Saturday, September 2, 2017

തുമ്പ പൂ

ആരുമെന്തേ വന്നീല തുമ്പേ
ആരും തിരിഞ്ഞു നോക്കീലേ

തൂമയെഴും നിൻറെ കുഞ്ഞിളം പൂവുകൾ
ആരും ഇറുക്കാൻ വന്നീലേ .

മണ്ണുനിറച്ചു നിരപ്പായ കണ്ടത്തിൽ
അങ്ങേ തലയ്ക്കലെ വേലിയ്ക്കരികിലായ്

രണ്ടു നാലഞ്ചു കുഞ്ഞിളം പൂവുകൾ
ആരെയോ കാത്തതാ നിൽക്കുന്നു.

കുഞ്ഞികൈ ഉള്ളത്തിൽ നല്ല പൂക്കൂടയിൽ
ഒന്നു രണ്ടെണ്ണി നിറക്കാനായ്.

ബാലകാരാരുമെ എത്തിയില്ല.
പൂവിളിയെങ്ങും കേട്ടതില്ല.

തൂമയെഴും വെള്ള പൂക്കളിതാർക്കായി
ചാരുതരമിതു നീവിടർത്തി.

മുറ്റത്ത് മുത്തശ്ശി നന്നായ് മെഴുകിയ
വട്ടത്തിലുള്ളൊരു പൂക്കളത്തിൽ

തൂവെള്ള ശോഭയായ് പുഞ്ചിരി തൂകുന്ന
നിന്നെ കണികണ്ടതോർമ്മമാത്രം

ആരിക്കതിനുണ്ട് നേരമെൻ തുമ്പേ
നിന്നെയും തേടി നടന്നിടുവാൻ

പത്തിരുപത്തഞ്ചു വട്ടം കൊടുത്താലൊ
കിട്ടില്ലേ ഒത്തിരി കാട്ടുപൂക്കൾ

നൈർമല്യം ചോർന്നോരാഘോഷവേളയിൽ
നിന്നെയെല്ലാരും മറന്നുപോയി.

നിർമ്മല കാന്തി കലർന്ന നിൻ മേനിയും
മോഹിച്ചു തുമ്പികളലയുന്നു.

നിർമ്മല മാനസരായ മാലോകരും
നന്നേ കുറഞ്ഞില്ലേ പാരിടത്തിൽ

ചെത്തി മന്ദാരം മുകുറ്റി കല്യാണിയും
കൂട്ടമകന്നു കരയുന്നു.

പൊന്നോണ നാളിൻറെ കേളികേട്ടുള്ളൊരു
പൂവിളി കേൾക്കുന്നു കവലകളിൽ

കേടില്ല വാടില്ല ഉള്ളിൽ വിഷമുള്ള
മോടിയേറും പുറം നാട്ടുപുക്കൾ.

മുറ്റത്തുപാകിയ മാർബിൾ പ്രതലത്തിൽ
വെട്ടിത്തിളങ്ങുന്ന പൂക്കളത്തിൽ

ചെന്നു വെറുതേ രസം കളയേണ്ടയെൻ
തമ്പുരാൻറോമന കൊച്ചു തുമ്പേ.

ഓണ തമ്പുരാൻ്റോമന കൊച്ചു തുമ്പേ.....

ആരുമെന്തേ....... വന്നീല ...... തുമ്പേ........ ആരും തിരിഞ്ഞു.......... നോക്കീലേ.........

ആധാരം

ശിഖരങ്ങളായ് വഴിപിരിഞ്ഞാലും
മണ്ണിലൂന്നിയ ആഴത്തിലുള്ള വേരുകളാകുന്നു
നിലനിൽപിനുള്ള ആധാരം......

പ്രകൃതി

ഇളം തെന്നതെലേറ്റ്
 വനമുല്ല യാടി കളിക്കന്ന മോഹകനൃത്തമാണോ,

തെളിനീർകണങ്ങൾ പൊൻവെയിലേറ്റൊഴുകുന്ന
പതിഞ്ഞ താളമാണോ,

മരചില്ലകളിൽ
കളികൂട്ടുകാരോട്
കഥ പറഞ്ഞിരിക്കുന്ന കിളികൂട്ടങ്ങളുടെ 
കള കൂജനമാണോ,

സമരസ ഭൂവിൽ ഇരുകൈയ്യുംനീട്ടി
ഹൃദയത്തിലേറ്റാനായി
എന്നെ കാത്തു നിൽക്കുന്നത് ???

സ്ത്രീ പക്ഷം

മാഷേ
ഒരു നാടകം വേണം.
സ്ത്രീ കഥാപാത്രങ്ങൾ വേണ്ട.
അഭിനയിക്കാൻ പെണ്ണുങ്ങളെ കിട്ടാനില്ല.

എഴുതിത്തുടങ്ങിയ നാടകത്തിൽ നിന്ന് 
അമ്മയുടെ വാൽസല്യവും വിവശതയും
ഒറ്റപെടലുമൊഴിവാക്കി.

കാമുകിയുടെ ആർദ്രതയും ഊഷ്മളതയും
പ്രണയവും സ്വാർത്ഥതയും
വേർപാടും വേദനയും ഒഴിവാക്കി.

ഭാര്യയുടെ സ്നേഹവും ത്യാഗവും
വിട്ടുവീഴ്ചകളും പരിഭവങ്ങളും
നിരാശയും ഒഴിവാക്കി.

അങ്ങനെ ഞാൻ നാടകം തന്നെ ഒഴിവാക്കി.

കൗമാരം

ഓർക്കുകിലേറെ രസകരമെങ്കിലും
ഏറെ ദുഷ്കരമാണാ കൗമാരകാലം

ഉള്ളത്തിലായിരം ചിന്തകൂടുകൂട്ടും
പന്തികേടുള്ള കഠിനകാലം

ലിംഗഭേദങ്ങളായ്പരിണമിക്കുന്നോരു
സന്ധികാലമതു ജീവിതത്തിൽ

നൂറു വികാര വിചാരാങ്ങളാദ്യമായ്
കുഞ്ഞുമനസ്സു മഥിച്ചിടുമ്പോൾ

എന്തുവേണമെന്നാകുലത പൂണ്ടു
എന്തൊക്കെയോ കാട്ടികൂട്ടിടുന്നു.

വഴിതെറ്റിപോകുന്നു ചിലമക്കളന്നേരം
അറിയാതെ കെണിയിലകപെടുന്നു.

ലഹരിതൻ വലയിൽ വീണവരുടെ ജീവിതം
പെരുവഴിയായി ഭവിച്ചീടുന്നു.

പലവട്ടം മുങ്ങിയും താണും മറ്റുള്ളവർ
 കരകേറിപോകുന്നു ഭാഗ്യവശാൽ

ഗതിവേഗം, സാഹസം, വഴിവിട്ട കളികളും
പെരിയവരോടുള്ള പരിഹാസവും.

ചെറുതായ മോഷണം പതിവാക്കി
കൂട്ടരോടടിപോളിയായി കഴിയുന്നു ചിലർ.

പ്രണയ വലയത്തിൽ അറിയാതെ വീണവർ
അതിനായി ജാല മൊരുക്കുന്നവർ.

നവമായ ലോകത്തിൻ നൂതന വിദ്യകൾ
പലതരം കെണികളൊരുക്കിടുന്നു.

നിലവിളക്കിൻ ദീപ നാളത്തിൽ വീണു
ചിറകു കരിയുന്ന പാറ്റ പോലെ

മുളയിലെ കരിയുന്നു ഹതഭാഗ്യർ
 വഴിതെറ്റി പോകുന്നു പാവങ്ങൾ

കരുതലോടവരെ കൊണ്ടു നടക്കണം
മനസ്സു തുറന്നവരെ കേട്ടീടേണം.

മനസ്സിലെ വിഷമങ്ങൾ ചോദ്യവിചാരങ്ങൾ
അവരുടെ മനസ്സു മഥിച്ചിടുമ്പോൾ

പരഹാരമോതിയാശ്വസിപ്പിക്കുകിൽ
ഗതിശീലരായവർ കരകയറും

ഉത്തമ പൂരുഷരായവരീയവനിയിൽ
പുരുഷോത്തമരായി വളർന്നു വരും

പാവം

പെട്ടു
അകപെട്ടു
ഇരുട്ടാണ് ... കൂരിരുട്ട്.

സൂക്ഷിച്ച് നോക്കിയാൽ...
പകലോ...
വെറും തോന്നലോ

ആഞ്ഞുവലിച്ചാൽ 
പ്രാണവായുവിന് പഞ്ഞമില്ല.

കണ്ണടച്ചിരുന്നാൽ
വല്ലപ്പോഴും
കുളിർകാറ്റിൻറെ തലോടലുണ്ട്.

ചെവികൂർപ്പിച്ചിരുന്നാൽ
ജീവൻറെ ധ്വനി തരംഗങ്ങൾ കേൾക്കാം.

ചീഞ്ഞളിഞ്ഞ പരിസരത്തിൽ നിന്ന്
താമരവിടർന്നതുപോലുള്ള ഗന്ധം.

വല്ലപ്പോഴും ദേഹത്തു വീഴുന്ന മഞ്ഞ് തുള്ളികളും
വെറുതെ പ്രതീക്ഷ പകരുന്നു .

ഒരു കൈ സഹായം.......
ഈ അന്ധകാര കൂപം 
അരെയാണാകർഷിക്കുക.

സഹായിച്ചില്ലെങ്കിലും
ആരും സഹതപിക്കാതിരുന്നാൽ മതിയായിരുന്നു.............

सच्चा तेरा नाम

 सच्चा तेरा नाम , वह है ईश्वर नाम I
सबसे सुन्दर नाम , खुशियों का है धाम I

सब में तेरा वास , जीवन का है रास I
सब कुछ तेरे पास , सबका यह विश्वास I

सब को दे दो न्याय , ढुकरा दो अन्याय I
दुष्ट को कारावास , पापी को पुन अधिवास I

जन हित हो पूरा , जनता की सेवा I
सबका हो उद्धार , सच का यह आधार I ॉ

तेरा है अधिकार, दुनिया का हितकार I
गर्व प्रकोप कहां, तुम्हरे अंदर स्थान I

सब कुछ तेरा नाम , सब में तेरा नाम I
ईश्वर तेरा नाम , पालन तेरा काम I

मंदिर हो गिरिजाघर , मस्जिद हो गुरुद्वार I
सब का एक ही रास , तेरा बारंबार I

भक्ति मुक्ति का द्वार, खुल जाए इक बार I
भवभय होगा दूर , सब का हो उद्धार I