ്പറിറക്കി.

''ങ്ങളിത് കാൺണില്ലേ ഈ ഇരിക്കണദ് പ്രായായ രാളല്ലേ''

''ഓലാഡ ഇര്ന്നോട്ടെ ഇങ്ങള് രണ്ടാളും എന്നേറ്റോളീ.''

തികച്ചും അപ്രതീക്ഷിതമായ ഈ മറുപടിയിൽ സുമുഖൻ ശരിക്കും ഞെട്ടി.

ഒരുനിമിഷം ആരും അനങ്ങുന്നില്ല.പെണ്ണുങ്ങൾ ഉഷാറാണ്.സീറ്റ് കിട്ടുക തന്നെ വേണമെന്ന ഭാവത്തിൽ നിൽക്കുകയാണ്.

സുമുഖൻറെ കൂടെ ഇരിക്കുന്നയാൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അയാൾ പതുക്കെ എഴുന്നേറ്റതോടെ സുമുഖൻ പത്തി മടക്കി എഴുന്നേറ്റു.

''ങ്ങളിദെന്ത് പണിയാ കാട്ടിയേ.ങ്ങള് എയിന്നേറ്റോണ്ടല്ല എഡങ്ങേറായദ് ''

സുമുഖൻ കുറ്റപ്പെടുത്തി.മറുപടിയായി സോറി ട്ടോ എന്ന ഭാവത്തിൽ പുഞ്ചിരി തൂകി മറ്റയാൾ നിന്നു.

'' ങ്ങളദ് കണ്ടില്ലേനും''.തൊട്ടുപുറകിലെ ജനറൽ സീറ്റിൽ ഭാര്യയും ഭർത്താവും ഇരിക്കുന്നതു കാണിച്ച് സുമുഖൻ പറഞ്ഞു.
''മ്മഡ സീറ്റിൽ ഓലിക്ക് ഇരിക്കാ.''

''ഓരോ നിയമങ്ങളിണ്ടാക്കും അദും വച്ച് മ്മഡഡ മക്കിട്ട് കേറാൻ കൊറേ സാനങ്ങളും.''

''രാത്രിയായല് ഓരോന്ന് എറങ്ങിക്കോളും.''

''അമ്മാരി സാനങ്ങള്.''

സുമുഖൻ തുടർന്നുകൊണ്ടേ ഇരുന്നു.ബസ്സിലുള്ള ഓരോരുത്തരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഡയലോഗുകൾ.ഓരോ ഡയലോഗിനു ശേഷവും ഇടവേളകളിലും ആസ്ത്രീ യെത്തന്നെ നോക്കുംപലപ്പോഴും നോട്ടം 14 സെക്കൻറ് അധികരിച്ചു.ചിലർ സുമുഖൻറെ ശ്രദ്ധയിൽ പെടാതെ മുഖം തിരിച്ച് നിന്നു.ഒന്നും പ്രതികരിച്ചില്ല.

കണ്ടക്ടർ എത്തിയപ്പോൾ സുമുഖൻ ആവലാതി പറഞ്ഞു.സ്ത്രീകൾക്കായി നീക്കിവച്ച സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ലെന്ന് പറയാൻ മിനക്കെടാതെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് കണ്ടക്ടർ ടിക്കറ്റ് മുറി തുടർന്നു.കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ അന്നത്തെ ശംബളം കൈപറ്റണം എന്നതിലുപരി അയാളീവിഷയത്തിൽ എന്തിനിടപെടണം..
സഹികെട്ട് പെണ്ണുങ്ങൾ മുൻവശത്തെ കമ്പിയിൽ തല ചായ്ച്ച് കിടന്നു.

സുമുഖൻ വളരെ   സ്മാർട്ടായികമ്പിയിൽ ചാരി നിൽക്കുകയാണ്.മുകളിൽ പിടിക്കാതെ ബസ്സ് ചെരിയുമ്പോൾ ശരീരം വളച്ചും ഒടിച്ചും ബാലൻസ് നിലനിർത്തി ബസ്സിലെ പാട്ടിനൊപ്പം വരികൾ മൂളി താൻ തോറ്റിട്ടില്ലെന്നും തോറ്റ ചരിത്രം കേട്ടിട്ടില്ലെന്നും സ്ഥാപിച്ചുകൊണ്ടും യാത്ര തുടർന്നു. ഇടയ്ക്ക് കമൻറുകൾ പലതും ശബ്ദമമർത്തിയും അട്ടഹാസത്തിൻറെ അകമ്പടിയോടെയുമായിരുന്നു.

നിയമപരമായി തങ്ങൾക്കുവേണ്ടി നീക്കിവച്ച സീറ്റ് ആവശ്യപ്പെട്ട തെറ്റിന് തുറന്ന അവഹേളനം  സഹിച്ചുകൊണ്ട് പെണ്ണുങ്ങൾ മുന്നോട്ട് മുഖമമർത്തി  തല ചെരിച്ച് ഇരുന്നു.

ബസ്സിൽ ഉദിത്ത് നാരായണൻറെ മറ്റൊരു അടിപൊളി പാട്ട് തുടങ്ങി.ബസ്സ് ഇരുട്ടിനെ കീറിമുറിച്ച് യാത്ര തുടരുകയാണ്.നിയമങ്ങൾ ഉണ്ടാക്കുകയും അവ തങ്ങൾക്ക് അനുകൂലമായി നിർവ്വചിക്കുകയും ചെയ്ത് നേതാവ് ചമഞ്ഞ് നടക്കുന്ന സുമുഖൻമാരുടെയും സ്തുതിപാഠകരായ സഹയാത്രികരുടെയും നിയമം നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള നിസ്സംഗരായ ഉദ്യോഗസ്ഥവർഗ്ഗത്തിൻറെയും പ്രതികരണ ശേഷി യില്ലാത്ത സാധാരണക്കാരുടെയും അവകാശങ്ങൾക്ക് അർഹതയുണ്ടായിട്ടും അത് നിഷേധിക്കപ്പെടുന്ന പഞ്ചപാവങ്ങളുമടങ്ങിയ ഒരു സ മൂഹത്തിൻറെ , പ്രതീകമായി ബസ്സ് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ടേ ഇരുന്നു.
പഷ്ട്

ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞിടായ്കിൽ
ഇഷ്ടം നഷ്ടമാകുമെന്ന്
ഇഷ്ടർ പറഞ്ഞതനുസരിച്ച്
ഏറെ കഷ്ടപ്പെട്ട് ഞാനെന്നിഷ്ടം വെളിപ്പെടുത്തിയമാത്രയിൽ
നഷ്ടമായിഭവിച്ചെന്നുടെ
ഇഷ്ടമെത്രയും കഷ്ടം കഷ്ടം
എന്നാലതുകാരണമെൻ
ശിഷ്ടജീവിതം
പുഷ്ടിപ്പെട്ടുവെന്ന സത്യം
ഇഷ്ടരോടിന്നുഞാൻ പങ്കുവച്ചപ്പോൾ
പഷ്ട്
പഷ്ടെന്നാവർത്തിച്ചുരച്ചാരവർ
ക്ഷുദ്ര ഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യം വച്ച് പുറപ്പെട്ടുവത്രെ

മണ്ണിരകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു.

കൊടും വരള്‍ച്ചയുടെ വിഷക്കൂണുകള്‍ തലപൊക്കുന്നു.

പറവകള്‍ എങ്ങോട്ടെന്നറിയാതെ പാലായനം ചെയ്യുന്നു

വര്‍ണ്ണ ശലഭങ്ങള്‍ കറുത്ത ഉടയാടകള്‍ അണിയുന്നു.

തവളകുട്ടന്‍മാര്‍ കാട്ടിലോടിയൊളിക്കുന്നു.

ആണവായുധങ്ങള്‍ പോര്‍വിളി നടത്തുന്നു.

കാട്ടുമൃഗങ്ങള്‍ കൂട്ടം തെറ്റിയലയുന്നു.

കൊടുവാളുകളുകള്‍ പടിവാതിലില്‍ മുട്ടുന്നു.

തലച്ചോറില്‍ പെരുച്ചാഴികള്‍ ചുരമാന്തുന്നു.

കര്‍മ്മ പദ്ധതികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു

മൃതി മുഹൂര്‍ത്തം വിളിപ്പാടകലെയെന്നറിയാതെ.....
Aasman men  nikla  chand
Chandni  hai charon or
Ghusi kee lahar damak ute
Sab logon ke  than man men

Punya magh ka anupam yatra
Sahan kee nirupam siksha dete
Pathith log ke dugh ko parghe
Hai yeh rasta daya dan ka

Dayavan ke yad men beete
Har pal har kshan har pahar
Upavas se vimal ho jave
Manav sanscriti bar bar

Ek tatwa ka  pat sighave
Manavata ka chitra dighave
Apnatw ko door hataye
Deen bandhu kee roop dharaye

Jnan sampada kee ye marg
Auron ka ho samman atulit
Seva ka sandesh dilave
Har vyekti ho divya swaroopee

Aavo milkar ek hojave
Dil ko dil ka mel ho jave
Ek sat milkar gave
Eid mubarak Eid mubarak
👍🏽👍🏽👍🏽👍🏽👍🏽😀👍🏽😀😀😀😀😀😀😀😀😀😀
ഒരു ഓഡിയെഫോർമ

ഞൊടിയിൽ നേരത്തെ
വന്നതാണന്നു ഞാൻ
പല ഗുമസ്ത പണികൾ
തീർപ്പാക്കുവാൻ.

വീട്, കക്കൂസ് , റോഡുകൾ
പിന്നെ വാളു പോൽ തൂങ്ങും
പീയാറെടുത്തുകൾ.

ആരുമില്ലൊരാൾ
മാത്രമകം പുറം ആകെയും
വെടിപ്പാക്കുകയാണാഫീസ്.

നേരമെട്ടായതൊള്ളൂ, മുറ്റത്തതാ നേർത്ത മഞ്ഞി-
ലിരിയ്ക്കുന്നൊരു കൂട്ടർ!

ദൂരയാത്ര കഴിഞ്ഞ പോലു
ണ്ടവ, രാറുപേരുമൊരുമി-
ച്ചിരിയ്ക്കുന്നു.

അച്ഛൻ, അമ്മ, മുത്തച്ഛൻ,
മുത്തശ്ശിയും മക്കൾ
രണ്ടു പേർ
സന്തുഷ്ടർ കാഴ്ചയിൽ.

ചോദ്യമേറെയെറിഞ്ഞു ഞാൻ
അടു, ത്താണു കോടതി,
മാറിക്കയറിയോ?

എന്തിനും ചിറി കോട്ടിയ പുഞ്ചിരി, എന്തിനേയോ
തിരയുന്ന മാതിരി !

നീളെ ജോലിയിൽ മുങ്ങി
നിവരവെ, നീട്ടി ഞാൻ വിളി -
ച്ചാരാഞ്ഞു പിന്നെയും
'സേവകൻ' പറഞ്ഞേല്പിച്ച -
താണു പോൽ, ഭാവമെന്തു
നിരാമയം, നിർമ്മലം!

ഏറെ വൈകാതെ പാഞ്ഞെത്തി കക്ഷത്തിൽ
'വീർത്ത' പുത്തൻ ഡയറിയു -
മായൊരാൾ.

സേവകൻ! എണിയ്ക്കുന്നവർ, കൂപ്പുകൈ , കൂടെ
വെറ്റില ചോപ്പിച്ച പുഞ്ചിരി !

ചെനിയൻ! കക്കൂസിൽ
ചെക്കിനു വന്നതാ-
ണിവരിട തെറ്റി പോകില്ലൊ
രേടത്തും.

നാടു താണ്ടി, 'പയസ്വിനി'യും
കടന്നൂടു പാതകൾ,
കാടുകൾ താണ്ടിയോർ.

ചെക്കു വാങ്ങുവാനിത്രയും
വൈകി, ഞാനുത്തരം
പറയേണ്ടതാണോർക്കണം.

നേർത്ത പുഞ്ചിരി നീട്ടി ആ
സേവകൻ, നിർത്തി നിർത്തി
പറഞ്ഞു തൻ സങ്കടം.

എനെറ 'ടാർജറ്റ് ' തീർക്കുവാൻ
ഞാനെത്ര , ചെന്നു കാലു
പിടിച്ചു ചെനിയന്റെ?

കാട്ടിൽ കാറ്റേറ്റു ചെയ്യുന്ന
'സംഗതി' , കൂട്ടിലിട്ടു
നടത്തുവാൻ വയ്യ പോൽ!

കല്ലു കൊത്തി, മരം വെട്ടി ഒറ്റയ്ക്ക്, പുല്ലു പോലയാൾ
തീർത്തതാണാ കക്കൂസ്.

കൂടെ ക്ലോസറ്റ്, പൈപ്പുകളൊക്കെയും
മോടിയുള്ളത്
വാങ്ങിക്കൊടുത്തു ഞാൻ!

ഒടുവിൽ ചെക്കു കൊടുത്തു ഞാൻ, കയ്യൊപ്പു
നൂറു തേച്ച വിരലിനാൽ
തന്നയാൾ.

പിറകെ സേവകൻ നിർത്താതെ ചൊല്ലുന്നു:
തുളു, മറാത്തിയോ?
എത്രയനർഗളം.

തൊഴുകൈ , ചോപ്പിച്ച
പുഞ്ചിരി പിന്നെയും
പടി കടന്നവർ, നോക്കി ഞാൻ നിന്നു പോയ്.

റിക്ഷയാക്കണം, 'നുള്ളിപ്പാടി '
യിൽ  'ട്രജറി ' യു -
ണ്ടവിടെ നിന്നു പണം വാങ്ങി പോകണം.

പിറകെ നിന്നു വിളിച്ചു പറഞ്ഞയാൾ,
മുറയിൽ തലയാട്ടുന്നുണ്ടു
പോകുവോർ .

ഇരു പതിറ്റാണ്ടിന്നിപ്പുറം
ചെനിയനും ഹൃദയ-
മുള്ളൊരാ സേവകനും
മുന്നിൽ ഇടിവു
തട്ടാതുണ്ടോർമ്മകൾ
' ആദ്യകിരണങ്ങൾ '
വായിച്ചതോർത്തു
പോകുന്നു ഞാൻ!
പത്മലോചനൻ എഴുതിയ കവിത........
തേവരുടെ നാടിന്നാശംസകൾ

വജ്രഖചിതമാംഒരു നൂറാശംസകൾ
അറുപതു നിറദീപം തെളിച്ച് പുത്തനുണർവ്വിൻ ചുവടുമായ് നീങ്ങണം
പൊരുതി കരേറിയോരോർമ്മകൾ കരുത്താകണം
കൈവന്ന ഭാഗ്യങ്ങൾ കൃഷ്ണ മണിപോലെ കാക്കകാണം
നഷ്ടങ്ങളൊക്കെ  പണിതു നികത്തണം
സഹ്യൻറെ പൊക്കം മനസാവരിക്കണം
ഹരിതാഭയിലങ്ങു തിങ്ങിവിളങ്ങണം
അമ്മമൊഴി മുലപ്പാലുപോലെ നൊട്ടിനുണയണം
ഒന്നു രണ്ടു മൂന്നെണ്ണി  പഠിക്കണം
ഇംഗ്ലീഷു ചൊല്ലി വിമ്മിഷ്ടപ്പെടാതെ
മാതൃഭാഷയിലാറാടിരസിക്കണം
ഡാഡിയുംമമ്മിയും മാറി ഭവനത്തിൽ
അച്ഛനമ്മമാർ തിരികെയെത്തണം
കുടുകുടെ മഴയങ്ങു തിമർത്തു പെയ്തീടണം
തോടും നദിയും  നിറഞ്ഞങ്ങൊഴുകണം
ഉച്ചനീചത്വങ്ങൾ  ഇല്ലായ്മ ചെയ്യണം
ഒരുമയോടേവരും സുഖമായ് വസിക്കണം
ഹൃദയങ്ങളകലുന്ന ഹേതുവെ
സമൂഹ മദ്ധ്യത്തിലൊറ്റപെടുത്തണം
വായിച്ചു വായിച്ചു പടിപടിയായ് വളരണം
ഐക്യമത്യത്തിൻ മന്ത്രം ജപിക്കണം
താനെന്ന ഭാവം വെടിഞ്ഞ്
 മറ്റുള്ള ഭാഷയും ജാതിയും നാടും
ആദരപൂർവ്വം മാനിച്ചീടണം
ജന്മനാടിന്നഭിമാനമാകണം
നാടിൻറെ കീർത്തി വാനിൽ പറക്കണം.
ഇനിയുമുയരണ മതിവേഗം
ഈ പരശുരാമൻറെ സൃഷ്ടിപ്രദേശം
അല്ലറചില്ലറ തട്ടിപ്പുപണിയിമായി തുട്ടുകൾ കെട്ടുകെട്ടായി
കട്ടിലിനടിയിലും
മച്ചിൻ പുറത്തും
വാച്ചിപാട്ടും
പൂഴ്തിവച്ച്
സ്വയം ചില്ലറക്കാരനല്ലെന്ന്
ആശ്വസിച്ചിരിക്കുമ്പോഴതാ ചില്ലിക്കാശിനായി
നെട്ടോട്ടമോടേണ്ടിവന്ന കാലം
വന്നെത്തിയത്
ശിവ ശിവ
കലികാല വൈഭവം
🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭
                  😻കിച്ചുവും മണികുട്ടനും👦
                           
                                   (ലഘു നാടകം)

                              🎭    രംഗം 1

(വേദിയിൽ  കിച്ചുവും   പൂച്ചകുഞ്ഞ് മണികുട്ടനും.കിച്ചുവിന് പത്തുവയസ്സാണ്.സംഗീതത്തിൻറെ അകമ്പടിയോടെ ഇരുവരും കളിയിലേർപ്പെട്ടിരിക്കുന്നു.)

കിച്ചുവിൻറെ അമ്മ പ്രവേശിക്കുന്നു.

അമ്മ - കിച്ചൂ ഒന്ന് നിർത്തുന്നുണ്ടോ.ഏതു നേരവും കളി.നിനക്ക് പോയി എന്തെങ്കിലും വായിച്ചൂടെ.👧

(കിച്ചു കളി നിർത്തി പൂച്ച കുഞ്ഞിനുമുകളിൽ ചെറിയ വട്ടി കമത്തിവയ്ക്കുന്നു വട്ടി ചലിക്കുന്നതുകണ്ട് കിച്ചു ചിരിക്കുന്നു.) 😀😀😀

അമ്മ ÷ അശ്രീകരം ഞാനിതിനെ പുറത്തോട്ടെറിയും ഏതുനേരവും മണികുട്ടൻ മണിക്കുട്ടൻ.ഇതിൻറെ തീട്ടം കോരി ഞാൻ മടുത്തു .👧

കിച്ചു ÷ അത് വലുതായാൽ പുറത്ത് പോയിക്കോളൂല്ലെ അമ്മെ....😧

അമ്മ ÷ കിച്ചു നിനക്കടിവേണോ വേണോന്ന് ന്യായീകരിക്കാൻ വന്നിരിക്കുന്നു പൊയ്ക്കോ അവിടന്ന്.

(കൊട്ടപൊക്കി പാലുകൊടുക്കുന്നു.)

കിച്ചു  ÷ അമ്മ പറഞ്ഞത് കാര്യമാക്കണ്ട കേട്ടോ....കുടിച്ചോ

(അമ്മ പ്രവേശിക്കുന്നു.)

അമ്മ ÷ കിച്ചു നിന്നെ ഞാനിന്ന് ....... വടിയെടുത്ത് അടിക്കുന്നു.പൂച്ച കുഞ്ഞ് ജീവനും കൊണ്ടോടുന്നു.കാശുകൊടുത്ത് വാങ്ങുന്ന പാലാ.നിനക്കെങ്ങനെ ഇതിന് ധൈര്യം വന്നു ?

അമ്മ ÷ നിങ്ങളിതെവിടെ പോയികിടക്കുയാ ഒന്നിങ്ങ് വരുന്നുണ്ടോ വരുന്നുണ്ടോന്ന്.നിങ്ങളിതെന്തെങ്കിലുമറിയുന്നുണ്ടോ കിച്ചു ഏതുനേരവും ആ വൃത്തികെട്ട ജന്തുവിനൊപ്പമാണ്.പഠിപ്പും വേണ്ട ഒന്നും വേണ്ട.

അച്ഛൻ ÷ എന്താ ജാനൂ എന്താ പറ്റിയത്

അമ്മ ÷ ഒന്നും പറ്റിയില്ല അല്ലെങ്കിലും നമ്മക്കെന്തു പറ്റാനാണ് ഏതുനേരവും വാട്സപ്പും ഫേസ്ബുക്കുമല്ലെ പരലോകത്ത് ജീവിക്കുന്നവർക്ക് ഈ ലോകത്തെന്തു നടന്നാലെന്ത്

അച്ഛൻ ÷ എൻറെ ജാനു ഒന്ന് മൊബൈൽ ഫോൺ തുറന്നെന്നു കരുതി വായിത്തോന്നിയതൊക്കെ പറയാതെ കാര്യമെന്താണെന്നു പറ

അമ്മ ÷ ഇ തിനിന്നൊരു പരിഹാരമുണ്ടാക്കണം.പൂച്ചപെറ്റാൽ ഐശ്വര്യമാണെന്നാ പറയുന്നത് എൻറെ ദൈവേ ഇതിൻറെ തല കണ്ടതു മുതൽ എൻറെ സമാധാനം പോയി.

അച്ഛൻ÷മോനിങ്ങോട്ടുവരു.മോനിന്നത്തെ ഹോംവർക്ക് ചെയ്തോ

കിച്ചു  ÷ ചെയ്തു

അച്ഛൻ  ÷ പഠിച്ചു കഴിഞ്ഞോ .

കിച്ചരാു ÷ രാവിലെ എഴുന്നേറ്റ്
പഠിക്കുമച്ചാ

 അച്ഛൻ ÷Then what is the problem.എന്താണ്  പ്രശ്നം

(അച്ഛനും മകനും ആംഗ്യ ഭാഷയിൽ സംസാരിക്കുന്നു.ഇതുകണ്ട് അമ്മ പൂർവ്വാധികം ദേഷ്യത്തോടെ അകത്തേയ്ക്ക് പോകുന്നു അച്ഛനും മകനും ചിരിക്കുന്നു.അകത്തുനിന്നും പാത്രം വീഴുന്നതിൻറെയും പുച്ചകുഞ്ഞിൻറെ പ്രാണ വേദനയോടുമുള്ള കരച്ചിൽ.)

                                               🎭   രംഗം 2

🙀🙀🙀🙀🙀🙀🙀🙀🙀😸😸😸😸😸😸😸😸😸😸

അമ്മപൂച്ച വരുന്നു.ഒരുനിലവിളിയോടെ മണികുട്ടൻ കുതിക്കുന്നു.പുച്ച കുഞ്ഞിനെ ആവേശത്തോടെ നക്കി തുടയ്ക്കുന്നു.മുലയൂട്ടുന്നു.കിച്ചു കണ്ടുനിൽക്കുന്നു.അമ്മലാളിക്കുകയും അമ്മയുടെ മടിയിൽ താരാട്ട് പാട്ട് കേട്ട് ചുണ്ടൻ വിരൽ വായിലിട്ട് ഉറങ്ങുന്ന കിച്ചു .ഓമനതിങ്കൾ കിടാവോ......എന്ന പാട്ടിൻറെ അകമ്പടിയാകാം.

പിന്നരങ്ങിൽ കണ്ടൻ പൂച്ച.ഭയന്ന് കുഞ്ഞിനെ സംരക്ഷിയ്ക്കുന്ന അമ്മ പൂച്ച.സമ്മർദ്ദത്തിൻറെ ഉച്ചസ്ഥായിൽ കിച്ചു വടിയെടുത്ത് കണ്ടനെ ഓടിക്കുന്നു.

                         🎭  രംഗം 3

അച്ഛനോടൊപ്പം ഫുട്ബോൾ കണ്ടിരിക്കുന്ന കിച്ചു.തടസ്സപ്പെടുത്തികൊണ്ട്

 കിച്ചു ÷ അച്ഛാ.....ഒരു സംശയം...
(റിമോട്ടിൽ വോളിയം കുറച്ച് )

 അച്ഛൻ ÷ എന്താ ചോദിച്ചോളൂ......

കിച്ചു ÷ ഈ കണ്ടൻ മണിക്കുട്ടൻറെ അച്ഛനല്ലേ

അച്ഛൻ ÷ അതേ

കിച്ചു ÷ എന്നിട്ടെന്തൊ മണികുട്ടൻ കണ്ടനെ പേടിക്കുന്നത്
.
അച്ഛൻ ÷ അത് മോനേ അവസരം കിട്ടിയാൽ കണ്ടൻ മണികുട്ടൻറെ കഴുത്തിൽ കടിച്ച് കൊല്ലും

[കിച്ചു ഞെട്ടുന്നു] 😵

അച്ഛൻ ÷ അതാണ്  പൂച്ച ഇങ്ങനെ കണ്ടനെ കാണുമ്പോൾ ചീറ്റി ഓടിക്കുന്നത്.

കിച്ചു ÷ അപ്പോൾ പുച്ച ഇല്ലാത്ത നേരത്ത് കണ്ടൻ വന്നാൽ

അച്ഛൻ ÷ അതിനല്ലേ നമ്മുടെ ഹീറോ കിച്ചൂട്ടൻ

കിച്ചു ÷ ഞാൻ സ്കൂളിൽ പോകുമ്പൊ കണ്ടൻ വന്നാൽ

അച്ഛൻ ÷ രക്ഷയില്ലാ......മണികുട്ടൻറെ കാര്യം പോക്കാ......കിച്ചുനറിയോ എന്തൊക്കെ വെല്ലുവിളികളെ അതിജീവിച്ചാണ് ഒരു പൂച്ച കുഞ്ഞിനെ വളർത്തി വലുതാക്കുന്നത് ? പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം വേണം
അധികമാരുടെയും ശ്രദ്ധയിൽ പെടാത്ത....കുസൃതിപിള്ളേരും ഇഴജന്തുക്കളും കണ്ടൻ പൂച്ചയും എളുപ്പം എത്തിപെടാത്ത സ്ഥലം.
അമ്മ പൂച്ചയ്ക്ക് കുഞ്ഞിനെ പാലൂട്ടണം ഭക്ഷണം തേടണം സംരക്ഷിക്കണം.ആരും സഹായത്തിനുണ്ടാവില്ല.
എന്തു കഷ്ടാ അല്ലേ

കിച്ചു ÷  അതെന്താ അച്ഛാ കണ്ടനിങ്ങനെ

അച്ഛൻ ÷ ഓരോ ജീവികളുടെ പ്രത്യേകതകളല്ലേ

കിച്ചു ÷ പാവം മണികുട്ടൻ ആർക്കുമവനോട് സ്നേഹമില്ല അമ്മയ്ക്കുപോലും.

അച്ഛൻ ÷ അമ്മയ്ക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ അങ്ങനെയൊക്കെ പറയുന്നത്

കിച്ചു ÷ മണികുട്ടനോട് സ്നേഹമില്ലെങ്കിൽ അമ്മ എന്നെയും സ്നേഹിക്കണ്ട.

[വോള്യം കൂട്ടി ക്രിക്കറ്റ് കാണുന്നു.]
                               
                                🎭     രംഗം 3

കിച്ചുവിൻറെ സ്വപ്നത്തിൽ കളി. കളിക്കൊടുവിൽ കണ്ടൻ വന്ന് മണികുട്ടനെ കടിച്ചു കീറുന്നു.മണികുട്ടാ എന്ന അലർച്ചയോടെ കിച്ചു ഞെട്ടിയുണരുന്നു.അച്ഛനും അമ്മയും എത്തുന്നു.കിച്ചു മണികുട്ടനോട് ചേർന്ന് നിന്ന് സ്നേഹം പ്രകടിപ്പിക്കുന്നു. 😻😻😻

                      🎭     രംഗം 4

സ്കൂൾ വിട്ടുവരുന്ന കിച്ചു മണികുട്ടനെ അന്വേഷിക്കുന്നു കണ്ടെത്തുന്നില്ല.

കിച്ചു ÷ അമ്മേ മണികുട്ടനെ കണ്ടോ

അമ്മ÷അവിടെങ്ങാനും തൂറിതേച്ച് നടക്കുന്നുണ്ടാകും

(അന്വേഷണം തുടരുന്നു)

കിച്ചു ÷ അമ്മേ മണികുട്ടനെ കാണുന്നില്ല.
അമ്മ ÷ അതിന്.....

ജോലിയിൽ ഏർപെട്ടിരിക്കുന്ന അമ്മയെ സംശയത്തോടെ നോക്കുന്ന കിച്ചു.

                       🎭    രംഗം 5

വീട്ടിലും തൊടിയിലും വഴിയോരത്തും മതിലിനപ്പുറത്തും കിച്ചു മണികുട്ടനെ അന്വേഷിക്കുന്നു.വഴിപോക്കരോടും തൂണിനോടും മുല്ലവള്ളിയോടും കോഴികുഞ്ഞിനോടും മണികുട്ടനെ കണ്ടോ എന്ന് അന്വേഷിക്കുന്നു.

അച്ഛൻ - അവിടെങ്ങാനും കാണും കിച്ചു.

കിച്ചു÷ഇല്ല ഞാനെല്ലാടത്തും തിരക്കി....

അച്ഛൻ ÷ കാണുന്നില്ലാ ? പിന്നെ പുച്ചകൾക്ക് ഒരു സ്വഭാവമുണ്ട്.അത് പുതിയ സ്ഥലങ്ങൾ തേടിപോകും.

കിച്ചു ÷ മണികുട്ടൻ എന്നെവിട്ട് പോകില്ല

അച്ഛൻ÷ അമ്മ പൂച്ച മണികുട്ടനെയും കൂട്ടി വേറെ വീട്ടിൽ പോയിരിക്കും.

കിച്ചു ÷ ഇല്ല........ ഇല്ല (അതൊരലർച്ചയായിരുന്നു.)

                      🎭    രംഗം 6 😸

സീരിയൽ കാണുന്നതിനിടെ ചപ്പാത്തിയ്ക്ക് കുഴച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ അടുത്തെത്തുന്ന കിച്ചു.

കിച്ചു÷എവിടെ എൻറെ മണികുട്ടൻ ...എവിടേന്ന്

(റിമോട്ടെടുത്ത് എറിയുന്നു.)

എടാ.......

തൊട്ടുപോകരുത്.....

                 (നിന്ന് വിറയ്ക്കുന്ന കിച്ചു.)

                      🎭         രംഗം 7 😸

കിച്ചുവിനെ ഭക്ഷണം കഴിപ്പിക്കാൻ പാടുപെടുന്ന അച്ഛനും അമ്മയും

അച്ഛൻ  ÷  നീയിന്ന് അവൻറെ ഫാവറേറ്റ്  പുട്ട് ഉണ്ടാക്കിയില്ല.

അമ്മ÷അവനിഷ്ടം നീർ ദോശയാ.....

അച്ഛൻ÷ അതുശരി..... മോൻ കഴിക്ക്.
കുറച്ച് ചമ്മന്തി ഒഴിക്കട്ടെ

അമ്മ÷ ഛെ അവന് ചമ്മന്തി ഇഷ്ടല്ലാന്ന് നിനക്കറിഞ്ഞുടെ

അച്ഛൻ÷ മോന് കുറച്ച് ഹോർളിക്സ്  കൊടുക്ക്

അമ്മ÷ ങാ കിച്ചുവിന്ന് ഹോർളിക്സ് മുക്കിയാ ദോശ തിന്നുന്നെ.

കിച്ചു ÷   വേണ്ട എനിക്കൊന്നും വേണ്ട

അച്ഛനും അമ്മയും ÷     കിച്ചൂ

കിച്ചു÷എവിടെ എൻറെ മണികുട്ടനെവിടെ ?

                        🎭    രംഗം 8 😻

അച്ഛൻറെയടുത്ത് പ്രോഗ്രസ് കാർഡുമായി നിസ്സംഗതയോടെ എത്തുന്ന കിച്ചു.അച്ഛൻറെ മുഖത്ത് നിരാശ.അമ്മയ്ക്ക് കൈമാറുന്നു. മുഖത്ത് നിരാശ.കട്ടിലിൽ കമിഴ്ന് കിടക്കുന്ന കിച്ചു.

                      🎭       രംഗം 9 😻

മുത്തശ്ശികഥ കേൾക്കുന്ന കിച്ചു.
ഓർമ്മയിലെ മുത്തശ്ശി കഥ ''അങ്ങനെ നമ്മുടെ രാജകുമാരൻ മയിൽ പീലി കാവിലെത്തി കല്ലു വിളക്കിൽ എണ്ണയും തിരിയുമിട്ട് കല്ലുരച്ച് തീ കൂട്ടി തിരിതെളിച്ച് മനസ്സുരുകി പ്രാർത്ഥിച്ചു.പ്രാർത്ഥനയിൽ രാജകുമാരൻറെ മനസിളകിയില്ല. കാവിൽ കടവാവലും കരിനാഗങ്ങളും  നൃത്തം ചവിട്ടി. രാജകുമാരൻ പേടിച്ചില്ല. രാജകുമാരിക്കുവേണ്ടി കരളുരുകി പ്രാർത്ഥിച്ചു.ഒടുവിൽ..... ഒടുവിൽ എങ്ങോമറഞ്ഞ രാജകുമാരി രാജകുമാരനു മുന്നിൽ പ്രത്യക്ഷ പെട്ടു.''
                 
                              🎭   രംഗം 10 😸

മയിൽപീലികാവിലെത്തുന്ന കിച്ചു.കാവടിനൃത്തത്തിൻറെ സംഗീതം.അനേകം കണ്ടൻ പൂച്ചകളുടെ പേടിപ്പിക്കുന്ന നൃത്തം.കിച്ചു മോഹാലസ്യപെട്ടു വീഴുന്നു.

                         🎭  രംഗം 11 😸


ഡോക്ടറുടെ മുന്നിലിരിക്കുന്ന അച്ഛനും അമ്മയും.
ഡോക്ടർ÷Now he is ok but.....he is not normal.

അച്ഛൻ÷ഡോക്ടർ ഞങ്ങട കുഞ്ഞിന് എന്താണ് പറ്റിയത്.

ഡോക്ടർ ÷അവൻറെ കുഞ്ഞ് മനസ്സിന് താങ്ങാനാവാത്ത എന്തോ സംഭവിച്ചിട്ടുണ്ട്.പറയു what is the matter.

അച്ഛനും അമ്മയും പരസ്പരം നോക്കുന്നു.അവരൊന്നും പറയുന്നില്ല ഡോക്ടർ÷ നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ.......ഓർത്തെടുക്കൂ some thing wrong ?

(പറയാൻ തുടങ്ങുന്നു സംഗീതം  സംസാരത്തെ മറയ്ക്കുന്നു.)

ഒടുവിൽ ഡോക്ടർ കണ്ണടയെടുത്ത് മുഖം തുടയ്ക്കുന്നു.👔🕶

ഡോക്ടർ÷  നിങ്ങളൊക്കെ  വിദ്യാഭ്യാസ മുള്ളവരല്ലെ ? ആ പൂച്ച കുഞ്ഞിനോടുള്ള കിച്ചുവിൻറെ സ്നേഹം നിങ്ങൾ അവഗണിച്ചു.മിണ്ടാപ്രാണികളോടും സഹജീവികളോടും ഇത്തരം സമീപനത്തിലൂടെയാണ് ഒരു കുട്ടി വളർന്ന് സാമൂഹ്യബോധമുള്ള വ്യക്തിയായി മാറുന്നത്.
ഏതായാലും കഴിവതും വേഗം അവരെ ഒന്നിപ്പിക്കണം

അച്ഛൻ÷ശരി സർ നമുക്കിപ്പോൾ തന്നെ പോകാം.

ഡോക്ടർ ÷ വരട്ടെ അൽപം കൂടി മെച്ചപ്പെടാനുണ്ട്.

മണികുട്ടാ എന്ന കിച്ചുവിൻറെ    വിളികേട്ട് ഡോക്ടർ അകത്തേയ്ക്ക് ഓടുന്നു.

                         🎭   രംഗം 12 😻

മണികുട്ടനെ കാണുന്ന കിച്ചു.കണ്ണുകളിൽ നിർവ്വികാരത.മണികുട്ടൻ കിച്ചുവിനെ തടവുകയും വലം വയ്ക്കുകയും ചെയ്യുന്നു.കിച്ചുവിന് പ്രതികരണമില്ല.

അമ്മ ÷ എൻറെ ദൈവമേ എൻറെ കുഞ്ഞിനിതെന്താ പറ്റിയത്.(നിലവിളിക്കുന്നു)

ഡോക്ടർ÷   തളരരുത് കാലം എല്ലാ മുറിവുകളും ഭേദമാക്കും നിങ്ങൾ ധൈര്യമായിരിക്കൂ.

                                       🎭       രംഗം 13 😻

സ്കൂൾ ബാഗുമായെത്തുന്ന കിച്ചുവിനെ കാത്തിരിക്കുന്ന മണികുട്ടൻ പതിഞ്ഞ സംഗീതത്തിൻറെ പശ്ചാത്തലത്തി
ൽ അവരുടെ സ്നേഹ പ്രകടനത്തോടൊപ്പം കർട്ടൻ.
                           
                                                   (ശുഭം)
                                                   
                                                     🙏
          🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
തോന്നൽ..........

സുഗന്ധപൂരിതമാനറുപുഷ്പം
എന്നെ
നോക്കി മന്ദഹസിക്കുവതായെനിക്കു
തോന്നി
അതെന്നോടുമാത്രമാണെന്നു
തോന്നി
പിന്നീടത്എന്നോടുമാത്രമാകണമെന്നു
തോന്നി
ഈ ജീവിതം ആസ്വദിപ്പാനുള്ളതാണെന്നു തോന്നി
ആ സുഗന്ധവും മനോഹാരിതയും
ഞാൻ മാത്രമാസ്വദിക്കണമെന്നു
തോന്നി
സുഗന്ധമാവോളമാസ്വദിച്ച്
രസമാവോളം മോന്തികുടിച്ച്
വാടിതളർന്ന ആ കുസുമത്തെ
പിച്ചി ചീന്തിയെറിഞ്ഞതിൽ
യാതൊരു തെറ്റുമില്ലെന്നു
തോന്നി.

Wednesday, October 12, 2016

യുദ്ധം

സഹോദരാ ക്ഷമിക്കണം...
ഞങ്ങൾക്കറിയാം,
താങ്കൾ നിഷ്കളങ്കനാണെന്ന്.
കാരണം...
ഏകോദര സഹോദരന്മാരായ നമ്മൾ തമ്മിൽ ഒരു വിടവു സൃഷ്ടിക്കാൻ
താങ്കൾക്കാവില്ല...
നമ്മുടെ പൂർവ്ലികർ
നദികളിലെ  തെളിനീരും സംസ്കാങ്ങളുടെ വൈവിദ്ധ്യങ്ങളും  പങ്കിട്ടിരുന്നു...
ഒരേ വായു ശ്വസിച്ചു ,
ഒരേ പുൽമെത്തയിൽ കിടന്നുറങ്ങി.
നോക്കെത്താത്ത ഗോതമ്പു പാടങ്ങൾക്കിടയിലൂടെ കൈകോർത്ത്  നടന്നുനീങ്ങി.
ഹൃദയരാഗങ്ങളിൽ ഒന്നായി ശ്രുതി ചേർത്തു.
അളവറ്റ വിഭവ സമ്പത്ത് മോഹിച്ചെത്തിയ ആർത്തി പണ്ടാരങ്ങൾ നമ്മുടെ കൈയ്യുക്കിൻറെ രുചിയറിഞ്ഞു.
കൊടുത്തും വാങ്ങിയും പൊറുത്തും ചെറുത്തും ജ്ഞാന തൃഷ്ണയിലൂന്നിയ ഒരു സമൂഹത്തിലെ സൽപ്രജകളായി വിരാജിച്ചു......
നീ എന്നാണ് ശത്രു പക്ഷത്തായത് ?
ഞാനും നീയും അതറിഞ്ഞില്ല.......
നമ്മുടെയുള്ളിൽ വിഷബീജങ്ങൾ  നിക്ഷേപിച്ച് ,
വൻമതിലുകൾ ഉയർത്തി,
ഹൃദയങ്ങളെ അകറ്റി.
ഭരണ തന്ത്രങ്ങൾ മെനയുമ്പോൾ ഹൃദയ തന്ത്രികൾ പൊട്ടിവീണുകൊണ്ടേ ഇരുന്നു........
കളിയിലും കാര്യത്തിലും നിൻറെ പരാജയം ഞങ്ങൾക്കാവേശമായി.......
കാർമേഘങ്ങൾ പരക്കുകയാണല്ലോ സോദരാ........
ഇനിപെയ്തൊഴിയാതെ നിർവ്വാഹമില്ല.....
ദിഗന്ദങ്ങ ൾ പൊട്ടുമാറുച്ചത്തിൽ ഇടിനാദം,
കണ്ണഞ്ചിപ്പിക്കുന്ന മിന്നൽ പിണരുകൾ,
പരുക്കുകളേൽക്കാതെ നീ സുരക്ഷിതനായിരിക്കട്ടെ സോദരാ......
സമാധാനത്തിൻറെ കൊടുങ്കാറ്റ് ഒന്നാഞ്ഞു വീശിയിരുന്നെങ്കിൽ കാർമേഘങ്ങൾ ഒഴിഞ്ഞുപോകുമായിരുന്നു........
നമ്മുടെ ഉള്ളിലിരുന്ന് വീർപുമുട്ടുന്ന വെള്ളരിപ്രാവുകൾ ശാന്തി മന്ത്രവുമായി പറന്നുയരട്ടെ.....
വെറുപ്പിൻറെയും വിദ്വേഷത്തിൻറെയും പ്രതികാരത്തിൻറെയും മതിൽ കെട്ടുകൾ ഭേദിച്ച് ഹൃദയങ്ങൾ ഒന്നാകട്ടെ......
SALUTE  THE NATION
SALUTE THE FATHER OF NATION
SALUTE WITH PASSION
SALUTE THE GREAT VISIONS
ENGAGE IN A GREAT MISSION
അഹല്യ

ശിലയായി
അറിയാതെ
സ്വയമറിയാതെ  
കൈവന്നൊരഭിശാപമുക്തിയ്ക്കായ്
ഭഗവാൻറെ ചരണാരവിന്ദ സ്പർശത്തിൻ
ശുഭവേളയ്ക്കായി ഞാൻ കാത്തിരിപ്പൂ
ഇന്ന് കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഓര്‍മ്മകള്‍ 23 വര്‍ഷം പുറകിലേയ്ക്ക് പോയി. കെ ടി മുഹമ്മദിന്‍റെ "മണി" എന്ന നാടകം ജില്ലാ കേരളോത്സവത്തില്‍ ഞങ്ങള്‍ ഇതേ വേദിയില്‍ വച്ചാണ് അവതരിപ്പിച്ചത്.ബ്ലോക്ക് തലത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ജില്ലാ തലത്തില്‍ അവതരിപ്പിക്കുന്നത് കാണാനായി നാട്ടില്‍ നിന്നും വളരെയധികം പേര്‍ എത്തിച്ചേര്‍ന്നിരുന്നു.നാടകം ആരംഭിച്ചു. തരക്കേടില്ലാതെ മുമ്പോട്ട് പോകുകയായിരുന്നു.ഏകാധിപതിയും മുന്‍കോപിയുമായ രാജാവ് അദ്ദേഹം ഇന്നുവരെ കേട്ടിട്ടുള്ളതിലും മനോഹരമായ മണിനാദം കേള്‍ക്കണമെന്ന വാശിയിലാണ്.നാട്ടിലെ ശില്‍പികളെല്ലാം തോറ്റു പിന്‍മാറിയപ്പോള്‍ രാജാവ് അട്ടഹസിച്ച് ചിരിക്കുന്നു.ചിരി ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ അതാ ഗോപുരവാതില്‍ക്കല്‍ ശില്‍പിപ്രമുഖന്‍ തന്‍റെ മകളായ മണിയുടെ ജീവന്‍ അഗ്നികുണ്ഡത്തില്‍ ഹോമിച്ച് കടഞ്ഞെടുത്ത മണിയുമായി എത്തുന്നു.എന്നാല്‍ കേള്‍ക്കട്ടെ മണിനാദമെന്നായി രാജാവ്.ഉദ്വേഗജനകമായ നിമിഷങ്ങള്‍..... (ഈ അവസരത്തില്‍ ശില്‍പിയ്ക്ക് തന്‍റെ കൈയ്യിലുള്ള കയര്‍ എറിഞ്ഞ് മണിയില്‍ കുടുക്കണംഇത് അല്‍പം റിസ്കുള്ള പരിപാടിയാണ്.ശില്‍പി എറിയുന്ന  കയര്‍ സൈഡ് കര്‍ട്ടന്‍റെ മറവില്‍ നിന്ന് പിടിയ്ക്കേണ്ട ഡ്യൂട്ടി ആനന്ദനാണ്.കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ സ്റ്റേജിന് ആവശ്യത്തിലേറെ വീതിയുണ്ട് ഇത് സംവിധായകാനായ ഗോപാലേട്ടന്‍ മുന്‍കൂട്ടി ശില്‍പിയുടെ വേഷം ചെയ്യുന്ന ചന്ദ്രനോടും കയര്‍ പിടിയ്ക്കേണ്ട ആനന്ദനോടും സൂചിപ്പിച്ചിരുന്നു.ആവശ്യത്തിലേറെ ശ്രദ്ധിച്ചതു കൊണ്ടാകാം  ശില്‍പി എറിഞ്ഞ കയര്‍ ആനന്ദന് പിടിക്കാന്‍ കഴിഞ്ഞില്ല.പിടിക്കാനുള്ള തത്രപ്പാടില്‍ ആനന്ദന്‍ സൈഡ് കര്‍ട്ടനില്‍ നിന്ന് വേദിയിലേയ്ക്ക്......മണിമുഴങ്ങുന്ന ഉദ്വേഗ ജനകമായ അന്തരീക്ഷം കലങ്ങിപ്പോയി സദസ്സില്‍ ചിരി ഉയര്‍ന്നു സര്‍വ്വ സൈന്യാധിപന്‍റെ വേഷം കെട്ടി സ്റ്റേജില്‍ നില്‍ക്കുന്ന ഞാനുള്‍പടെയുള്ല നടന്‍മാര്‍ പകച്ചു നില്‍ക്കുന്നു.ഗത്യന്തരമില്ലാതെ ദീപനിയന്ത്രണം നിര്‍വ്വഹിച്ചിരുന്ന ഗോപാലേട്ടന്‍ ലൈറ്റ് ഓഫ് ചെയ്തു.അല്‍പം ഫിറ്റായിരുന്ന അദ്ദേഹത്തിന്‍റെ വായില്‍നിന്നും വീണ തെറി ഞാന്‍ കേട്ടെങ്കിലും എന്താണെന്ന് വ്യക്തമായി  ഓര്‍ക്കുന്നില്ല.ലൈറ്റ് തിരകെ വരുമ്പോഴേയ്ക്കും ആനന്ദന്‍ കയറുമെടുത്ത് തിരികെ കര്‍ട്ടന്‍റെ മറവിലേയ്ക്ക് എത്തിയിരുന്നു. സനിധനിസ.....  എന്ന മനോഹരമായ ധ്വനിയില്‍ പ്രണവം പൊഴിയുന്ന മണിനാദം പിന്നരങ്ങില്‍ മുഴങ്ങിയെങ്കിലും ജില്ലാതലത്തില്‍ ഏഴാം സ്ഥാനവുമായി ഞങ്ങള്‍ക്ക് മടങ്ങേണ്ടിവന്നു.എങ്കിലും ഓര്‍ത്തു രസിക്കാന്‍ ഒരു നല്ല നാടകാനുഭവമായിരുന്നു അത്.
ബസ്  വിടാറായപ്പോഴാണ് സുമുഖൻ ഓടിക്കയറിയത്.സന്ധ്യക്ക് ഇരുട്ട് പരന്നിരുന്നു.സ്ത്രീകളുടെ  പിൻസീറ്റ് മാത്രമേ ഒഴിവുള്ളൂ.രണ്ട് പുരുഷൻമാർ അതിലിരിക്കാതെ നിൽക്കുന്നുണ്ട്.സുമുഖന് അതിലിരിക്കാൻ ഏറെ ചിന്തിക്കേണ്ടി വന്നില്ല.ഇരുന്നു എന്ന് മാത്രമല്ല.മടിച്ച് നിന്നിരുന്ന രണ്ടുപേരെയും കൂടി ക്ഷണിച്ചിരുത്തി.

''ഇര്ന്നോളീ സീറ്റ് പിന്നെ ഇരിക്കാ ള്ളതല്ലേ.''

വണ്ടി വിട്ടതോടെ സുമുഖൻ ഈ  വിഷയത്തിൽ തനിക്കുള്ള പരിജ്ഞാനം വെളിവാക്കിക്കൊണ്ട് പ്രസംഗിക്കാൻ തുടങ്ങി.

''മ്മട നാട്ടില് മാത്രേ ഇദൊക്കെ ഇള്ളൂ .മറ്റ് സംസ്ഥാനങ്ങള്ല് ആണും പെണ്ണ്വൊക്കെ ഒറ്റ സീറ്റിലിരിക്കും.ബ്ഡ മാത്രാ ഇദൊക്കെ.പുരുഷനും സ്ത്രീയും തുല്യാന്ന് പ്രസംഗിക്കും  പിന്ന ഇദൊലുള്ള ഓരോ റിസറേഷനും.''

കൂടെയിരിക്കുന്നവർ  തലയാട്ടി സമ്മതിച്ചു കൊടുക്കുന്നുണ്ട്.

സ്ത്രീകൾ കയറാനില്ലാത്ത ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും സുമുഖൻ പറയും
'' ഒന്ന്  കൈച്ചിലായി.....ഒന്നൂട കൈച്ചിലായി.''

ബസ്സിലെ തൂ മേരീ ജിംന്തഗീ ഹൈ...... എന്ന പാട്ടിനൊത്ത് മുന്നിലുള്ള കമ്പിയിൽ താളം പിടിച്ച് ആസ്വദിച്ച്  സുമുഖൻ യാത്ര തുടർന്നു.

പക്ഷെ സുമുഖനെയും കൂട്ടരെയും  ഞെട്ടിച്ചുകൊണ്ട് അതാ രണ്ട് തരുണീമണികൾ കയറിവരുന്നു.സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർ ഇരിക്കുന്നത് കണ്ട് അവർ ഒന്നുകൂടി  ladies എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ച് ഉറപ്പുവരുത്തി പുറകോട്ട് വന്ന് സീറ്റ് ആവശ്യപ്പെട്ടു.
മറ്റ് രണ്ട് യാത്രക്കാർ അസ്വസ്ഥരായെങ്കിലും സുമുഖൻ ധൈര്യം പകർന്നു.

''ഇദിമ്മാദിരി സൂക്കേഡുള്ളോരോ  വയസത്തിയോളാ.........ചെർപക്കരല്ലേ ? മ്മള പ്പെലെന്നെല്ലെ ?
 അബ്ഡ നിക്കട്ടെ.......''

പെണ്ണുങ്ങൾ വിടുന്ന ലക്ഷണമില്ല.അവർ അൽപം കുടി അടുത്തെത്തി.സഹായത്തിനായി മറ്റ് യാത്രക്കാരെ മാറി മാറി നോക്കുന്നുണ്ട്.അവർ അടുത്തതായി എന്തു നടക്കുമെന്നറിയാൻ കുതൂഹലത്തോടെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

സുമുഖൻ അടുത്ത നമ്പറിറക്കി.

''ങ്ങളിത് കാൺണില്ലേ ഈ ഇരിക്കണദ് പ്രായായ രാളല്ലേ''

''ഓലാഡ ഇര്ന്നോട്ടെ ഇങ്ങള് രണ്ടാളും എന്നേറ്റോളീ.''

തികച്ചും അപ്രതീക്ഷിതമായ ഈ മറുപടിയിൽ സുമുഖൻ ശരിക്കും ഞെട്ടി.

ഒരുനിമിഷം ആരും അനങ്ങുന്നില്ല.പെണ്ണുങ്ങൾ ഉഷാറാണ്.സീറ്റ് കിട്ടുക തന്നെ വേണമെന്ന ഭാവത്തിൽ നിൽക്കുകയാണ്.

സുമുഖൻറെ കൂടെ ഇരിക്കുന്നയാൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അയാൾ പതുക്കെ എഴുന്നേറ്റതോടെ സുമുഖൻ പത്തി മടക്കി എഴുന്നേറ്റു.

''ങ്ങളിദെന്ത് പണിയാ കാട്ടിയേ.ങ്ങള് എയിന്നേറ്റോണ്ടല്ല എഡങ്ങേറായദ് ''

സുമുഖൻ കുറ്റപ്പെടുത്തി.മറുപടിയായി സോറി ട്ടോ എന്ന ഭാവത്തിൽ പുഞ്ചിരി തൂകി മറ്റയാൾ നിന്നു.

'' ങ്ങളദ് കണ്ടില്ലേനും''.തൊട്ടുപുറകിലെ ജനറൽ സീറ്റിൽ ഭാര്യയും ഭർത്താവും ഇരിക്കുന്നതു കാണിച്ച് സുമുഖൻ പറഞ്ഞു.
''മ്മഡ സീറ്റിൽ ഓലിക്ക് ഇരിക്കാ.''

''ഓരോ നിയമങ്ങളിണ്ടാക്കും അദും വച്ച് മ്മഡഡ മക്കിട്ട് കേറാൻ കൊറേ സാനങ്ങളും.''

''രാത്രിയായല് ഓരോന്ന് എറങ്ങിക്കോളും.''

''അമ്മാരി സാനങ്ങള്.''

സുമുഖൻ തുടർന്നുകൊണ്ടേ ഇരുന്നു.ബസ്സിലുള്ള ഓരോരുത്തരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഡയലോഗുകൾ.ഓരോ ഡയലോഗിനു ശേഷവും ഇടവേളകളിലും ആസ്ത്രീ യെത്തന്നെ നോക്കുംപലപ്പോഴും നോട്ടം 14 സെക്കൻറ് അധികരിച്ചു.ചിലർ സുമുഖൻറെ ശ്രദ്ധയിൽ പെടാതെ മുഖം തിരിച്ച് നിന്നു.ഒന്നും പ്രതികരിച്ചില്ല.

കണ്ടക്ടർ എത്തിയപ്പോൾ സുമുഖൻ ആവലാതി പറഞ്ഞു.സ്ത്രീകൾക്കായി നീക്കിവച്ച സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ലെന്ന് പറയാൻ മിനക്കെടാതെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് കണ്ടക്ടർ ടിക്കറ്റ് മുറി തുടർന്നു.കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ അന്നത്തെ ശംബളം കൈപറ്റണം എന്നതിലുപരി അയാളീവിഷയത്തിൽ എന്തിനിടപെടണം..
സഹികെട്ട് പെണ്ണുങ്ങൾ മുൻവശത്തെ കമ്പിയിൽ തല ചായ്ച്ച് കിടന്നു.

സുമുഖൻ വളരെ   സ്മാർട്ടായികമ്പിയിൽ ചാരി നിൽക്കുകയാണ്.മുകളിൽ പിടിക്കാതെ ബസ്സ് ചെരിയുമ്പോൾ ശരീരം വളച്ചും ഒടിച്ചും ബാലൻസ് നിലനിർത്തി ബസ്സിലെ പാട്ടിനൊപ്പം വരികൾ മൂളി താൻ തോറ്റിട്ടില്ലെന്നും തോറ്റ ചരിത്രം കേട്ടിട്ടില്ലെന്നും സ്ഥാപിച്ചുകൊണ്ടും യാത്ര തുടർന്നു. ഇടയ്ക്ക് കമൻറുകൾ പലതും ശബ്ദമമർത്തിയും അട്ടഹാസത്തിൻറെ അകമ്പടിയോടെയുമായിരുന്നു.

നിയമപരമായി തങ്ങൾക്കുവേണ്ടി നീക്കിവച്ച സീറ്റ് ആവശ്യപ്പെട്ട തെറ്റിന് തുറന്ന അവഹേളനം  സഹിച്ചുകൊണ്ട് പെണ്ണുങ്ങൾ മുന്നോട്ട് മുഖമമർത്തി  തല ചെരിച്ച് ഇരുന്നു.

ബസ്സിൽ ഉദിത്ത് നാരായണൻറെ മറ്റൊരു അടിപൊളി പാട്ട് തുടങ്ങി.ബസ്സ് ഇരുട്ടിനെ കീറിമുറിച്ച് യാത്ര തുടരുകയാണ്.നിയമങ്ങൾ ഉണ്ടാക്കുകയും അവ തങ്ങൾക്ക് അനുകൂലമായി നിർവ്വചിക്കുകയും ചെയ്ത് നേതാവ് ചമഞ്ഞ് നടക്കുന്ന സുമുഖൻമാരുടെയും സ്തുതിപാഠകരായ സഹയാത്രികരുടെയും നിയമം നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള നിസ്സംഗരായ ഉദ്യോഗസ്ഥവർഗ്ഗത്തിൻറെയും പ്രതികരണ ശേഷി യില്ലാത്ത സാധാരണക്കാരുടെയും അവകാശങ്ങൾക്ക് അർഹതയുണ്ടായിട്ടും അത് നിഷേധിക്കപ്പെടുന്ന പഞ്ചപാവങ്ങളുമടങ്ങിയ ഒരു സ മൂഹത്തിൻറെ , പ്രതീകമായി ബസ്സ് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ടേ ഇരുന്നു.
പൂവിൻറെ ആഗ്രഹം

ആഗ്രമില്ലൊട്ടുമെനിക്കിന്ന്
മാലാഖമാരുടെ മാലയായിരിക്കുവാൻ

 നാണം കുണുങ്ങിയാം പെൺകൊടി തന്നുടെ
വരണമാല്യത്തിലിരുന്നിക്കിളികൂട്ടുവാൻ

ചക്രവർത്തിമാർ തന്നുടെ മൃതി
യറ്റ ദേഹത്തിലിരുന്നൂറ്റം കൊള്ളുവാൻ

ഒട്ടു നേരം നിൽകെൻറെ സോദരാ
പിച്ചിയെറിയുകയെന്നെയാപാതയിൽ

മാറുവിരിച്ചുറച്ച  ചുവടുമായ്
ധീരോദാത്തരായ് ചരിക്കുന്നു സൈനികർ

(A humble effort to translate the poem by maghanlal chathurvedi '' PUSHP KEE ABHILASHA')
പഷ്ട്

ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞിടായ്കിൽ
ഇഷ്ടം നഷ്ടമാകുമെന്ന്
ഇഷ്ടർ പറഞ്ഞതനുസരിച്ച്
ഏറെ കഷ്ടപ്പെട്ട് ഞാനെന്നിഷ്ടം വെളിപ്പെടുത്തിയമാത്രയിൽ
നഷ്ടമായിഭവിച്ചെന്നുടെ
ഇഷ്ടമെത്രയും കഷ്ടം കഷ്ടം

എന്നാലതുകാരണമെൻ
ശിഷ്ടജീവിതം
പുഷ്ടിപ്പെട്ടുവെന്ന സത്യം
ഇഷ്ടരോടിന്നുഞാൻ പങ്കുവച്ചപ്പോൾ
പഷ്ട്  പഷ്ടെന്നാവർത്തിച്ചുരച്ചാരവർ
ഹലോ...

എവിടെയെത്തി ?

കണ്ണൂരു വിട്ടു

ശരി വച്ചോളൂ  നേരിട്ട് കാണാം

ശരി.

Friday, May 6, 2016

കല്ലുപൊട്ടിക്കുന്നവള്‍...... ക്രുദധയായ് തോന്നീടുമാറാ പെൺകൊടി വർദ്ധിത വീര്യമോടാഞ്ഞാഞ്ഞാടിക്കുന്നു ഉച്ചത്തിലവളുടെ സീൽക്കാരം കേട്ടാ ദിക്കുകളൊക്കെയുംഞെട്ടിതരിക്കുന്നു പൊട്ടിച്ചിതറുന്നു കരികല്ലുകളായിരം ചിന്നിച്ചിതറുന്നു തീ പൊരി ചുറ്റിലും കത്തികയറുന്നൊരാദിത്യ താപത്താൽ കുത്തിയൊലിക്കുന്നു വിയർപ്പിൻ കണികകൾ മുത്തിനെക്കാളും ശോഭപൂണ്ടങ്ങനെ വെട്ടിത്തിളങ്ങുന്ന വിയർപ്പു മണികളും കർമ്മത്തിൻ ഭാഗമാണോരോ ചാട്ടയും, ഏതോ നെഞ്ചിൻ കൂടു തകർക്കുന്നു കാമുക ഭാവം പൂണ്ടോരു കണ്ണുകൾ നാലുപാടുമായോടിയൊളിക്കുന്നു ധാത്രിയില്ലാതെ വളർന്ന കേശഭാര മലക്ഷ്യമായ് തത്തി കളിക്കുന്നു കുത്തക പാനീയ പാനമില്ലാതെയും വറ്റാത്തൊരൂർജ്ജമുള്ളിൽ കരുതുന്നു നൂതന വ്യായാമോപാധിയില്ലെങ്കിലും ഏറിയ ലാവണ്യവതിയാണാപെണ്ണാൾ അന്നത്തെയന്നത്തിനായുള്ള സംഗതി എണ്ണിവാങ്ങാനവൾക്കില്ല സങ്കോചം കാർമുകിലൊത്ത മൊഞ്ചുള്ള പെണ്ണവൾ കൊഞ്ചിക്കുഴയുവാനവൾക്കില്ല നേരം കല്ലിനെകാളും കഠിനമാകും കരൾ കാരിരുമ്പിൻറെ കരുത്തുള്ള ദേഹം അതിജീവനത്തിനായ് വഴിമുട്ടിയലയുവോർ അവരുടെ രക്തം ഊറ്റികുടിക്കുവോർ ഉള്ളവനില്ലത്തവനെന്നൊരന്തരം ആണും പെണ്ണമെന്നുള്ളോരന്തരം ചിന്തയ്ക്കു പന്തികേടുള്ളോരന്തരം തച്ചു തകർക്കുന്നതാണീ ഗത്യന്തരം മാനവ രാശി ഭിന്നിച്ചിടുന്നേരം പ്രകൃതിതൻ പ്രതിഫലനമിതെന്നോര്‍ക്കുക കടപ്പാട്-സൂര്യകാന്ത് ത്രിപാഠി നിരാലയുടെ "വൊ തോഡ്തീ പത്ഥര്‍"
പൊറുതിമുട്ടിയ കേരളം ......... ഒര് മയ പിഡിച്ചീന് സുള്ള്യത്ത് നല്ല മയയോലും ചെർകൊൾത്ത് ഒര് പസ പെയ്ദിറ്റ്ല കുംബ്ളെഡ് വാ ബർസ മാറായ നിന്നെ മധൂറല്ലി ഒള്ളെ മളെ കേക്ക് നല്ല മയ കാഞ്ഞങ്ങാട്ട് മയ ഓഡ്തു ശോ....എന്തൊരു ചൂഡപ്പാ അല്ല.... ങക്ക് ഇന്നല മഴ കിട്ടീക്കാ കുറ്റ്യാഡീല് നല്ല അസ്സല് മഴ ഇന്നലെ മഴേഡെ നല്ല കോളൊണ്ടാരുന്നു. പാലായിലൊക്കെ എന്നാ മഴയാന്നെ തൃശുര് മഴ തകർത്തുട്ടോ ദാ ഇപ്പങ്ഡ് പെയ്യൂന്ന് വിചാരിച്ചേ ....ഒര് കാറ്റഡിച്ചതോഡെ ഒക്കെ പോയി ദ് എന്തഡ ഇവ്ഡ മാത്രം പെയ്യാത്തെ ഒന്നും പറേണ്ഡ നെന്നേ പോലത്തെ ഓരോന്ന് നാട്ടിലിണ്ടായാല് മഴ തിരിഞ്ഞ് നോക്കില്യ. ന്ന ലെ ഒരു ഗംഭീരം മഴ തരായീട്ടോ ഹെൻറ പഡച്ചോനെ ഒഡുക്കത്തെ ചൂഡ് മഴ പെയ്യാൻ പോണെന്ന് തോന്നണ് അപ്പീ മഴഗളൊന്നും പെയ്യണില്ലല്ലാ...... ഇത്രേം ആയ സ്ഥിതിയ്ക്ക് ഇനിയിപ്പോ രണ്ടാഴ്ചേം കൂടി കഴിയട്ടെ ജനാധിപത്യത്തിൻറെ പേറ്റ് നോവ് നാലാളറിയട്ടെ.....
വഴിയോരങ്ങളിലെ മാങ്ങകള്‍ക്ക് ഇന്ന് വികൃതി പയ്യന്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.കൃത്യതയോടെ ഉന്നം വച്ച് കല്ലെറിഞ്ഞിടുന്ന മാങ്ങ കല്ലിലെറിഞ്ഞ് പൊട്ടിച്ച് ആവശ്യത്തിലധികം കഴിച്ച് വയറ് വേദനിച്ച് നടക്കുന്ന വികൃതി പയ്യന്‍മാര്‍ സ്ഥലമുടമയുടെ ഉറക്കം കെടുത്തുന്ന കാലമുണ്ടായിരുന്നു.കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന മാങ്ങകള്‍ എറിഞ്ഞിടുന്ന പയ്യന്‍മാര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും തിരിച്ച് പയ്യന്‍മാര്‍ വികൃതികള്‍ ഒപ്പിക്കുകയും ചെയ്യും.അവസാനം പയ്യന്‍മാരുടെ പൈതൃകം തിരഞ്ഞ് പിടിച്ച് പരാതി പ്പെടുകയും വീടുകളില്‍ ഇതിന്‍റെ പേരില്‍ അടിയുടെ പൊടിപൂരവും.മനോഹരമായ കവറുകളില്‍ പൊതിഞ്ഞ ചോക്കളേറ്റുകള്‍ക്കും മൊബൈല്‍ ഫോണിനും ഉള്ള സ്വീകാര്യത ഇന്ന് മാങ്ങയ്ക്കില്ല.സ്കൂളിലേയ്ക്ക് നെടുനീളെയുള്ള സംഘം ചേര്‍ന്നുള്ള യാത്രയും ഇന്നില്ല.ഇന്ന് ചെറിയ ദൂരമാണെങ്കിലും യാത്ര വാഹനത്തിലാണ്.സഞ്ചിയും തൂക്കി കെട്ടുപാടുകളും നിയന്ത്രണങ്ങളുമില്ലാതെ സര്‍വ്വ തന്ത്ര സ്വതന്ത്രരായി ആര്‍ത്തുല്ലസിച്ച് സ്കൂളിലേയ്ക്കും തിരിച്ചുമുള്ള യാത്ര ഇന്ന് ഓര്‍മ്മ മാത്രമാണ്.
വഴിയോരങ്ങളിലെ മാങ്ങകള്‍ക്ക് ഇന്ന് വികൃതി പയ്യന്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.കൃത്യതയോടെ ഉന്നം വച്ച് കല്ലെറിഞ്ഞിടുന്ന മാങ്ങ കല്ലിലെറിഞ്ഞ് പൊട്ടിച്ച് ആവശ്യത്തിലധികം കഴിച്ച് വയറ് വേദനിച്ച് നടക്കുന്ന വികൃതി പയ്യന്‍മാര്‍ സ്ഥലമുടമയുടെ ഉറക്കം കെടുത്തുന്ന കാലമുണ്ടായിരുന്നു.കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന മാങ്ങകള്‍ എറിഞ്ഞിടുന്ന പയ്യന്‍മാര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും തിരിച്ച് പയ്യന്‍മാര്‍ വികൃതികള്‍ ഒപ്പിക്കുകയും ചെയ്യും.അവസാനം പയ്യന്‍മാരുടെ പൈതൃകം തിരഞ്ഞ് പിടിച്ച് പരാതി പ്പെടുകയും വീടുകളില്‍ ഇതിന്‍റെ പേരില്‍ അടിയുടെ പൊടിപൂരവും.മനോഹരമായ കവറുകളില്‍ പൊതിഞ്ഞ ചോക്കളേറ്റുകള്‍ക്കും മൊബൈല്‍ ഫോണിനും ഉള്ള സ്വീകാര്യത ഇന്ന് മാങ്ങയ്ക്കില്ല.സ്കൂളിലേയ്ക്ക് നെടുനീളെയുള്ള സംഘം ചേര്‍ന്നുള്ള യാത്രയും ഇന്നില്ല.ഇന്ന് ചെറിയ ദൂരമാണെങ്കിലും യാത്ര വാഹനത്തിലാണ്.സഞ്ചിയും തൂക്കി കെട്ടുപാടുകളും നിയന്ത്രണങ്ങളുമില്ലാതെ സര്‍വ്വ തന്ത്ര സ്വതന്ത്രരായി ആര്‍ത്തുല്ലസിച്ച് സ്കൂളിലേയ്ക്കും തിരിച്ചുമുള്ള യാത്ര ഇന്ന് ഓര്‍മ്മ മാത്രമാണ്.
കുറ്റവാളിയ്ക്ക് ജാതിയില്ല മതമില്ല ലിംഗഭേദങ്ങളില്ല ആശയങ്ങളോ ആദർശങ്ങളോ പക്ഷഭേദങ്ങളോ ലിംഗഭേദങ്ങളോ ഇല്ല കുറ്റവാളിയ്ക്ക് ഇരയോട് ദാക്ഷിണ്യവുമില്ല. ഇരയുടെ കാര്യത്തിലും അങ്ങനെ തന്നെ കുറ്റവാളിയ്ക്ക് ഇര വെറും ഒരിര മാത്രം ലക്ഷ്യം ഒന്നു മാത്രം...... ഇരയുടെ വകഭേദങ്ങൾ ഒരു വിഷയമല്ല. അതിലും വ്യതിയാനങ്ങളില്ല. കുറ്റവാളിയിൽ ഇത്തരം ഭേദങ്ങൾ ആരോപിച്ച് കുറ്റത്തിൻറെ മാത്രയെ ലഘൂകരിക്കുന്നതാണ് വലിയ കുറ്റം അങ്ങനെ ഒരു കൂട്ടം കുറ്റ നിർവ്വഹണം രഹസ്യമായി നടത്തുന്നു. അങ്ങനെ കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരുന്നു......... കുറ്റകൃത്യങ്ങളോട് (അത് കൊലപാതകം മാത്രമല്ല) സമൂ ഹത്തിന്‍റെ കാഴ്ചപ്പാടാണ് മാറേണ്ടത്.കുറ്റത്തെ സമൂഹത്തിനെതിരായുള്ള വെല്ലുവിളിയായി കണക്കാക്കുന്ന ഒരു സമൂഹത്തില്‍ മാത്രമെ കുറ്റകൃത്യങ്ങളെ നിയന്തിക്കാന്‍ കഴിയുകയുള്ളൂ
മുറ്റമടിച്ചമ്മ വെള്ളം തളിച്ച് മുങ്ങിക്കുളിച്ചമ്മ ഈറനണിഞ്ഞ് ഭക്തിയോടമ്മ തിരിതെളിച്ചു ഉച്ചത്തിൽ നാമജപം തുടങ്ങി കൊച്ചുമകളെ വിളിച്ചമ്മയോതി പുക്കളിറുത്തു വരിക വേഗം പൊന്നുണ്ണിക്കണ്ണനു ചാർത്തിടുവാൻ കണ്ണുമടച്ചങ്ങു പ്രാർത്ഥിക്കുവാൻ ഒട്ടു നേരം കഴിഞ്ഞാകുഞ്ഞു വന്നു കൈയ്യിലൊരു കുഞ്ഞു മുല്ല പൂവും തെല്ലുകോപിച്ചായമ്മയോതി എന്തേയിതിങ്ങനെയൊറ്റ പൂവ് അമ്മേ മുല്ലയ്ക്ക് വേദനിക്കില്ലേ ഓരോപൂവുമിറുത്തിടുമ്പോൾ ദിക്കുകളാകെ സുഗന്ധം പരത്തി അവ വാനവർ തന്നുടെ മനം കവരും വണ്ടുകളുണ്ടമ്മേ മണ്ടി നടക്കുന്നു ഇണ്ടലില്ലാതെ മധു നുകരാൻ വർണ്ണ വൈവിദ്ധ്യമണിഞ്ഞു വരുമമ്മേ ചിത്രശലഭങ്ങളനേകായിരം ആറ്റു നോറ്റാമുല്ല ജന്മം നൽകിയ കുഞ്ഞുങ്ങളല്ലേയീ മുല്ലപുക്കൾ അമ്മയോടൊത്താ കുഞ്ഞുകിടാവുകൾ പുഞ്ചിരിതൂകി കളിച്ചിടട്ടെ എന്തു ചേതോഹരംതെ ന്നലിനോടോത്ത് ആടിക്കളിക്കുമീ മുല്ലപുക്കൾ ഈറനണിഞ്ഞകണ്ണുമായമ്മ ചേർത്തു പിടിച്ചിളം പൈതലിനെ ഉള്ളുരുകിയാ പൂവ് കണ്ണന്നു നേദിച്ചു അഞ്ജലി കൂപ്പി വണങ്ങി നിന്നു ഈശ്വരമയമല്ലോ ഈ പ്രപഞ്ചം സാന്നിദ്ധ്യമെങ്ങും നിറഞ്ഞിരിക്കും മണ്ണിലെ നന്മകളൊന്നൊഴിയാതെ പൊന്നുണ്ണിക്കണ്ണനു നിവേദ്യമാകും

Tuesday, April 12, 2016

അവൻ ഞങ്ങളുടെ ആദ്യ ഹീറോ........ ഒരു കൂസലുമില്ലാതെ ക്യാപ് (പൊട്ടാഷ്) ഇടിച്ചു പൊട്ടിക്കും.കാണാനാളുണ്ടെങ്കിൽ അനുയോജ്യമായ സ്ഥലത്ത് കുനിഞ്ഞിരുന്ന് ക്യാപ് പൊട്ടിക്കും.സ്കൂളിലേയ്ക്കുള്ള വഴിയോരങ്ങളിൽ നിന്ന് ഉടമസ്ഥനറിയാതെ മോഷ്ടിക്കുന്ന കശുവണ്ടി കടയിൽകൊടുത്താൽ കിട്ടുന്ന തുട്ടുകളാണ് അവൻറെ പോക്കറ്റ് മണി.ഞങ്ങളുടെ ആവശ്യാനുസരണം അവൻ പൊട്ടിച്ചു കാണിച്ചു തരും.പെൺ കുട്ടികൾ കൂട്ടം കൂടി നോക്കി നിൽക്കുമ്പോൾ പൊട്ടിക്കുമ്പോൾ അവൻറെ മുഖത്ത് പ്രത്യേക ഭാവമായിരുന്നു. കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ടുള്ള പ്രകടനത്തിനുശേഷം കല്ല് അലക്ഷ്യമായി വലിച്ചെറിഞ്ഞ് ശേഷിച്ച ക്യാപുകൾ അടച്ച് കീശയിൽ തിരുകി ആരെയും നോക്കാതെ നടന്നു നീങ്ങുമ്പോൾ അവന് സിനിമയിലെ നായകൻറെ പരിവേഷമായിരുന്നു.നാലാം ക്ലാസ്സിൽ പഠിപ്പ് നിർത്തിയ അവനെ ഞങ്ങൾക്ക് പിന്നെ ഓർക്കേണ്ടി വന്നിട്ടില്ല.കാരണം കാലം പോകുന്നതനുസരിച്ച് നായക പദവികളലങ്കരിക്കുന്നവരും മാറിമാറി വന്നു കൊണ്ടേയിരുന്നു.

Saturday, April 9, 2016

ഇനിയുമെന്തിനു കൺഫ്യൂഷൻ !!! കാരുണ്യ ലോട്ടറിയുമായി കരുണയാചിച്ചു വരുന്ന കരുണൻറെ കൈയ്യിലെ ലോട്ടറി ഡ്യൂപ്ലിക്കേറ്റാണുപോലും!!! പിച്ച തെണ്ടി നടക്കുന്ന കൊച്ച് അമ്മയുടെ എളിയിലെ കുഞ്ഞിന് കൊച്ചിയിൽ കാണാതായ കൊച്ചിൻ്റെ ഛായയുണ്ടത്രെ !!! വട്ടുപിടിച്ചലഞ്ഞു നടക്കുന്ന അട്ടപ്പാടിയിലെ കൊട്ടൻ , തന്നെ പോലീസിനു വിട്ടുകൊടുക്കാത്ത കട്ടു പറിച്ചു നടന്ന കാട്ടുകള്ളനത്രെ !!! പരിസ്ഥിതി കാക്കാനായി പരക്കെ പരാതിയുമായി നടക്കുന്ന പരശിവൻ പൂഴി വിറ്റ് കാശുണ്ടാക്കി നിരോധിത മേഖലയിൽ ഫൈവ് സ്റ്റാർ തട്ടുകട തുടങ്ങിയത്രെ !!! വണ്ടിയിൽ താണുവീണ് കേണ് യാചിക്കുന്ന വേണുഗോപാലൻ യാചക ഗണപരിഷത്തിൻറെ പ്രമുഖ ഭാരവാഹിയത്രെ !!! വിവരാവകാശ പ്രവർത്തകനായി വിവരങ്ങൾ ശേഖരിച്ച് പണം പേശുന്ന വിവരമുള്ള വനത്രെ നമ്മുടെ മുരുകേശൻ !!! നാട്ടിലെ പ്രമാണിയും പരോപകാരിയും സർവ്വത്ര ജന സമ്മതനുമായ ഇന്ദീവരത്തിലെ കുന്ദൻ മുതലാളി പഴയ ചന്ദന കടത്തുകാരനത്രെ !!! നേരു നേരത്തെ അറിയിക്കാൻ നേരിട്ട് കാശ് വാങ്ങി എല്ലാം നേരെയാക്കുന്ന പത്രമാണു പോലും ''നേർവഴി'' ദിന പത്രം !!! നാട്ടിലെ പ്രമുഖ സദാചാര പോലീസ് സദാശിവൻ ജോലിയും കൂലിയുമില്ലാതെ തേരാപാര നടന്ന് മടുത്തതിനാലാണത്രെ ഈ ജോലിയിൽ കയറിയത് !!! മുഖത്തെ പുഞ്ചിരിയും ദേഹത്തിലെ കറപുരളാത്ത വസ്ത്രവും അകത്തെ കലിപ്പിനു മറയത്രെ !!! ഇനിയുമെന്തിനു കൺഫ്യൂഷൻ !!!

Wednesday, April 6, 2016

പത്തു രൂപയാണ് അവൾ ആവശ്യപെട്ടത് . പത്തിന് രണ്ട് ഞാനാവശ്യപെട്ടു. നഹീം ഭൈയ്യാ ......... തിരിച്ചു വന്നപ്പോൾ പൂക്കളൊക്കെ അതേ പടി കൈയ്യിലിരിക്കുന്നു. ദസ് റുപയാ ദൊ.....ഞാൻ വീണ്ടും ചോദിച്ചു ഠീക് ഹൈ ഭയ്യാ.....ലൊ. എൻ്റെ കഴിവിൽ എനിക്ക് അഭിമാനം തോന്നി.പത്ത് രുപയ്ക്ക് രണ്ട് പൂക്കൾ...നല്ല ലാഭം. അടുത്ത ദിവസം അതുവഴിപോയപ്പോൾ അവൾ വയറ്റത്ത് അടിച്ച് യാചിക്കുകയാണ്. ചായ് കാ പൈസാ ദെ ദൊ ഭയ്യാ........ ഇതിനൊക്കെ മാന്യമായ എന്തെങ്കിലും തൊഴിലു ചെയ്ത് ജീവിച്ചു കൂടെ എന്ന് ആരോ പറയുന്നതുകേട്ട് ഞാൻ എൻറെ നടത്തം അൽപം കൂടി സ്പീഡിലാക്കി.........

Tuesday, April 5, 2016

കളിയേതുമില്ല ചിരിയുമൊട്ടില്ല
കുസൃതികാട്ടുവാൻ വഴിയേതുമില്ല
മുതുകിലെഭാരം ഗുണനിലവാരം
പ്രഥമനായിടാൻബഹുവിധ വേഷം
മുലപാലുമില്ലകിളികൊഞ്ചലില്ല
കൊതിയൂറുന്നോരു ലഹരി മിഠായികൾ
മനോമോഹമാം പൊതിക്കുള്ളിലാക്കി
കൊടുത്തിടുമ്പോഴും നമുക്കില്ല ചേതം
ഉടയവരില്ലാ അനാഥമാം ബാല്യം
പുതിയ പിതാവിൻറെകലുഷിതമനം
അവരുടെ വകകൊടിയപീഡനം
കരയുവാൻപോലുംവഴിയേതുമില്ല
ഭയാതുര മുഖംവ്രണിതമാം ദേഹം
ഒരു തലോടിനു കൊതിക്കുമാപൈതൽ
മനസ്സറിയുവോർസഹിച്ചിരിക്കുമോ
കലാപകാലത്തിൽപലായനംചെയ്യും
പരവശരായ ഹതഭാഗ്യർതൻ
വിറയാർന്ന കൈയ്യിൽകുസൃതികാട്ടിടും
അരുമകളവർവഴുതിവീഴുന്നു
ദുരമൂത്ത ലാഭകൊതിയർ തന്നുടെ
വിഷമഴയുടെഫലസ്വരൂപമായ്
നരകയാതനഅനുഭവിച്ചിടുംബാല്യം
നുറുങ്ങുമസ്ഥികൾ വളർച്ചയില്ലാത്തവർ
തളർച്ച ബാധിച്ചവർ മിതബുദ്ധികളും
മൃതപ്രായരാകും ബഹുവിധമവർ
ദുരിത മിതുകാട്ടി പണം പിടുങ്ങുവോർ
കൊടിയകാപാലികർ അനേകമായിരം
ഭയാനക യുദ്ധംവിതയ്ക്കുന്നു നാശം
പൊടിപുരമായ അവശിഷ്ടങ്ങളും
അവയ്ക്കിടയിലെ ശവശരീരവും
ദിഗന്ദങ്ങൾപൊട്ടുംവിജയഭേരിയിൽ
ഉടയവരില്ലാ ചെറുപൈതൽതൻറെ
കരളലിയിക്കുംകരച്ചിലാർകേൾക്കും
ദേവതുല്യരത്രെ ഭാവിവാഗ്ദാനമത്രെ
കളങ്കമൊട്ടില്ല ലവലേശംപോലും
പ്രതികരിക്കാനും തിരിച്ചടിക്കാനും
കഴിവില്ലാത്തവർ അരുമയാം മക്കൾ
ദുരാചാരങ്ങൾക്ക് വിധേയരായവർ
കൊടിയപാതകം അനുഭവിക്കുന്നു
ദിനംപ്രതിയിതുപെരുകുന്നു വേഗം
ശിശുക്ഷേമകാര്യംനിയമത്തിൽ മാത്രം
പിറക്കാത്തഭ്രൂണം കൊടുക്കാത്തവിദ്യ
ലിംഗനീതികൾ ഹനിക്കപ്പെടുന്നു
ഇരുട്ടിലെ കോണിൽപരക്കുന്നഭീതി
അറയ്ക്കുന്ന ചെയ്തി
 വിറയ്ക്കുന്ന കാമംപിടയ്ക്കുന്ന ദേഹം
കുനിയുന്ന സ്വത്വംമനുഷ്യരോ നമ്മൾ
മൃഗങ്ങൾക്കുപോലുംതിരിവുണ്ടിതേറെ
വരപ്രസാദംപോൽലഭിച്ചീടും മക്കൾ
അഭിശപ്തരായി വളരുന്നതെന്ത്
വരുത്തേണ്ടതെല്ലാം വരുത്തീടും കാലം
കൊടുക്കില്ല മാപ്പ്നിനയ്ക്കേണം നന്നായ്
യാത്രകൾ

എത്രയോ യാത്രകൾ കാരണീഭൂതമായ്
പൈതൃക ഭൂമിയീ തൽപം വരിക്കുവാൻ

പടിപടിയായോരോ പടികളെ താണ്ടി
ഒരു നല്ല സംസ്കാര ഗേഹമായ് മാറിടാൻ

അതിജീവനത്തിനായ്  എരിവയറായി  
ഇരതേടി ഓടി നടന്നോരു യാത്രകൾ

വരളുന്ന തൊണ്ടയിൽ നനവായിറക്കുവാൻ
ഒരു തുള്ളി ജല മൊന്നു തേടിപ്പിടിക്കുവാൻ

അന്നത്തെ ദഹനത്തിനായി യൊരുക്കുവാൻ
ഇന്ധനം ശേഖരിക്കാനുള്ള യാത്രകൾ

അദ്ഭുത കാഴ്ചകൾ തിങ്ങി നിറഞ്ഞൊരീ
  പ്രകൃതിതൻ  കൗതുക കാഴചയ്കുയാത്രകൾ

തുണയായി വേണമൊരിണയെന്നു കരുതി
മനതാരിലതിയായ മോഹവുമായി

സഹജീവനത്തിനു തടയായിടുന്നോര രികളെ
ഉന്മൂലം ചെയ്യുവാൻ യാത്രകൾ

കാതങ്ങളകലെയാം ഭൗമോപ ഖണ്ഡത്തിൽ
  ജീവജലത്തെ തേടുന്ന യാത്രകൾ

ദുരമൂത്ത ജാതികൾ ആസ്തിതൻ വ്യാപന
  ഹേതുവായ് മേധങ്ങളായി നടത്തിയ    യാത്രകൾ

 പരതന്ത്ര ബന്ധന മോചനത്തിന്നായി
ആദർശ ധീരമാം മോചന  യാത്രകൾ

അദ്വൈത ചിന്തയിൽ
വൃത ശുദ്ധിയോടൊത്ത്
 തൃപടി ശരണാർത്ഥമായുള്ള യാത്രകൾ

കർമ ഫലത്തിനാലെല്ലാം നശിച്ചു
ലക്ഷ്യ മില്ലാത്തോരു നിഷ്ഫലയാത്രകൾ

ജ്ഞാന പ്രകാശനായ് ലോകത്തെ ദർശിച്ച്
ചിത്തത്തിൽ സത്യത്തിൻ പൊരുളിനായ് യാത്രകൾ

കർമ്മപഥത്തിൽ മൗഢ്യഭാവം മാറി   ഊർജ്ജ സ്വലതയ്ക്കുല്ലാസയാത്രകൾ

ആദർശ,മോചന,പ്രചരണ യാത്രകൾ
കാൽ നട  വിശ്വാസ വഞ്ചന യാത്രകൾ

വാഹനയാത്രകൾ മതേതര യാത്രകൾ
രക്ഷായാത്രകൾ കേരള യാത്രകൾ
 സേതു ഹിമാലയ അഗണിത യാത്രകൾ

യാത്രകൾ നിഷ്കാമ പൂരിതമാകണം
ഔന്നത്യ ചിന്താ സുരഭിലമാകണം
നല്ല സമുഹത്തിൻ കാരകമാകണം
സംസ്കൃതി തേജോമയമായി മാറണം
സത്യം വെളിവാകുമാറായീടണം
പതിതനു മോചന കാഹളമാകണം


സബർമതിതീരം പുളകിതമായി
രഘുപതിരാഘവ മന്ത്രധ്വനിയിൽ
അതിശയമുജ്വലം ധീരമുദാത്തം
അനുപമ ജീവിത സാര സന്ദേശം

അഹിംസാ ധർമ്മം ഉജ്വലതേജം
സ്വാവലംബിത ദേശം ലക്ഷ്യം
ഹരിജനോദ്ധാരം സമരസഭാവം
സത്യാഗ്രഹം സമരസിദ്ധാന്തം

പരതന്ത്ര ബന്ധിത കുടില തന്ത്രം
സ്വാതന്ത്രത്തിൻ പഥ സഞ്ചലനം
ഐക്യമത്യ ബല സഹിത മുദാരം
നവയുഗഭാരത ജയ ജയഭേരി

ബഹു വിധഭാഷാസംസ്കൃ തി കേന്ദ്രം
അഗണിതജനമയ കേളീഗേഹം
പിതൃപദമർപ്പിതം തവപദപത്മം
ഭാരത ഭൂമി പരമം ധന്യം

അശ്രു പുഷ്പദള ഹാരമർപിതം
രക്ത പങ്കിലംദിനമിതു  ഹന്തം
ധന്യോഹം തവ  സമർപണം
ഭാരത ഭൂമീ  ഋണം ശാശ്വതം

അകകണ്ണിലൂടെ

കാണുന്നതൊന്നും കഥയല്ല തന്നെ
കേൾക്കുന്ന കഥനവും നിജമല്ല കേള്

കാലത്തിനൊത്തുള്ള മാറ്റങ്ങളാണിവ
സൽവ്വത്ര ഭുമിയിൽ മറിമായമെങ്ങും

ചൊല്ലുന്ന വചനത്തിൽ മധുരം പുരട്ടി
തന്നുടേ കേമത്തം ഊതി പെരുക്കി

അന്യൻറെ കുറ്റങ്ങൾകടിവരയിട്ട്
ആഭിജാത്യത്തിൻ മേൻപൊടി ചേർത്ത്

വടിവുള്ളൊരക്ഷരകൂട്ടുകൾ ചേർത്ത്
 മിഴിവുള്ളദൃശ്യ കാഴ്ചയൊരുക്കി

സുന്ദരിമാരുടെ കളമൊഴി ഭാഷയിൽ അൽപമൊരാംഗലേയം കലർത്തി

ഔന്നത്യ ചിന്തതൻ മറയത്തുനിന്ന്
കപടമാമാദർശ  മുഖപടമണിഞ്ഞ്

സത്യത്തെ വികൃതമായ് ചായം പുരട്ടി
തെറ്റിനെ ശരിയായി മാറ്റം വരുത്തി

ലഘുതരമായോരു വിഷയത്തെ അതി
ഗുരുതരമായി  കാട്ടിക്കൊടുത്ത്

വാണിഭ രാഷ്ട്രീയ മാദ്ധ്യമ ഭീമൻമാർ
നേട്ടങ്ങൾ കൊയ്യുന്ന നവീന  സംസ്കാരം

പൊതുജനമമ്പമ്പ വായും പൊളിച്ച്
മുങ്ങി നിവരുന്നു മായകടലിൽ

ശരിയേത് തെറ്റേത്
വിനയാകുംമൊഴിയേത്
വിനിമയ സ്വാതന്ത്ര്യത്തിനതിരുകളില്ല
ഏതുമറിയാതുഴറിനടപ്പവർ
ചതിയുടെ കുഴികളിൽ
വീണു നശിക്കുവോർ

ജ്ഞാനതുണീരങ്ങൾ സജ്ജമായീടണം
അറിവിൻറെ പടവാള്
കൈയ്യിലോങ്ങീടണം
കാണുന്നതെല്ലാം  മകക്കണ്ണിലൂടെ
കാണാകഥകൾ കാണുമാറാകണം
കേൾക്കുന്ന വാക്കുകൾ ധിഷണയുടെ ചൂളയിൽ വിഷമുക്തമാക്കി
ഗ്രഹിച്ചുകൊള്ളേണം

അറിവുംമകക്കണ്ണു മുള്ളോരു
ജനമണു
നിജമായും
 നമ്മുടെ സദ്ഭരണ കർത്താക്കൾ

 പ്രസവ വാർഡ്
ഉത്കണ്ഠയും
നിരാശയും
സന്തോഷാ തിരേകവും
കടുത്തദുഖവും
പ്രാണ വേദനയും
ആനന്ദ കണ്ണീരും
ദുഃഖവും
സ്നേഹവും
ലാളനയും
ശാസനയും
തലോടലും
പുരുഷനും
സ്ത്രീയും
ജനനവും ........
വേർതിരിവില്ലാതെ ഒത്തുകൂടുന്ന സ്ഥലം
വീണ പാണിധാരിണീ
സിദ്ധി ബുദ്ധി ദായിനി
സർവ്വ പാപ ഹാരിണീ
ചിന്മയീ മനോഹരീ

ദുഷ്ടജന സംഹാരിണീ
ഖട്ഗ ശുലധാരിണീ
അസുര വർഗ്ഗ മർദ്ദിനീ
ചണ്ഡികേ ഭയങ്കരീ

ക്ഷിപ്രവര പ്രസാദിനീ
സജ്ജന പരിപാലിനീ
ലോക സൗഖ്യ കാരിണീ
സർവ്വ ലോക രഞ്ജിനീ

ആദിശക്തി മോഹിനീ
കദമ്പ മദ്ധ്യ വാസിനീ
ശൈലേന്ദ്ര രാജ നന്ദിനീ
ആദിശക്തി രുപിണീ

ഭക്തജന ഹർഷിണീ
കാരുണ്യ വർഷിണീ
പരബ്രഹ്മ സ്വരുപിണീ
കാത്തുകൊൾക ധരണിയെ

ജന മന കാഹള ഭേരീനിനാദം

ജനമനം
അതി സുക്ഷ്മം
ജനഗണം
അതിശക്തം
ജനരോഷം
ഭയാനകം
ജനഹിതം
അനിവാര്യം
ജനചേതന
സാമൂഹികം
ജനപഥം
വ്യവസ്ഥിതം
ജനപക്ഷം
ഭരണമാർഗ്ഗം
ജനക്ഷേമം
അനുപേക്ഷണീയം
ജനവികാരം
സംവേദനാത്മകം
ജനദ്രോഹം
അക്ഷന്തവ്യം
ജനമതം
പരമ സത്യം
ജനവിധി
അതികഠിനം
ജനാധിപത്യം
സർവ്വശക്തം
ഉത്തുംഗശൃംഗത്തിലുത്തമനായി
സദ്കർമ്മ പാതയിൽ ഉത്സുകനായി

അത്തലൊഴിഞ്ഞൊരു ചിത്തവുമായി
കത്തി പടരുന്നോരാവേശമായി

വിത്തമോഹങ്ങൾ ചിത്തത്തിലില്ലാതെ
പത്തിവിടർത്തുന്നൊരാത്മവിശ്വാസവും

മൂത്തവരൊടെന്നും നമ്ര ശിരസ്കരായ്
ഭക്തിയ്ക്കുയുക്തിയും പക്വവ്യാപാരവും

കീർത്തിയോടൊട്ടുമെ ആർത്തിയില്ലാതെ
ആർത്തനായ്കേഴുന്നവർ ക്കു തുണയായി

ഓർത്തിടും മാലോകർ, എന്നുമവരുടെ
കീർത്തിപരന്നിടുമെന്നതു  നിർണ്ണയം

നേരിനെ അറിയുവാൻ
നേരേചരിക്കുവാൻ
നന്മയെ പുൽകുവാൻ
നല്ലവാക്കോതുവാൻ
പുതുമയെ കൊള്ളുവാൻ
പഴമയെ ഓർത്തിടാൻ
തിന്മയെ വെല്ലുവാൻ
ഗുണമുള്ളതെഴുതുവാൻ
ഗുരുവിനെ അറിയുവാൻ
അറിവുപകരുവാൻ
ധീരനെ വണങ്ങുവാൻ
 വീര്യമുണ്ടായിടാൻ
വ്യഥിതനെ താങ്ങുവാൻ
വ്രണിതനെ കാക്കുവാൻ
പരനെ ചതിക്കാതെ
ചരാചരസർവ്വത്തെ
സ്നേഹത്താൽ മൂടി
നേട്ടത്തിലെളിമയും
കോട്ടത്തിൽ ഖേദവും
ഫലമോഹമില്ലാതെ
കർമ്മ നിരതനായീടുവാൻ
ദുഖ സുഖത്തിൽ
സമചിത്തനായിടാൻ
ബുദ്ധിയും ശക്തിയും
ഭക്തിയും പ്രാപ്തിയും
തന്നെന്നെ
കാത്തു കൊള്ളേണമേ
ലോകമാതാവേ.............

അനാഥ......
ചിതലരിക്കുന്ന ഭിത്തികൾ
ഞരങ്ങുന്ന പലകകൾ
പൊടിവിതറുന്ന മച്ച്
ചിലന്തികൾ മാറാല കെട്ടിയ ജനാല
പഴമയുടെ മണം പേറുന്ന പഴന്തുണികൾ
മാതൃസ്നേഹം തുളുമ്പുന്ന ഹൃദയം
അസ്വസ്ത്ഥ ചിത്തം
ചുളിഞ്ഞു പഴകിയ ദേഹം
കൃശഗാത്രം താങ്ങാനാവാതെ കാലുകൾ
ഒന്നുനിവർത്തുവാൻ കൊതിക്കുന്ന നട്ടെല്ല്
താങ്ങില്ലാത്തൊരമ്മയ്ക്ക് താങ്ങായിനിൽക്കുന്ന കൈവടി
ഒരു നൂറുനാവായി ചെറുമക്കൾതന്നുടെ ചെറുതായ വികൃതികൾ
ഓർത്തുചിലയ്കുന്ന നാവ്
ഉറ്റവർതന്നുടെ കാൽപെരുമാറ്റത്തിനായ്
കാതോർക്കുന്ന കാതുകൾ
ഇടുങ്ങിയ വഴികളിൽ മുക്കിയും
മൂളിയും ചലിക്കുന്ന ശ്വാസം
നഷ്ട വസന്തത്തിൻപ്രിയനായകൻറെ വശംകെടുത്തുന്ന ഓർമ്മകൾ
ചെറുവിരലനക്കത്തിലുംഭയപ്പാടിൻറെ ഉടുക്ക് കൊട്ടുന്ന നെഞ്ചകം അനായേസേന മരണ
മതി ശീഘ്രം എന്ന പ്രാർത്ഥന
എല്ലാമറിയുന്ന ദൈവം
ഇവയുടെയൊക്കെ  ആകെത്തുകയായ
ആർദ്രമായ രണ്ട്

ലളിതം മനോഹരമായിടേണം
ഭവനമീഭുവനത്തിനൊത്തീടേണം
മാരുതനോടിക്കളിച്ചീടേണം
ശീതോഷ്ണസുരഭിലമായിടേണം
ചോരഭയമതുണ്ടാവരുത്
സമ്പാദ്യം ചോരുമാറാകരുത്
ആവരവർഭാവം വെടിഞ്ഞു നന്നായ്
ഒരുമയോടൊത്ത് കഴിഞ്ഞീടേണം
പ്രകൃതിയുമൊത്തിണങ്ങിടേണം
വികൃതിളൊന്നുമേകാട്ടിടാതെ
നല്ലസമൂഹത്തിൻ പ്രാങ്കണത്തിൽ
അണുരൂപമായിവിളങ്ങിടേണം
അങ്കണം ചുറ്റിലുണ്ടാകേണം
കൂപമൊരുകോണിലായിടേണം
മാലിന്യമൊഴുകാതിരുന്നീടേണം
ജലമൊക്കെഭൂമിയിലാഴ്നിടേണം
മാലിന്യമൊക്കെയൊതുക്കിവച്ച്
വളമായീതീരണമവിടെതന്നെ
ഒരുകറിതോട്ടത്തിനാമാലിന്യം
പോഷകദ്രവ്യമായ് തീർന്നിടേണം
ചെറുതായൊരുപവനമവിടെവേണം
നയനമനോഹര പുഷ്പജാലങ്ങളും
ഔഷധഗുണമുള്ള ചെടികളും പിന്നെ
കായ് ഫലമുള്ള വൃക്ഷലതാദികളും
നിത്യവും ചെറുതായി പാലിക്കേണം
വർഷത്തിലൊന്നു മിനുക്കിടേണം
നിത്യവും ദീപം തെളിച്ചീടേണം
ഐശ്വര്യ സമ്പുഷ്ടമായിടേണം

എതിരേവരുന്നവനപരനെന്നാകിലും
ഒരു ചെറുപുഞ്ചിരി അധികമാവില്ലെടോ
പകരമൊരുപ്രതികരണമവനിലില്ലെങ്കിലും
ഇരുവരിലുമകതളിരിലലിവേറെയുണ്ടാം

ഹൃദയങ്ങൾതമ്മിലുള്ളകലങ്ങളേറുന്നു
അഹമെന്നഭാവംഅകതാരിൽ വിളയുന്നു
അരികിലുള്ളവർതമ്മിലൊരുമയില്ലേതും
അവരവർതന്നുടെ ഇരുൾപൂണ്ടലോകം

മനുജരുടെമനതാരിൽ കുളിർമഴപെയ്യുവാൻ
അവരുടെ യകതാരിൽ ഒരുപുവിരിയുവാൻ
ഒരുനറുപുഞ്ചിരികടമായിനൽകിടാം
ഒരുനല്ലസൗഹൃദകൂട്ടമായ് വാണിടാം
എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

നിഷ്കളഭാവം നിരുപമരൂപം
നിർദോഷമായുള്ള
 കുസൃതികൾ വികൃതികൾ
നിർഭയമമ്മതൻ
ചാരെ മയങ്ങുന്ന
നിർമല നിർമമ
മായോരു പൈതൽ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ഗതകാല ചരിതത്തിൻ
കയ്പുള്ള നിനവുകൾ
പരുഷതയുടെ മയമുള്ള
ചുറ്റുവട്ടങ്ങളും
അതിലേറേ ഛലകപട ഗതിവിഗതികളൊക്കെയും
ഘനീഭുത മായിതോ
തരളിതമാം മനം

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ദുഖത്തിലുച്ചത്തിൽ
പൊട്ടിക്കരഞ്ഞിടാൻ
മോദത്തിലുല്ലാസ
പൂത്തിരി കത്തിക്കാൻ
ചടുലമായാനനന്ദ
ചുവടുകൾ ചേർത്തിടാൻ
ഒരു ഈണമെപ്പോഴും
പാടിനടക്കുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

സഹജൻ്റെ തോളത്തു
കൈ വച്ചൂ നീങ്ങിടാൻ
അനുജനെ കൊഞ്ഞനം
കാട്ടി ചൊടിപ്പിക്കാൻ
സോദരിമാരുടെ
ജഡയാട്ടി കളിച്ചിടാൻ
തൊടിയിലെ മൂവാണ്ടൻ
മാങ്ങയെറിഞ്ഞിടാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

പ്രകൃതിയുടെ കൗതുക
കാഴ്ചകൾ കണ്ടിടാൻ
അമ്പിളിമാമനെ
കണ്ടങ്ങിരിക്കുവാൻ
താരകളൊത്തു
കൺചിമ്മികളിക്കുവാൻ
മഴയത്തു മുറ്റത്ത്
ഓടിക്കളിക്കുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ഉണരുക നീയുണ്ണി
 പരിഭവം വേണ്ട
എല്ലാം മറന്നങ്ങു
പുഞ്ചരിച്ചീടുവാൻ
 ആമോദമാഹ്ലാദ
ചിത്തനായ് വാഴുവാൻ
ആയിരം പുത്തിരി
മനസ്സിൽ  തെളിയുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ
ഞാനും അവനും
ചില അരാഷ്ട്രീയ വാദികളും.........
ഞാനും അവനും കളിക്കളത്തിലാണ്
ഞാൻ ജനസേവകൻ
അവൻ ജനവിരുദ്ധൻ
ഞാൻ  നല്ലതു മാത്രം ചെയ്യുന്നു
അവൻ മോശം മാത്രം
എല്ലാവരും എൻറെ ഭാഗത്താവണം
അവൻറെ കൂടെ ആരും ഉണ്ടാകരുത്
ഞാൻ ചെയ്തതിനു  തെളിവില്ല
അവൻ ചെയ്തതിനു തെളിവു വേണ്ട
ഞാൻ ചെയ്തതായി പറയുന്നവർ
അവൻറെയാൾക്കാർ
എന്നെ പുകഴ്തുന്ന പത്രം
മാദ്ധ്യമ ധർമ്മം കാത്തു രക്ഷിക്കുന്നു
അവനെ പുകഴ്തുന്നത്
 മഞ്ഞ പാർട്ടി പത്രം
എൻരെ വീഴ്ചകൾ
അവൻരെ ഗുഢാലോചന
അവൻറെ നേട്ടങ്ങൾ
നിങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തുക്കടാ വിദ്യകൾ
ഞാൻ സ്വരൂപിക്കുന്ന പണം
പാർട്ടി ഫണ്ട്
അവൻ സ്വരൂപിക്കുന്നത് കോഴ
ഈ കളി ഞങ്ങൾ പരസ്പര ധാരണയോടെ
മാറി മാറി കളിക്കും
ഞങ്ങളുടെ രഹസ്യങ്ങൾ ഞങ്ങൾക്ക് പരസ്പരമറിയാം
അതുകൊണ്ട് പരസ്പരം മുക്കികൊല്ലില്ല.േ
കളത്തിനു പുറത്തുള്ളവർ
ചില്ലറ ലാഭത്തിനായി
ഞങ്ങളോടൊപ്പം ചേർന്നു കൊള്ളുക
ഈ കളി ഇഷ്ടമില്ലാത്തവർ
അരാഷ്ട്രീയ വാദികൾ


തുടർകഥ......

അത്യാഹിത വാർത്ത കേട്ട് അയാൾ ഞെട്ടിയില്ല.

നാളത്തെ പത്ര വാർത്തകളെ കുറിച്ചായി അയാളുടെ ചിന്തകൾ

 ഒന്ന് ആരോപിക്കും മറ്റേത് നിഷേധിക്കും

ചാനലുകൾ ആഘോഷിക്കും

പരിജനങ്ങൾ കണ്ണീർ വാർക്കും

 മറ്റു ചിലർ മുതലകണ്ണിർ വീഴ്ത്തി മുതലെടുക്കും

പോലീസ്   സി ബി ഐ രംഗത്തെത്തും

രാഷ്ട്രീയ അജണ്ട  എന്ന് ചിലർ

തങ്ങൾക്ക് പങ്കില്ലെന്ന് ചിലർ

കരിങ്കൊടി,  ലാത്തി പിന്നെ .......

സുഭിക്ഷമായ ഹർത്താൽ

 വഴിമുട്ടിപോയവർ.......

സോറി.....ഒരു അത്യാഹിതം കൂടി ആസൂത്രണം ചെയ്യേണ്ടി വന്നു.

ഒന്ന് കെട്ടടങ്ങി മറ്റേത് ആളികത്തി
                                                    (തുടരും....)
കാവ്യാർക്കനാഴിയിലൂളിയിട്ടു.
ഒരുപകലിവിടെ യൊടുങ്ങിടുന്നു
ഇരുളാകെ ഭൂവിൽ പടർന്നിടുന്നു 
ഒരു വിങ്ങലുള്ളിലുണർന്നിടുന്നു

ഒരു തിങ്കൾ ശോഭയുണ്ടെന്നാകിലും
ഒരു പ്രഭാതത്തിനായ് കാത്തിരിപ്പൂ
ഒാ-ർമകൾ എൻ - വി-ഹായസിൽ
ഒ എൻ വി യായി നിറഞ്ഞു നിന്നു

കിളികുല ജാലത്തിൻ കളകൂജനം
അവ പൊഴിക്കുന്നോരു പട്ടുതൂവൽ
ഭുവിലെ ആർദ്രമാം നേത്രങ്ങളും
അലയുന്ന മനസ്സിലെ ഗദ്ഗദങ്ങൾ

പ്രണയാർദ്രമായോരു നടനവേദി
അലിവുള്ള മനസിൻറെ സർഗ്ഗ കേളി
പുഴയുടെ കളകള നിസ്വനങ്ങൾ
പാഴ്മുളം തണ്ടിലെ ബാംസുരിയും

ഭൂമിമാതാവിൻറെ ചുടു നിസ്വനം
മാനത്തു തെളിയുന്ന മഴവില്ലൊളി
വിധിമതമറിയുന്ന ചുടുകണ്ണുനീർ
മനസിലുരുകുന്നൊരാത്മരോഷം

ഇരുളിൻറെ മറവിലെ കപടതയും
പിച്ചനടക്കുന്ന പെൺകിടാവും
വ്രണിത ദേഹത്തിന്നൊരുസാന്ത്വനം 
നൃത്തം ചവിട്ടുന്നു മനോ മണ്ഡലത്തിൽ

ഹിമകണ മേറ്റു തളിരിടുവാൻ
പുതു നാമ്പുകളുണ്ടു വെമ്പി നിൽപൂ.
തളരുന്ന ഭൂമിക്കൊരുർജ്ജമായി
വരുമോ ഒരുനൂറു കാവ്യ സൂര്യോദയം


അങ്ങുകിഴക്കൊരു പാറപുറത്താണു
എൻറെ പ്രിയപെട്ട വിദ്യാലയം

ആദ്യാക്ഷരങ്ങൾ തൻ മുകുളങ്ങൾ  തളിരിട്ട
ആരാമ മന്ദിരം വിദ്യാലയം

പ്രഥമ വന്ദിതൻ ഗജാനനൻ തന്നുടെ
നാമത്തിലാണീ പ്രഥമാലയം

കരിമ്പുവളപ്പും ഗുളിക തറയും
 ചേരുന്ന പഴയോരു വിദ്യാലയം

പാറയുംമുള്ളും ചരലും ചവിട്ടി ഓടിതിമിർത്തോരു നൃത്താലയം

ചക്കര പ്ലാവിൻറെ തണലിൽ
തിമർക്കുന്ന  കുട്ടികൾ തന്നുടെ  കാര്യാലയം

ഗോരിയും കോട്ടിയും പള്ളിയും
 സോഡ്ദി തലേമ്മ അരങ്ങിലെത്തും

ഗോ....വിന്ദ.....യെന്നുച്ചത്തിലലറി
ഭജനമിരിക്കുന്ന പുണ്യ കാലം

തൂവെള്ള വസ്ത്രം ധരിച്ച ഗുരുവിൻ്റെ
പാഠങ്ങൾ വിസ്മയമായ  കാലം

സ്വാദൂറും സജ്ജിഗ ആവോളം ഭക്ഷിച്ച്
 എരിയടക്കുന്നോരു പോയ കാലം

കോഴി കുണ്ടിയും, പാലൈസുമെള്ളുണ്ടയും
കട്ളീസും തിന്നു നടന്ന കാലം

നെല്ലിക്ക പുളിങ്കുരു  കാക്കതൊണ്ടിയും
ചെനയുള്ള മാങ്ങയും തിന്നകാലം

ഇടവേളനേരത്ത് പൊതു ടാപ്പിലെ വെള്ളം
ആവോളം മോന്തികുടിച്ച കാലം

 ഒരുനാളസംബ്ലിയിൽ എല്ലാരു മൊന്നായി
ഭാരതാംബയ്ക്കു   ജയ് വിളിച്ചകാലം

മലയാള കന്നട  തുളുവാദി ഭാഷകൾ
 കൈകോർത്തു  നടന്ന വസന്ത കാലം

മൂക്കട്ടയൊലിപ്പിച്ച് ഒട്ടിയ വയറുമായ്
അടികൊണ്ടു വാവിട്ടു കരഞ്ഞ കാലം

കുസൃതികൾ കാട്ടി അടിപിടി കൂടി
ഉച്ചത്തിൽ വായിട്ടലച്ചകാലം

ഒരു കൈയ്യിൽ  നിക്കറും മറുകൈയ്യിൽ
സ്ലേറ്റുമായ് മഴയും നനഞ്ഞു നടന്ന കാലം

ജനഗണമന തീർന്ന് മണിയൊച്ച കേൾക്കുമ്പൊൾ
ചടപടെയോടിയകന്ന കാലം

മണ്ണിൻ്റെ മണമുള്ള വിണ്ണിൻറെ ഗുണമുള്ള
ഓർമയിൽ മാറാത്ത സുവർണ്ണ കാലം


വീടിന്നു പൂമുഖം
വായനയ്ക്കാമുഖം
ഒരുവന്നു പലമുഖം
അതിലൊന്നു നിജ മുഖം
അലിവിന്നു നൻമുഖം
ചതിവിന്നു പൊയ്മുഖം
സ്നേഹത്തിനൊരുമുഖം
പ്രേമത്തിൻ മറുമുഖം
ഹിംസയ്ക്കു കരിമുഖം
അതിജീവനത്തിനായ് പൊരുതുന്നതൊരുമുഖം
ജ്ഞാന പ്രഭാപൂർണ്ണമായുള്ള ഗുരുമുഖം
സഹജമീമനുജർക്ക് ഈ വിധം പലമുഖം
മനമുണ്ടോ
ഉണ്ടെങ്കിൽ
വനമുണ്ട്
ഇടതൂർന്നതരുവുണ്ട്
നരിയുണ്ട് കരിയുണ്ട്
അരുവിയും കുരുവിയുമൊക്കെയുണ്ട്

കിളിയുണ്ട്
കളിയുണ്ട്
കാറുണ്ട്
ആറുണ്ട്
ഫലമുണ്ട് ഭയമുണ്ട്
നേരും നെറിയും കൂടെയുണ്ട്

ഇലയുണ്ട്
പൂവുണ്ട്
കായുണ്ട്
തേനുണ്ട്
ഇടയിലാകാട്ടിൽ
സഹവസിക്കുന്നോരു മനുഷ്യനുണ്ട്

തണലുണ്ട്
കുളിരുണ്ട്
ഭൂമിയ്ക്കു കുടയുണ്ട്
മഴ പെയ്യുവാനുള്ള കോപ്പുമുണ്ട്
അമൃതൂറും ഫലമുണ്ട്
രോഗ ശമനത്തിനായിരം വേരുമുണ്ട്

ഒന്നു മറ്റൊന്നിനു
ഇരയായും വളമായും
തീറ്റയ്കു  വകയായും
 സമരസ ജീവിത സന്ദേശമുണ്ട്
പാഴാക്കാനൊരു തുള്ളിയില്ലയെന്നോമനെ
ജലം പാരിലമൂല്യമാണറിക

ഓടികിതച്ചെത്തി പാളയിലെ വെളളം
 നീ യാവോളം മോന്തി  കുടിക്കുന്ന കാഴ്ചയും

ചാടിതിമർക്കുമ്പോൾ  ചിന്നി
ചിതറുന്ന  തുള്ളിയും
സാകൂതം കാണുവാനക്ഷമൻ ഞാൻ

വാടിക്കരിഞ്ഞ തൊടിയിലെ  മുല്ല
മാടി വിളിച്ചു കരഞ്ഞിടുമ്പോൾ

ഇത്തിരിപോരുന്ന പക്ഷി മൃഗാദികൾ
ഇറ്റു ജലത്തിനായ് കേഴുമ്പോഴും

അവനിയിലതിനായി കരുതേണമോമനേ
ധരണി ചുരത്തണം അമൃത ജലം

 ഗതിവേഗ മേറിയ ഉലകിലെ യാത്രയിൽ
പരവശനായ് നീയലഞ്ഞിടുമ്പോൾ

ഇറ്റു തെളിനീരി നായ്  നീ
കൊതിച്ചിടുമ്പോൾ

 സുലഭമായ് വരുകില്ല ഒരുകവിൾ  തണ്ണീർ
മനതാരിലിന്നു നീ ഓർത്തുകൊൾക

കണ്ണിന്നു കുളിരാകും നിളയുടെ കളകളം
ഇനിയെത്ര  നാളുയർന്നു പൊങ്ങും

പെയ്യാൻ മടിച്ചിടും  മഴമേഘജാലങ്ങൾ
നിന്നുടെ സ്വൈര്യം കെടുത്തുമല്ലോ

അവസാന തുള്ളിയു മൂറ്റിയെടുക്കാനായ്
ദുരമൂത്ത ജീവികൾ നിന്നരികിലെത്തും

ഉണ്ണീ നീയെന്നുടെ ഉദകജലത്തിനായ്
അലയുന്ന വിഗതികളുണ്ടായിടൊല്ലെ

ജലമാണ് ജീവൻ  തെളിനീരമൃത്
ശുദ്ധജല വായു  നാടിനനുഗ്രഹവും

പർഞ്ഞോൻ കുഡ്ങ്ങി

പർഞ്ഞിറ്റ് തോറ്റു

പറേമ്പൊ പറേന്ന് കുഡിച്ചിറ്റ് പറേന്നേന്ന്

പറയാണ്ടെങ്ങനെ

പറേണ്ടെ പിന്ന പറേണ്ടെ

പറയാണ്ടിരിക്കാൻ മൻസൊക്കണ്ടെപ്പാ

പറയുന്നോറ് പറയട്ടല്ലോ

അയിനെന്ത്യേന പറയാനില്ലെ

ഓറോർക്ക് പറയാനിള്ളദ്
ഓറോറ്  പറയട്ട്

പറയുന്നോറെ പറയാൻ ബിഡണം

അല്ലാണ്ട് ഓറ എഡങ്ങേറ് ആക്കന്നെന്ത്യേന്

പറയുന്നോറെ പറയാൻ ബിട്ടില്ലെങ്ക്
പറയാൻ കയ്യ
പിന്നെ എന്താവൂന്ന്

പിന്ന......പറേന്നോറ്
 പറയുമ്പോ  കൊർച്ച് ജാഗ്രദ  ആക്കണം

എന്തേച്ചെങ്ക് പറഞ്ഞ ബാക്ക്   ബൈയ്യോക്കിഎഡ്കാനാവേല


ഒരുനാളെന്നുടെ ഭവനത്താലങ്ങാടി
കുരുവികളൊരു ചെറു  കൂടുകൂട്ടി

ചകിരിതൻ നാരുമങ്ങാടി ചരടും
പുൽകൊടികളുംകൊണ്ടൊരു കൊച്ചുകൂട്

നല്ല നിമിത്തമിതെന്നു കരുതി  ഞാൻ
ചെന്നു നിരീക്ഷിച്ചാ കുഞ്ഞുകൂട്

ഭിത്തിയിലെ ന്നോളം പൊക്കത്തിൽ
കുന്നുപോലുള്ളൊരു  കൂമ്പാരം

ദിനപത്രം  വാരിക മാസികയും
ബാലരമയുമമ്പിളിയമ്മാവനും

മച്ചിനു താഴെ വിടവിലായ് കൂടിനായ്
കുരുവികൾ കണ്ടൊരു നല്ലോരിടം

ഇളകിയോരാണിയും  തൂങ്ങുന്ന കടലാസും അദ്ഭുതമവിടെയിരിക്കുന്നു

അസ്ഥിരമാ കൊച്ചു ഭവനത്തിലങ്ങാടി
കുരുവികളൊരു ദിനം മുട്ടയിട്ടു

ഓർക്കയാൽ മനുജൻറെ അസ്ഥിത്വവും
ഇതിലേറെ അസ്ഥിരമാണു നൂനം

വൈകാതെ കേട്ടു ഞാൻ കുഞ്ഞി
 കുരുവികൾ തന്നുടെ  ചിലമ്പലുകൾ

കലപിലകൂട്ടിയങ്ങാടിക്കുരുവികൾ
മതിമറന്നങ്ങതാസ്വദിച്ചു

അകതാരിലാധി പെരുകിയനുദിനം
നിലം പൊത്തുമോ ഈ കുരുവിക്കൂട്

ഒന്നു മറിയാതെ അമ്മക്കിളി
അനായാസമായതിൻമേൽ പറന്നിരുന്നു

കലപില കൂട്ടുമാ  കുരുവി കിടാങ്ങൾക്കു
 ചിറകുമുളയ്ക്കാനായ്  കാത്തിരുന്നു

അതിവേഗമവയൊന്നു പാറിയകന്നെങ്കിൽ.... കരളുരുകിയന്നുഞാൻ   പ്രാർത്ഥിച്ചു

ദുർനിമിത്തം വന്നാലാപത്തു വരുമെന്ന്
പലരുമന്നെയന്നോർമ്മിപ്പിച്ചു

ഓ രോനിമിഷവും വൻ വീഴ്ച പ്രതീക്ഷിച്ച്
ആകുല ചിത്തനായ് ഞാനിരുന്നു.

ഒരു രാവിലാക്കുടും കെട്ടുകളും
 പെരിയോരു ശബ്ദമോടെ നിലം പതിച്ചു

അശനിപാതം കണക്കെന്നുടെ നെഞ്ചിൽ
 ഇടിനാദമായതു  പതിച്ചു

കുരുവികുഞ്ഞുങ്ങളെന്തു പിഴച്ചു ഹാ
പുസ്തകകെട്ടിൽ ഞെരിഞ്ഞമരാൻ

കേട്ടിലവയുടെ കുഞ്ഞു രോദനവും
ത്രാണിയു ണ്ടായീല പോയി നോക്കുവാനും

വരുവാനിരിക്കുന്ന ദുർനിമിത്തങ്ങൾ
നടമാടിയെൻറെ മനോ മണ്ഡലത്തിൽ

കണ്ണും പൂ ട്ടിയുറക്കമില്ലാതെ
പുലരും വരെ തേങ്ങി ഞാൻ കിടന്നു.

കുരുവികൾ തന്നുടെ കലപില കേട്ടു
ത്ധടിതിയിലെത്തീഞാൻ പുമുഖത്ത്

ചിറകുമുളച്ചൊരാ കുഞ്ഞിക്കുരുവികൾ
ചലപില കൂട്ടിയിരിക്കുന്നു

ഏറിയമോദത്താൽ കുരുവി സമൂഹം
വിടപറയും പോലെ യെനിക്കു തോന്നി

ചിതറിയ കൂടും പൊട്ടിയ പലകയും
 പഴകിയ പത്രവും പെറുക്കുന്ന നേരം

അതുവരെ യവയെ താങ്ങി നിറുത്തി
യവനെ മനസാലെ കൈ വണങ്ങി





 വീണാധാരീ വാണീ മണി
സുരഗണ വന്ദിത മനോൻമണീ

പുസ്തക ധാരെ ബ്രഹ്മ മാനസീ
ബുദ്ധി പ്രദേ ദേവീ സുജന കല്യാണീ

കാവ്യ നൃത്യ ഗാന രഞ്ജിനീ
സുഭാഷിണീ മഞ്ജുള രൂപിണീ

പത്മാസന സ്ഥിതേ മന്ദഹസിതേ
പത്മവിലോചന  ഭുവന മനോഹരീ

 ഭക്തി  ശക്തി മുക്തി പ്രദായിനി
ദുഷ്ട സംഘ നിഷേധിനി മാതേ

പുണ്യ കാര്യ കർത്തിനി ശുഭജേ
മോക്ഷ മാർഗ്ഗ പ്രദർശിനി  മംഗളേ

ദിവ്യ രൂപ ധാരിണീ  ജനനീ
അഷ്ട ദ്രവ്യ സേവിത സംപൂജ്യേ

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

ജൂനിയർ സുരേശ് തിരിഞ്ഞു നോക്കിയില്ല

മുറ്റത്തെ മൈന നിരാശനായി.

ജൂനിയർ സുരേശ് ഡാഡിയുടെ പുതിയ ആൻഡ്രോയിഡ് ഫോണിലെ പ്ലേ സ്റ്റോറിൽ നിന്ന് പുതിയ ഗെയിം ഡൗൺ ലോഡ് ചെയ്യുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

മൈന നിരാശനായി മുറ്റത്ത് അങ്ങിങ്ങായി തത്തി കളിക്കുകയാണ്.
ഗെയിറ്റിനു മുകളിലും ഉമ്മറപടിയിലും ചെന്നിരുന്ന് അവൻ ജൂനിയർ സുരേശിനെ വിളിച്ചു .
ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

ഇല്ല ....   ജൂനിയർ  സുരേശ് അവന് അനുവദിച്ചു കിട്ടിയ സമയം പരമാവധി ഉപയോഗപ്പെടുത്തുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ....... ജൂനിയർ സുരേശിൻറെ കൈയ്യിലുള്ള നിർജ്ജീവ വസ്തു ചിലച്ചു.

മൈന തിരിഞ്ഞു നോക്കി !!!

ഗെയിം ഡൗൺലോഡ് ആയി.ജൂനിയർ സുരേശ് മുഷ്ടി ചുരുട്ടി വീശി  തൻറെ നേട്ടം ആസ്വദിക്കുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

എന്നിട്ടും ജൂനിയർ സുരേശ് തിരിഞ്ഞു നോക്കിയതേയില്ല.

രണ്ടാം ക്ലാസ്സിലെ പാഠ പുസ്തകത്താളിൽ ജീവസ്സുറ്റ കഥാപാത്രമായി നിറഞ്ഞുനിന്ന മൈന പഴകി ദ്രവിച്ച പുസ്തകം  വിട്ട് പറന്ന് എങ്ങോട്ടോ പോയി .






Friday, March 25, 2016



ഉപഭോഗ ത്തിൽ മുന്നിട്ടു നിൽകുന്ന നമുക്ക് മാലിന്യ സംസ്കരണത്തിൻ്റെ കാര്യത്തിൽ കൈ മലർത്തേണ്ടി വരുന്നു.പ്രത്യേകിച്ചും അജൈവമാലീന്യം.മണ്ണിൽ ലയിക്കാത്ത ഇത്തരം വസ്തുക്കളെ പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്.അതിനുള്ള സ്ഥാപനങ്ങളും കുറവല്ല.എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ ഈ പഴകിയ വ
സ്തുക്കൾ തനിയേ എത്തിച്ചേരില്ല.അവിടെയാണ് ആക്രിക ച്ചവടക്കാരുടെയുംപാഴ്വസ്തുക്കൾ ശേഖരിക്കന്നവരുടെയും പ്രസക്തി.പട്ടിയെ അഴിച്ചു വിട്ട് ഇത്തരക്കാരെ ആട്ടിയോടിക്കുമ്പോഴും ഒരു കെട്ട് പേപ്പറിന് അമ്പത് പൈസ കൂടുതൽ കിട്ടാനായി വില പേശുമ്പോഴും പ്രകൃ തിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നതിനുംഅമിതോപഭോഗത്തിന് അടിമപ്പെട്ട് പ്രകൃതിലെ വിഭവങ്ങളുടെ ശോഷണം തടയുന്നതിനും ഇവരുടെ പ്രാധാന്യം തിരിച്ചറിയണം.പാഴ്വസ്തുക്കൾ പരമാവധി വിലകിട്ടുന്നതുവരെ സൂക്ഷിച്ച്‌ കുറകൾക്കും ചിതലിനും പെരുചാഴിക്കും വിട്ടുകൊടുക്കാതെ പരമാവധി സൗജന്യമായിത്തന്നെ ആക്രിക്കാർക്ക് ലഭ്യമാക്കാൻ നാം ബദ്ധ ശ്രദ്ധരാകണം
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ആകാശനീലയിൽ ഒരു ചെറുപൊട്ടായി
പാറിപറക്കുന്ന കൊച്ചു പറവകൾ
കുന്നിൻ ചെരിവിൽ അമ്മേ മോളേന്ന്
കൂവികളിക്കുന്ന പൈയ്യും കിടാവും
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ഏറെ വെളുപ്പിനെ പതിഞ്ഞോരു ശബ്ദത്തിൽ
മുറ്റമടിക്കുന്ന മുത്തശ്ശിയമ്മ.
തിരുനട മുന്നിൽ നിറകണ്ണുമായി
വീടിൻറെ നന്മയ്കായ് കേഴുന്നൊരമ്മ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
വെൺമേഘ മോടൊത്ത് ഓട്ട പന്തയം
തോറ്റു ചിരിക്കുന്ന അമ്പിളിമാമൻ
ചലപില കൊട്ടി തേൻമാവിലെ മാമ്പഴം
നൊട്ടി നുണയുന്ന അണ്ണാറകണ്ണൻ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
കുഞ്ഞിളം കാറ്റിൽ ഊഞ്ഞാലാടുന്ന
തെങ്ങോലയിലെ രണ്ടിണകിളികൾ
പാറകെട്ടിലെ വെള്ള കെട്ടിതിൽ
ഓളങ്ങൾ തീർക്കുന്ന കുഞ്ഞിളം കൂറകൾ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
മകനെന്നു കരുതി വെച്ചുവിളമ്പിയ
അകലത്തെയമ്മതൻ നിർദോഷ സ്നേഹം
ഓടുന്ന വണ്ടിയിൽ അമ്മമടിയിൽ
മോണകാട്ടിചിരിക്കുന്ന ഒാമനപൈതൽ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ചക്രവാളസീമയിലൊരു രക്ത
കുടമായിതാഴുന്ന സൂര്യതേജസ്
വരിയായി നീങ്ങി പശിതേടിയലയുന്ന
കുഞ്ഞനുറുമ്പിൻറെ സൗഹൃദകൂട്ടം
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ഇന്ന് ലോക റേഡിയോ ദിനം. അദ്ഭുത വേഗത്തിൽ മാറികൊണ്ടിരിക്കുന്ന നമ്മുടെ ജീവിത സാഹചര്യത്തിൽ നാടും വീടും പഴമയും മറക്കാതെ നന്മയുടെ നറു തേൻ തുള്ളികൾ നമുക്കായ് സൂക്ഷിച്ചു കൊണ്ട് റേഡിയോ ഇന്നും സംപ്രേക്ഷണം തുടരുന്നു.പഴഞ്ചൻ മാദ്ധ്യമമാണെന്ന ആക്ഷേപം നിലനികെ തന്നെ ഒന്നിനും സമയം കിട്ടാതെ ഒടിനടക്കുന്ന മനുഷ്യർക്ക് ഏറ്റവും ചുരുങ്ങിയ ചിലവിൽ വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന റേഡിയോയിലേയ്ക്കുള്ള മടക്കയാത്ര ആസന്നമാണ്.പ്രത്യേകിച്ച് ശ്രദ്ധ കൊടുക്കാതെ തന്നെ നമ്മുടെ ബോധമണ്ഡലത്തിൽ ഗാനമായും വാർത്തയായും ഗൗരവമേറിയ ചർച്ചയായും ശബ്ദ വീചികൾ നമ്മേ തേടിയെത്തും.വീട്ടു ജോലിക്കിടയിലും മറ്റു കാര്യങ്ങൾക്കിടയിലും റേഡിയോ തൻറെ കർത്തവ്യം നിർവഹിക്കുന്നു.ആകാശവാണി തുറക്കുന്ന സംഗീതം ആരിലാണ് ഗൃഹാതുരമായ ഓർമയുണർത്താത്തത്.
സുഭാഷിതം കേട്ട് ഒരു നല്ല ദിവസത്തിൻറെ തുടക്കം,സംക്ഷിപ്തമായ വാർത്ത ഇംഗ്ലീഷിൽ,നാനാ ജാതി മതസ്ഥരുടെ ഭക്തിഗാനങ്ങൾ,നാട്ടു വാർത്ത,തീവണ്ടി സമയം, പ്രാദേശിക വാർത്ത,സംസ്കൃത ,വാർത്ത,കവിതാലാപനം,അതാത് ദിവസം പ്രസക്തമായ ഡോക്യുമെൻറ റികൾ,ഡൽഹി വാർത്ത,ചലചിത്രഗാനങ്ങൾ,വിവിധ കലാരൂപങ്ങൾ , യുവവാണി,ഹിന്ദി പാഠം,സംഗീത പാഠം,കച്ചേരി,ചർച്ചകൾ,റേഡിയോ നാടകങ്ങൾ,കമൻററികൾ,കഥാപ്രസംഗം,ഡോക്ടറോടു ചോദിക്കാം,നിങ്ങളാവശ്യപെട്ട ഗാനങ്ങൾ,എഴുത്തു പെട്ടി അങ്ങനെ പോകുന്നു പരിപാടികൾ.ഇതൊക്കെ മറ്റൊരു പ്രവൃത്തിയിൽ ഏർപെട്ടിരിക്കെ പരോക്ഷമായി നമുക്ക് ആസ്വദിക്കാൻ കഴിയുന്നു.നല്ല അവതരണത്തിലൂടെ ആസ്വാദകൻറെ ,ഭാവനയുണരുന്നു.മനുഷ്യൻറെ സ്ഥലകാലങ്ങൾക്കും സന്മാർഗികതയ്ക്കും ഒരുവിലയും കൽപിക്കാതെ സംപ്രേഷണം ചെയ്യുന്ന ടി വി സീരിയലുകൾക്ക് മേൽ റേഡിയോ അധിപത്യം പുലർത്തേണ്ടത് കാലത്തിൻറെ ആ വശ്യമാണ്.എഫ് എം റേഡിയോകൾ സാർവത്രികമായതോടെ ഇന്ന് നിലവാരമുള്ള ഡിജിറ്റൽ ശബ്ദം റേഡിയോയിലൂടെ ലഭ്യമാണ്. പ്രഭാതഭേരി കേട്ട് വീട്ട് ജോലി ചെയ്യുന്ന വീട്ടമ്മയും, വാർത്തകൾ കേട്ട് ലോക പരിചയവും ഭാഷാ പരിചയവും നേടുന്ന യുവതലമുറയും,കുടുംബ സദസുകളിൽ പിന്നണി പാടുന്ന ഗാന വീചികളും.ആകാശവാണി പരിപാടികൾ കേൾകുന്ന സൗഹൃദ സായാഹ്നങ്ങളും രാവേറുന്നതുവരെ വിരസതയും ആയാസവും ഒഴിവാക്കാൻ നാടകവും സംഗീതവും ആസ്വദിക്കുന്നവരും തിരികെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.