Friday, May 6, 2016

മുറ്റമടിച്ചമ്മ വെള്ളം തളിച്ച് മുങ്ങിക്കുളിച്ചമ്മ ഈറനണിഞ്ഞ് ഭക്തിയോടമ്മ തിരിതെളിച്ചു ഉച്ചത്തിൽ നാമജപം തുടങ്ങി കൊച്ചുമകളെ വിളിച്ചമ്മയോതി പുക്കളിറുത്തു വരിക വേഗം പൊന്നുണ്ണിക്കണ്ണനു ചാർത്തിടുവാൻ കണ്ണുമടച്ചങ്ങു പ്രാർത്ഥിക്കുവാൻ ഒട്ടു നേരം കഴിഞ്ഞാകുഞ്ഞു വന്നു കൈയ്യിലൊരു കുഞ്ഞു മുല്ല പൂവും തെല്ലുകോപിച്ചായമ്മയോതി എന്തേയിതിങ്ങനെയൊറ്റ പൂവ് അമ്മേ മുല്ലയ്ക്ക് വേദനിക്കില്ലേ ഓരോപൂവുമിറുത്തിടുമ്പോൾ ദിക്കുകളാകെ സുഗന്ധം പരത്തി അവ വാനവർ തന്നുടെ മനം കവരും വണ്ടുകളുണ്ടമ്മേ മണ്ടി നടക്കുന്നു ഇണ്ടലില്ലാതെ മധു നുകരാൻ വർണ്ണ വൈവിദ്ധ്യമണിഞ്ഞു വരുമമ്മേ ചിത്രശലഭങ്ങളനേകായിരം ആറ്റു നോറ്റാമുല്ല ജന്മം നൽകിയ കുഞ്ഞുങ്ങളല്ലേയീ മുല്ലപുക്കൾ അമ്മയോടൊത്താ കുഞ്ഞുകിടാവുകൾ പുഞ്ചിരിതൂകി കളിച്ചിടട്ടെ എന്തു ചേതോഹരംതെ ന്നലിനോടോത്ത് ആടിക്കളിക്കുമീ മുല്ലപുക്കൾ ഈറനണിഞ്ഞകണ്ണുമായമ്മ ചേർത്തു പിടിച്ചിളം പൈതലിനെ ഉള്ളുരുകിയാ പൂവ് കണ്ണന്നു നേദിച്ചു അഞ്ജലി കൂപ്പി വണങ്ങി നിന്നു ഈശ്വരമയമല്ലോ ഈ പ്രപഞ്ചം സാന്നിദ്ധ്യമെങ്ങും നിറഞ്ഞിരിക്കും മണ്ണിലെ നന്മകളൊന്നൊഴിയാതെ പൊന്നുണ്ണിക്കണ്ണനു നിവേദ്യമാകും

No comments:

Post a Comment