Sunday, September 30, 2012

You go East or West India is the Best


 
Emphatic win for india against Pakistan in the world cup.This was after dismal performance against Australia in last match.Thanks to some intelligent captaincy from Dhoni in the do or die match against the arch rivals. Once again it is from the little lad Virat Kohli,who is in tremendous form. India Pakistan matches in every important world cup matches went in India’s way.In my opinion this was not because of the current form of players or any exceptional performance of any players but is the matter of handling the pressure.Expecially in this do or die match India under captain cool has handled the pressure much better. That has brought the tournament live with all the four teams in the group  has to wait till the last match to get an entry into the semi finals of the tournament. Match was very tense in the beginning The target of 129 was never easy with ball stopping and not coming on to the bat easily. But Sehwag,Kohli & Yuvi handled the pressure well. Any how this doesn’t mean that India is back on track ,we have to beat South Africans for an easy entry or depend on the performance of other teams in the last match.
Lot of discussion is going on regarding the team ,Dhoni shouldnt repeat the mistake committed by Ganguli.Patan is a bowler let him concentrate on bowling.India have an abundance of talented batsmen.Then a standard batsman should open the batting,not a part timer.

Monday, September 24, 2012

മലയാള സിനിമയുടെ തിലക’കുറി മാഞ്ഞു !!!


WHEN I MET THE GREAT ACTOR AT PAYYANUR

 
മലയാള സിനിമയുടെ മഹാനടന്‍, പലതും ബാക്കി വച്ച് യാത്രയായി.ജീവിച്ചിരുന്നപ്പോള്തന്നെ പല വിശേഷണങ്ങള്ക്കും വിധേയമായ അദ്ദേഹത്തിന്‍റെ അഭിനയ മികവിനെ വാഴ്ത്തുന്നതില്‍,ചാനലുകള്മത്സരിക്കുകയാണ്.മലയാളികളുടെ മനസ്സില്മായാതെ കിടക്കുന്ന പല കഥാപാത്രങ്ങളും മനസ്സിലൂടെ കടന്നു പോകുന്നു.അഭിനയത്തിനോടുള്ള അടങ്ങാത്ത അഭിവാഞ്ഛ അദ്ദേഹത്തെ നാടക പ്രവര്ത്തനത്തിലെത്തിക്കുകയും വര്ഷങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സാധകത്തിലൂടെ അഭിനയകലയുടെ ഔന്നത്യത്തിലെത്തിയ തിലകന്അനിവാര്യമായ അന്ത്യത്തിലെത്തിയിരിക്കുന്നു.പക്ഷെ നാടക സിനിമാസ്വാദകര്ക്ക് എന്നെന്നും ഓര്മ്മിക്കാനും താലോലിക്കാനും ഒരു പിടി കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്.ശാസ്ത്രീയ സംഗീതത്തില്സ്വരസ്ഥാനങ്ങളുടെ ഉയര്ച്ച താഴ്ച പോലെ സംഭാഷണത്തിലെ ഉയര്ച്ചതാഴ്ചകള്‍,പ്രേക്ഷകരിലേയ്ക്ക് സംവേദനങ്ങളായി ഒഴുകിയെത്തി.വെറും ഒരു നോട്ടത്തിലൂടെ പ്രതിഫലിപ്പിക്കുന്ന വിവിധ ഭാവങ്ങള്‍.മുണ്ടും കെട്ടി കൈയ്യും വീശി നടക്കുന്ന ചങ്കുറപ്പുള്ള ,ആരെയും കൂസാത്ത, മനസ്സില്‍,സാധാരണ മനുഷ്യന്‍റെ വൈവിദ്ധ്യങ്ങളായ പ്രശ്നങ്ങള്‍,പേറി നടക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍.പോലീസ് കോണ്സ്റ്റബിള്‍,പെരുന്തച്ചന്‍,പിതാവ്,നാട്ടു പ്രമാണി,സത്യസന്ധനും ജോലിയോട് ആത്മാര്ത്ഥതയുള്ളതുമായ ഉദ്യോഗസ്ഥന്‍,ആഭിചാര ക്രിയകള്ചെയ്യുന്ന മന്ത്രവാദി........സമകാലിക സിനിമകളെ വിലയിരുത്തിയാല്മലയാള സിനിമയിലെ മികച്ച നടനാരെന്ന് എനിക്ക് വേറൊരാളെ പറ്റി ചിന്തിക്കേണ്ടിവന്നിട്ടില്ല.മലയാള സിനിമയ്ക്ക് തുടരെ നഷ്ടങ്ങളുടെ കഥയാണ് പറയാനുള്ളത്.ഒടുവില്‍,ഉണ്ണികൃഷ്ണന്‍,മുരളി,തിലകന്‍...അതിനിടയിലാണ് ജഗതി യുടെ അത്യാഹിതം.
ഈയിടെ മൂന്നു മാസങ്ങള്ക്ക് മുമ്പ് പയ്യന്നൂരിനടുത്ത കാങ്കോലില്‍,ഒരു വായന ശാലയുടെ വാര്ഷികത്തില്‍,പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്റെ പ്രസംഗം കേള്ക്കാനിടയായി.സിനിമയില്നിയമം കൈയ്യിലെടുത്ത് കൈയ്യടിനേടുന്ന സൂപര്സ്റ്റാറുകളെ അദ്ദേഹം അന്ന് വിമര്ശിച്ചിരുന്നു.ഒരു കലാകാരനോട് രാഷ്ട്രീയ കൊലപാതകത്തെപറ്റി പ്രതികരിക്കാന്ആവശ്യപ്പെടുന്ന ചാനലുകാരോട് അദ്ദേഹത്തിന്റെ മറുചോദ്യം ഇങ്ങനെയായിരുന്നു.സിനിമാ സ്റ്റൈലില്കൊലപാതകം നടപ്പിലാക്കിയ കൌമാര പ്രായക്കാരനെപറ്റി പ്രതികരിക്കാന്നിങ്ങളാരോടും ആവശ്യപ്പെടുന്നില്ലല്ലോ എന്നാണ്.തന്റെ ബാല്യകാലവും,നാടക പ്രവര്ത്തനവും,അമ്മയോട് പിണങ്ങി വീടുവിട്ട് മുഴുവന്സമയ നാടക പ്രവര്ത്തനത്തിലേയ്ക്ക് കടന്നതും,തന്റെ വിപ്ലവ ചിന്തകളും എല്ലാം അദ്ദേഹം തന്റെ സ്വതസിദ്ധമായ ഘനഗംഭിരമായ ശബ്ധത്തില്‍,അവതരിപ്പിച്ചു.വായനശാലയില്പുസ്തകങ്ങള്‍,കാണാത്തതിനാല്പരിപാടിയുടെ സംഘാടകരെ വിമര്ശിക്കാനും അദ്ദേഹം മറന്നില്ല.
ഏതായാലും അവസാന നാളുകളില്എന്തും വെട്ടിത്തുറന്നു പറയുന്നു എന്ന കാരണത്താല്അദ്ദേഹത്തെ സിനിമയില്‍,നിന്ന് അകറ്റി നിര്ത്തിയത് നമുക്ക് തീരാനഷ്ടമായിരുന്നു എന്നുള്ള കാര്യത്തില്സംശയമില്ല.

Wednesday, September 19, 2012

സന്തോഷ് പണ്ഡിറ്റിനെ വെറുതേ വിട്ടേയ്ക്കൂ........

ഈയിടെ രണ്ട് ചാനലുകളിലെ ചാനല്‍ സംവാദത്തില്‍,സന്തോഷ് പണ്ഡിറ്റിനെ കാണുകയുണ്ടായി.ഒരു കൂട്ടം മാദ്ധ്യമ പ്രവര്‍ത്തകരും സീരിയല്‍ സിനിമാ പ്രവര്‍ത്തകരും,ആസ്വാദകരും ചേര്‍ന്ന് അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് കണ്ട് വിഷമം തോന്നി.ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി രണ്ട് സിനിമകള്‍,നിര്‍മ്മിക്കുകയും മുന്‍നിര സിനിമകളെക്കാള്‍ സാമ്പത്തിക നേട്ടം കൊയ്യുകയും പൊതു ജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തതാണ് പലരെയും ചൊടിപ്പിച്ചത്.ശരിയായിരിക്കാം അദ്ദേഹം നിര്‍മ്മിച്ച സിനിമ ഉന്നത കലാമൂല്യമുള്ളതായിരുന്നിരിക്കില്ല.ഞാന്‍ കണ്ടിട്ടില്ലെങ്കിലും ടെലിവിഷനില്‍,കണ്ട ഏതാനം ഗാന രംഗങ്ങളില്‍ നിന്ന് എനിയ്ക്ക് സിനിമയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിയിട്ടുണ്ട്.സിനിമ എടുക്കാനുള്ള അദമ്യമായ താത്പര്യം എന്തും പരീക്ഷിച്ചു നോക്കാനുള്ള തൊലിക്കട്ടി.അദ്ദേഹം തന്നെ നിര്‍മ്മാതവും,സംവിധായകനും ഗാന രചയിതാവും സംഗീത സംവിധായകനും,നടനുമായി.സിനിമ കാണാന്‍ വന്‍,ജനാവലി.സിനിമ വന്‍വിജയം.ഇതില്‍ മറ്റുള്ളവരെന്തിനു ആശങ്കപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല.ഇന്നിറങ്ങുന്ന എല്ലാ മലയാള സിനിമകളും ഉയര്‍ന്ന കലാമൂല്യം പുലര്‍ത്തുന്നു എന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമോ.മലയാള സിനിമയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വച്ച കാലമുണ്ടായിരുന്നു.ഇന്നും അത്തരം സിനിമകള്‍ ടെലിവിഷനില്‍ കാണുമ്പോള്‍,ചാനല്‍ മാറ്റാന്‍,യഥേഷ്ടം അവസരമുണ്ടെങ്കിലും തുടര്‍ച്ചയായി ആവര്‍ത്തിച്ച് കാണ്ടിരിക്കാന്‍കഴിയുന്നു.ചിത്രം,ഭരതം,താളവട്ടം,അമരം,ചെമ്മീന്‍,വടക്കന്‍ വീരഗാഥ,പാഥേയം,സല്ലാപം ഈ പുഴയും കടന്ന്,കന്മദം,യവനിക,ഹിസ് ഹൈനസ് അബ്ദുള്ള,വടക്കു നോക്കി യന്ത്രം.ഈ സിനമകളൊക്കെ എത്ര തവണ കണ്ടാലും അവസരം കിട്ടിയാല്‍ ഒന്നു കൂടി കാണാന്‍,ഞാന്‍ തയ്യാറാണ്.പക്ഷെ എല്ലാ സിനിമകളും ഈ ഗണത്തില്‍പെടുത്താന്‍,കഴിയില്ല.അറു വഷളന്‍ സിനിമകള്‍,എത്രയോ ഇറങ്ങുന്നുണ്ട്.സീരിയലിന്‍റെയും കോമഡി ഷോകളുടെയും കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല.ഇതൊക്കെ മറന്നു കൊണ്ട് എല്ലാവരും സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിക്കുന്നത് ശുദ്ധ അസംബന്ധവും ദുരൂഹവുമാണ്.അദ്ദേഹം സിനിമ എടുത്തു.അതിന് നിലവാരമില്ലെങ്കില്‍ ആരും ആശങ്കപ്പെടേണ്ടതില്ല.അത് നിലനില്‍ക്കില്ല.അദ്ദേഹത്തിന്‍റെ സിനിമകള്‍ക്ക് ഇന്‍റര്‍നെറ്റിലും,ഫേസ്ബുക്കിലും പ്രചാരം കിട്ടിയിട്ടുണ്ടെങ്കില്‍ അത് താത്കാലികം മാത്രമായിരിക്കും.കഴിവുള്ളവര്‍ നല്ല നിലവാരമുള്ള സൃഷ്ടികള്‍,ഇറക്കുകയാണ് വേണ്ടത്.അല്ലാതെ മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ട് സമയം പാഴാക്കുകയല്ല.കൊലവറി പോലുള്ള പാട്ടുകള്‍ പ്രചരിക്കുന്നത് ഇതിന് മറ്റൊരു ഉദാഹരണമാണ്.സംഗീത ഉപാസകനായ ബാലമുരളി കൃഷ്ണ പോലും കൊലവെറിയെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞത്.ബാല മുരളി കൃഷ്ണയുടെ സംഗീതം വര്‍ഷങ്ങളുടെ സാധകത്തിന്‍റെ പരിണാമമാണ്.അതിനെ ക്ഷണികമായ കൊലവെറിയുമായി ബന്ധപ്പെടുത്തേണ്ടതില്ല.ശുദ്ധ സംഗീതം ഒരിക്കലും പിന്തള്ളപ്പെടില്ല.പാടാനറിയാത്ത സിനിമാ നടന്‍മാര്‍,പാടുന്നതും നൃത്തം അറിയാത്ത നടന്‍മാര്‍,ചുവട് വയ്ക്കുന്നതും മലയാളി ആസ്വദിക്കുന്നില്ലെ.പിന്നെ എന്തിനാണ് പാവം പണ്ഡിറ്റിനെ മാത്രം വിമര്‍ശിക്കുന്നത്.സുന്ദരികളായ കുറേ നടിമാരെ വച്ച് സീരിയല്‍ എടുക്കുന്നു.കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് സവിധായകനുപോകട്ടെ ദൈവം തമ്പുരാനു പോലും അറിയില്ല.മനുഷ്യന്‍റെ മൃദുല വികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇത്തരം സീരിയലുകള്‍ക്കു പോലും നാളിതുവരെ ഇത്തരം വിമര്‍ശനങ്ങള്‍,ഏറ്റു വാങ്ങേണ്ടിവന്നിട്ടില്ല.നിലവാരം കുറഞ്ഞ കലാ സൃഷ്ടികള്‍ പ്രേക്ഷകര്‍കാണുന്നത് നിവൃത്തി കേടുകൊണ്ടാണ്.നല്ല സൃഷ്ടികള്‍ വരട്ടെ സംശയം വേണ്ട,പ്രേക്ഷകരുണ്ടാകും.മറിച്ചായാല്‍ ജനങ്ങള്‍ ലഭ്യമായതിന് പുറകെ പോകും.കലാബോധവും ഭവനയുമുള്ള സംവിധായകര്‍ വരട്ടെ,കലാമൂല്യമുള്ള ജീവിത ഗന്ധിയായ,സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന,നന്മ തിന്മകളെ വേര്‍തിരിച്ചറിയിക്കുന്ന പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കഥകളുണ്ടാകട്ടെ,മനുഷ്യനെ പച്ചയായി പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിണങ്ങിയ, ,നടന്‍മാര്‍വരട്ടെ നടന്‍മാര്‍ക്കിണങ്ങുന്ന കഥാപാത്രമാവാതിരിക്കട്ടെ സീരിയല്‍ കാണുമ്പോള്‍,പലപ്പോഴും എനിയ്ക്ക് പോലും തോന്നിയിട്ടുണ്ട്.ക്യാമറയും മറ്റു സന്നാഹങ്ങളുമുണ്ടെങ്കില്‍ ഒരു ടെലിഫിലിമെങ്കിലും എടുക്കാമെന്ന്.മാദ്ധ്യമങ്ങളില്‍ കാണുന്ന ഇത്തരം പേക്കൂത്തുകള്‍,കണ്ട് ഒരു സാധാരണ മനുഷ്യന്‍ ഒരു സിനിമ എടുത്തത്........ഹാ....വിട്ടുകളയളിയാ......
നിങ്ങളില്‍ പാപമില്ലാത്തവര്‍,അവളെ ആദ്യം കല്ലെറിയട്ടെ

Tuesday, September 18, 2012

T-TWENTY EXCITEMENT !!!


TREMENDOUS EXCITEMENT AMONG CRICKET LOWERS AS T TWENTY WORLD CUP GETS UNDERWAY AT SRILANAKA.THE SPECIALITY OF THE TOURNAMENT IS IN THE FACT THAT NO BODY CAN BE PREDICTED AS FAVOURITES.ALMOST ALL THE PARTICIPATING COUNTRY HAS AN OUTRIGHT CHANCE TO LIFT THE WORLD CUP.YHIS OFCOURSE IS A QUESTION MARK ON TWENTY TWENTY CRICKET BECAUSE ON THEIR DAY ANY TEAM CAN BEAT ANY TEAM .EVEN THE AFGAN TEAM CAN PULL UP A SURPRISE OR TWO.HOPEFULLY INDIA WOULDN’T FALL A PRAY TO MINNOOS AS THEY HAD IN THE 2006 WORLD CUP.ALL TEAMS LOOKS FORMIDABLE.
I WILL PUT MY LOT ON WEST INDIES TO BE A BLACK HORSE IN THE TOURNAMENT WITH T’TWENTY SPECIALISTS LIKE,GEYLE,BRAVE,SMITH,NAREIN
SOUTH AFRICA IS THE BEST TEAM ON THE PAPER.
AMONG SUB CONTINENT TEAMS PAKISTAN COMES FIRST WITH ABUNDANCE OF TALENTED PLAYERS
LANKA HAS THE HOME ADVANATAGE.
AUSTRALIA CANNOT BE IGNORED ALTHOUGH THEY HAD A LOT OF SET BACKS RECENTLY.
NEWZEALAND IS  PROMISING AS ALWAYS THEY DO.
ENGLAND WITH IN FORM PLAYERS IS THE DEFENDING CHAMPIONS ONLY SET BACK IS THAT THEY ARE WITHOUT PETERSON.
FINALLY TEAM INDIA BETTER THAN ANY OTHER TEAM IN BATTING BUT YET TO GAIN CONFIDENCE IN BOWLING.INDIA SHOULD BE HAPPY WITH THE RETURN OF ALLROUNDER IRFAN,ROHIT AND OF COURSE  YUVARAJ.BUT I DOUBT VERY MUCH ABOUT THE MATCH PRACTICE YUVI HAD.IN TWENTY –TWENTY CITUATION IS ALWAYS CRUNCHY.MIDDLE OVERS DECIDE THE FATE OF THE MATCH.ONE LOOSE OVER OR COUPLE OF DOT BALLS IN A ROW COULD MAKE A MAJOR DIFFERENCE IN THE OUTCOME OF THE MATCH.CAPTAIN COOL DHONI WILL HAVE SOME THING UNDER HIS SLEEVES THIS TIME TOO.HE IS A MATURED CAPTAIN A GOOD FINISHER.ALL HE NEED IS A WHOLE HEARTED SUPPORT FROM HIS TEAM MATES AND A BIT OF LUCK………THE SECOND ONE HE ALWAYS HAD BU WHAT ABOUT THE FIRST ONE ?DOES SENIOR PLAYERS OFFER THEIR FULL SUPPORT TO THEIR CAPATAIN ?.................I DOUBT.
ANY HOW GOOD LUCK TO TEAM INDIA
ABKI…CUP…..JEETNA HAI YUVI KELIYE………JO VAPAS TEAM MEN AYE HAIN……..LAMBI BEEMARI KE BAD…….
JEETEGA JEE JEETEGA …………INDIA JEETEGA

Sunday, September 16, 2012

പുസ്തക വിചാരം



ജീവിതത്തിലെ പല ഘട്ടങ്ങളിലും പലവിധത്തിലുള്ള താത്പര്യങ്ങളും ഉടലെടുക്കുന്നതുപോലെ കഴിഞ്ഞ കുറേ നാളുകളായി വായനയില് എന്തോ മുമ്പൊന്നും ഉണ്ടാകാത്ത താത്പര്യം.മാതൃഭൂമിയിലെ ഓണപതിപ്പിലെ കഥകളെ തുടര്‍ന്ന് തകഴിയുടെ തോട്ടിയും നോബല്‍,സമ്മാനാര്‍ഹമായ കിഴവനും കടലും,ടാഗോറിന്‍റെ ബാല്യകാല സ്മരണകളും,മാരീചവും വായിച്ചു.ട്രെയിനിലെ യാത്രയും ചില ഒറ്റപ്പെട്ട നിമിഷങ്ങളും ഇതിനായി സമയം കണ്ടെത്താന്‍ എന്നെ സഹായിച്ചു.ഇന്ന് ഇടശ്ശേരി എന്ന കവിയുടെ കൂട്ടു കൃഷി എന്ന നാടകം വായിച്ചു തീര്‍ത്തു.ഹര്‍ത്താലിനു നന്ദി.നാടകം വായിച്ചു തീര്‍ത്തപ്പോള്‍,ചില നാടക വിചാരങ്ങളും സാഹിത്യത്തിന്‍റെയും ലളിത കലകളുടെയും സാമൂഹ്യ പ്രതിബദ്ധതയും അറുപതു വര്‍ഷം മുന്നേയുള്ള ഗ്രാമീണ അന്തരീക്ഷവും മറ്റും ചിന്താമണ്ഡലത്തില്‍ തങ്ങി നില്‍ക്കുന്നു.അത് ഇറക്കിവയ്ക്കാനാണ് ചിലത് രേഖപ്പെടുത്താന്‍ തുനിയുന്നത്.

നാടകത്തിന്‍റെ അടിസ്ഥാന പരമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍,പൂര്‍ത്തീകരിക്കുന്ന ഒരു രചന തന്നെയാണ് കൂട്ടു കൃഷി.സമൂഹത്തില്‍,കാണുന്ന അനീതികളും സാമൂഹിക ദുരാചാരങ്ങളും മനുഷ്യനെ ഉണര്‍ത്തുന്നില്ല.എന്നാല്‍ നാടകമെന്ന മാദ്ധ്യമത്തിലൂടെ അത് അവതരിപ്പിക്കപ്പെടുമ്പോള്‍, അത് ഒരു ശക്തമായ സന്ദേശമായി ജന ഹൃദയങ്ങളിലേയ്ക്ക് എത്തിച്ചേരുന്നു.അന്ന് നില നിന്നിരുന്ന ജന്മിവാഴ്ചയും,മത വിദ്വേഷവും,കാര്‍ഷിക മേഖലയില്‍, ഉണ്ടാവേണ്ടിരുന്ന മാറ്റങ്ങള്‍ എന്നിവയിലേയ്ക്ക് വെളിച്ചം വിതറുന്ന ഒരു രചനയാണ് കൂട്ടു കൃഷി.തികച്ചും ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ ഇന്ന് നാം കണ്ടുവരുന്ന രംഗ സംവിധാനങ്ങളോ ദീപ നിയന്ത്രണ സൌകര്യങ്ങളോ ഇല്ലാതെ അവതരിപ്പിച്ച നാടകം അന്ന് കാഴ്ചക്കാരില്‍ ആവേശം ഉണര്‍ത്തിയതില്‍,തെല്ലും അദ്ഭുതം തോന്നുന്നില്ല.നാടകം വായിക്കുമ്പോള്‍ത്തന്നെ നാടകം കാണുന്ന അനുഭൂതിയാണ് എന്നില്‍,ഉണ്ടാക്കിയത്.സാമൂഹ്യ ലക്ഷ്യങ്ങളിലൂന്നി സാഹിത്യ പരമായ നാടകങ്ങള്‍ സാധാരണഗതിയില്‍,വായനയ്ക്കു മാത്രമെ ഉതകുകയുള്ളൂ.എന്നാല്‍ അതില്‍നിന്ന് തികച്ചും വ്യത്യസ്ഥമായി നാടകാവതരണത്തിനുതകുന്ന ശൈലിയിലാണ് നാടകം രചിച്ചിരിക്കുന്നത്.തനിക്ക് ചുറ്റും കണ്ട് പരിചിതങ്ങളായ ചില കഥാപാത്രങ്ങളെ അതേപടി പകര്‍ത്തുകയും അതില്‍,കവിയുടേതായ സാഹിത്യാംശം വിതറുകയും ചെയ്തപ്പോള്‍ അത് നാടകമായി അങ്ങനെ ആ നാടകം അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ കണ്ണാടിയായി മാറുകയും ചെയ്തിരിക്കണം.ലളിതകലകള്‍ക്കെല്ലാം തന്നെ ഒരു സാമൂഹികമായ മുഖം ഉണ്ട്. എന്നാല്‍ നാടകം അതില്‍,മുന്നിട്ടു നില്‍ക്കുന്നു.നാടകത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നതു തന്നെ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശത്തെ അധിഷ്ഠിതമാക്കിയാണ്.
ഒരു നാടകകൃത്ത്,ചിത്രകാരന്‍,ഗായകന്‍ എന്നിവര്‍ കലാകാരന്‍മാരായി അംഗീകരിക്കപ്പെടുന്നത് അവര്‍ക്കുള്ള സാമൂഹ്യ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയാണ്.
  സാഹിത്യത്തെപ്പോലെത്തന്നെ നാടകത്തെയും ദുരുപയോഗപ്പെടുത്തുകയും പല കാര്യങ്ങളുടെയും പ്രചരണോപാധിയായി മാററിയതോടെ നാടകം ജനങ്ങളില്‍നിന്ന് ഇന്ന് അകന്നു നില്‍ക്കുന്നു.ഒന്നര നൂറ്റാണ്ടു മുമ്പ് നാടകത്തിന്‍റെ പ്രാരംഭ ദശയിലുള്ള അവതരണ ശൈലിയില്‍,ഇന്ന് ചാനലുകളില്‍ അരങ്ങേറുന്ന കോമഡി ഷോ കാണുമ്പോള്‍‍,നാടകത്തിനുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ച മാഹാന്മാരോട് സഹതാപം തോന്നുന്നു.പ്രേക്ഷകര്‍ തരം താഴ്ന്ന തമാശകള്‍കേട്ടും ഹിജഡകളുടെ സൌന്ദര്യം ആസ്വദിച്ചും അത് കണ്ടിരിക്കുന്നു.യാദൃശ്ചികമായി ഇത് കാണേണ്ടിവരുന്ന പ്രേക്ഷകര്‍ വിദഗ്ദ്ധരായ ജഡ്ജിംഗ് പാനലിന്‍റെ അവസരവാദപരമായ വിലയിരുത്തലുകള്‍,കണ്ട് പകച്ചു നില്‍ക്കുന്നു.
നാടകാവതരണം ഇന്ന് അത്ര എളുപ്പമല്ല.അമേച്വര്‍ നാടകങ്ങള്‍,സംഘടിപ്പിക്കുന്നത് ശ്രമ സാദ്ധ്യമാണ്.പ്രത്യേകിച്ചും ഇന്നത്തെ വേഗതയാര്‍ന്ന ജിവിതയാത്രയില്‍,ഇതിനുള്ള സമയം കണ്ടെത്തുക എളുപ്പമല്ല.നാടകത്തിന്‍റെ സ്ക്രിപ്റ്റ് സംഘടിപ്പിക്കലും,സംവിധാനം ചെയ്യലും,സംഭാഷണം കാണാതെ പഠിക്കുകയും നടന്‍മാരെ ഏകോപിപ്പിക്കുകയും രംഗ സംവിധാനം ഒരുക്കുകയും ചെയ്യുന്നതിലെ ബദ്ധപ്പാടുകളും സമ്മര്‍ദ്ദവും,അവതരണത്തിനു ശേഷം ലഭിക്കുന്ന അവാച്യമായ സംതൃപ്തിയും അനുഭവിച്ചു തന്നെയറിയണം.ഏതായാലും പഴയ ഇന്നലെകളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണെങ്കിലും ഗതകാല സ്മരണകള്‍ അയവിറക്കാനെങ്കിലും എളിയ ശ്രമങ്ങള്‍,ഇനിയും നാടക രംഗത്ത് ഉണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം.