Thursday, September 17, 2020

ര - പ്രയോഗം

 രോഗപീഡനിറഞ്ഞാടുമീ വേളയിൽ,

രേവതിയിലൊരു ചെറുഗീതിക,
രാഗബദ്ധമായാലപിക്കുന്നു ഞാൻ,
രാഗിലമായ ദിനങ്ങളെയോർക്കുവാൻ.

വ - പ്രയോഗം

വടി കൊടുത്തടി
വാങ്ങുവതെന്തിനെൻ കൂട്ടരെ !
വലവീശി
വറുതിയിലാക്കുന്നതും !!
വിരുതു കാട്ടേണ്ടത്
വാക്കുകൊണ്ടല്ല,
വലിയ ന്യായങ്ങൾ
വിളമ്പലുമല്ല,
വീമ്പു ചമച്ച കഥകളല്ല,
വിടുവായയോ അതൊട്ടുമല്ല.


വടു രൂപരെങ്കിലും
വലിയ കാര്യങ്ങൾ
വിരുതോടെ
വമ്പുള്ളോർ ചെയ്തു തീർക്കും.
വ്യഥിതരുടെ വിധിമതം
വിനയമോടറിയുവോർ
വിലയുള്ള മാനുഷരായിരിക്കും
വീരപുരുഷന്മാരവർതന്നെയിരിക്കും.







മലമേട്ടിലെ മണിമാളിക

 മരതകമണി ഖജിതമൊരു മണിമേടയങ്ങ്,

മലനിരതൻ ചെരുവിലായ് പണിതാലതയ്യോ,
മലനീരു മദമിളകി മദയാനയായ് വന്നാൽ
മണലായൊലിച്ചുപോമതിലില്ല ഭേദം.




ല ല ലാ .....

 ലാലനെന്ന ലാടനൊരുദിനം

ലേപനദ്രവ്യ മിറക്കി വിപണിയിൽ
ലാലിമണിമാരതു കണ്ടു മോഹിച്ചു.
ലോലമാകും മേനിയെന്നു നിനച്ചവർ.

ലോലമായില്ല മേനിയൊട്ടും തന്നെ
ലാഡനെ തേടിയിറങ്ങി തരുണികൾ
ലോപമെനിക്കിന്നുണ്ടു പറയുവാൻ
ലാലനെ പിന്നെ കണ്ടതില്ലാരുമേ.



 യാമങ്ങൾ മുകരാഗമായ് പടരവെ,

യാമിനി മനോമോഹിനിയാമവൾ,
യോജന നൂറു താണ്ടി വരുന്നതാ,
യാദവരാജനെ വണങ്ങീടുവാൻ.

ദ പ്രയോഗം

 ദീനദയാലാ 

ദാമോദരാ

ദാനവാന്തകാ ഹേ
ദുരിത ഹരാ....

ദീപമെന്നുള്ളിൽ അണയാതെ തെളിയിണം
ദോഷങ്ങളൊഴിയണം ദീനമകലണം

ദുഷ്ട ചിന്തകൾവിട്ടകലണം
ദ്യഷ്ടിയെങ്കിലോ സമഷ്ടിയിലാവണം

ഡിങ്ക ഡിങ്ക

 ഡിംങ്കനെന്ന കരടി ഞാൻ.

ഡിങ്ക ഡിങ്ക പാട്ടു പാടി,
ഡമ്പ് കാട്ടി കാട്ടിലോടി
ഡുംണ്ടു ഡുംണ്ടു ഡും.

 സരിത തന്നോളങ്ങൾ മലിനമാകുന്നു,,

സമീരണൻ വിഷമായി വീശുന്നിതെങ്ങും,
സരസീരുജങ്ങൾ വാടി തളർന്നു,
സരണിയായ് വിനാശം ഈ ഭൂവിലെങ്ങും.

സരസീരുജങ്ങൾ വരീയേണമെന്നും,
സലിലമായ് ഒഴുകേണം സരിതയെന്നെന്നും,
സമീരണൻ സാമോദം വീശണമെങ്ങും
സദയമിതപേക്ഷയാണീ ഭൂവിലെങ്ങും

 ഷാളു കഴുത്തിലും, 

ഷൂസു കാലിലും ഇട്ട്,
ഷൊർണ്ണൂർക്ക് പോയ എന്നെ,
ഷോ മാനെന്ന് പറഞ്ഞ്
ഷെയിം ചെയ്ത
ഷാറൂഖിനോട് ഞാൻ,
ഷൗട്ട് ചെയ്തു,
ഷിറ്റ് ,ഷെയിം ഓൺ യു !!!
ഷഡ്ജം മാത്രമല്ല,
ഷാളും ഷൂസുമണിഞ്ഞാ പോയത്,
ഷോ അതാണെങ്കിൽ,
ഷോ ഷുഡ് ഗോ ഓൺ ,അതേടോ,
ഷോ...ഷാൽ....ഗോ...ഓൺ !!!
ഷോ തുടരണം,
ഷോ ഇല്ലെങ്കിൽ പിന്നെന്തോന്ന് !!!
ഷാരൂ...!!!




ഭ ...

 ഭീഷണമാമീ മഹാമാരി കാലത്ത്,

ഭാസുരാംഗന തൻ്റെ മടിത്തട്ടിൽ,
ഭോഗ പരവശനായി കിടക്കുകിൽ
ഭൂഷണമല്ല ഭവാനതെന്നറിയുക'

ഗുരുവന്ദനം

 കുഞ്ഞിളം കൈപ്പിടിച്ചെന്നെയന്നാദ്യമായ്,

പള്ളിക്കൂടപടിവാതിൽ കടത്തിയോർ,
ആദ്യക്ഷരങ്ങൾ വറുതായിലാക്കുവാൻ,
കുഞ്ഞിളം കൈകൾക്കു തങ്ങായി നിന്നവർ.

സൗരയൂഥപഥത്തിലെ വിസ്മയം,
എൻ്റെയുള്ളിൽ പതിപ്പിച്ചു തന്നവർ,
വാട്ടമോടെയിരിക്കുന്ന നേരത്ത്,
കോട്ടമെന്തെന്ന് ചോദിച്ചറിഞ്ഞവർ.

ഏറ്റുചൊല്ലുവാൻ മാധുര്യമൂറുന്ന
പാട്ടു പാടി തന്നവരെത്ര പേർ,
വട്ടു പിടിച്ച് കളിച്ചു നടന്നപ്പോൾ,
വട്ടമിട്ടു പദേശം പകർന്നവർ.

ഒട്ടുമനുസരിക്കാതെ വരും നേരം
കട്ടയായിട്ടനിഷ്ടം പറഞ്ഞവർ,
നല്ലതു ചെയ്കിൽ നന്മ വരുമെന്ന്
ഉണ്മയോടെ ചെയ്തു കാണിച്ചവർ.

പിന്തുടർന്നു തുടരെ തുടരെ ഞാൻ,
എന്തുമാത്രം വളർന്നെന്നളന്നവർ,
എന്തു ചെയ്യുകിൽ എൻ്റെ കഴിവുകൾ,
സന്തതം വളരുമെന്നു ചിന്തിച്ചവർ.

എന്തു ഗുരുത്വമില്ലായ്മ കാണിക്കിലും,
ബന്ധുവായിട്ടൻപോടെ തിരുത്തിയോർ,
ആകാശമോളം ഉയരെ വളരുവാൻ,
ആശ കാണിച്ചു മോഹിപ്പിച്ചവരെത്രപേർ.

ദുർജ്ജന സംഘ മോടു കലരാതെ
മജ്ജനം ചെയ്തു കാത്തു രക്ഷിച്ചവർ
ചിന്തയിൽ പോലും നിരൂപിച്ചമാത്രയിൽ
ഹന്ത! വേഗമെൻ ചാരത്തു കാണുവോർ.

അത്ര കണ്ടെൻ മനസ്സിൽ ഇടമാക്കി,
എത്ര പേരിവർ എണ്ണ മെനിക്കില്ല,
ചിത്ര മെത്രയും സംപൂജ്യരാമവർ,
അത്ര മാത്രമെനിക്കിന്നു നിശ്ചയം !!!


 ഹലമെന്നൊരായുധ ധരനായ ദേവനെ,

ഹരികഥയിൽ നമ്മൾ ശ്രവിച്ചതല്ലേ,
ഹരിതാഭമീഭൂമി ഉഴുതു മറിക്കുവാൻ,
ഹിതമായൊരായുധം ഹലമാണത്.

വീട്

വീടണയുവാനിനിയുണ്ട് കാതങ്ങളെത്ര?

വീടണയുവാനിനിയുണ്ട് കാതങ്ങളേറെ.

വഴി നീളെ വാകമരങ്ങളും പുക്കളും
വാടാമലരണി കാടുകൾ വാടികൾ

വഴിയിലെ കാഴ്ച മനോജ്ഞമാണതിലേറെ,
വീടണയുകയെന്നതാണെൻ്റെ ധർമ്മം.

വയ്യാവതായി, എനിക്കാവതല്ല,
വാനമിരുളുന്നു , കാഴ്ച മറയുന്നു:

വഴിയിലുടനീളം വാരി പുണരുവാൻ,
വിടപിയിലെ തരളിതർ മാടി വിളിപ്പു.

വഴിയിലെ ഹരിതാഭ മോഹനം, സുന്ദരം,
വഴിവിട്ടു പോയേക്കമേതു പഥികനും.

വ്യഥയെനിക്കൊരുമാത്രപോലുമേയില്ല,
വീടണയുകയെന്നതാണെൻ്റെ ധർമ്മം.

വീടണയുവാനിനിയുണ്ട് കാതങ്ങളേറെ
വീടണയുവാനിനിയുണ്ട് കാതങ്ങളേറെ








 ഫയലൊരു ജീവിതമാണതോർക്ക

ഫലിതമായെടുക്കൊല്ലേ സ്വാമിനാഥാ,
ഫലമുള്ളിൽ കണ്ടു തടഞ്ഞുവച്ചാൽ,
ഫണമായതു നിന്നെ തിരിച്ചുകൊത്തും '




ബാല്യക്കാർ

ബാല്യക്കബീഡി വലിച്ചു പൊളിച്ചു നടന്നവർ,

ബീഡ വായിൽ ചമച്ചു നടന്നവർ,
ബാല്യ മോഹങ്ങൾ കൊരുത്തു നടന്നവർ,
ബായിക്കേടു കൂസാതെ നടന്നവർ.

ബായിലെന്തോ തിരുകി കയറ്റുന്നവർ,
ബോറടി മാറ്റുവാനായി പയറ്റുവോർ ,
ബാല്യമൊഴിഞ്ഞു വയസ്സരാകുന്നവർ.
ബേഗം പരലോകത്തെ വരിപ്പവർ.

ബീഡ -മുറുക്കാൻ
ചമക്കുക - ചവയ്ക്കുക
ബായിക്കേട് - ശകാരം
ബേഗം - വേഗം




കൊറോണ

 റോന്തുചുറ്റുന്നു കൊറോണ യീ നാട്ടിൽ,

റാട്ടു പോലെ തിരിയുന്നു നാട്ടാർ,
റോട്ടിലിറങ്ങി നടപ്പതിനാവാതെ,
റൂമിലൊതുങ്ങി കഴിയുന്നു പാവങ്ങൾ.

S

 ടൗണിൽ പോയി താമസിച്ചാൽ

" sൺ കണക്കിന് ഫൺ " എന്ന
ടിപ്പണി തെറ്റാണെന്ന്
ടിയാൾ മനസ്സിലാക്കാൻ വൈകി.

ഢക്ക

ഢക്കയടിച്ചു വിളിച്ചോതുന്നു

ഢക്കതമണിയുക മാളോരേ,
ഢാലമതാണീ രണഭൂവിൽ
ഢാലികളായണിചേരുക നാം.

{ ഢക്ക മുഴക്കി വിളിച്ചോതുകയാണ് മുഖമറയണിയണമോരോരത്തേരും. ഈ രണഭൂവിൽ ഇത് നമ്മുടെ പരിചയാണ്. പരിചയണിഞ്ഞ യോദ്ധാക്കളായി നമുക്ക് അണിചേരാം.}


ശങ്ക

 ശങ്കയകലുമുറപ്പെൻ്റെ കൂട്ടരെ,

ശണ്ഠ കൂടാതിരിക്കേണമേവരും,
ശുണ്ഠി ഉപായം ഒന്നിന്നുമല്ല, കേൾ,
ശുണ്ഠി ത്രിശങ്കുവിലാക്കിടും നമ്മളെ.






സംപൂജ്യർ

 സ്വർണ്ണ കടത്തും, മയക്കും ലഹരിയും,

സുന്ദരിമാരവർ സമ്പന്നരാകുവാൻ,

സങ്കോചമില്ലാതനേകമടവുകൾ
സന്തതം ചെയ്തു രസിക്കുന്ന കാലം.

സമ്പത്തു കാമിച്ചവരുടെ ജാലത്തിൽ
സമ്മോദമായിട്ടൊത്തുകളിക്കുകിൽ
സഞ്ചിതമായോരു പാപഭാരത്തിനാൽ,
സം "പൂജ്യ " രായി യൊടുങ്ങുമൊരു ദിനം.

अनुवाद

അമരം

............

ഒരു പക്ഷി
ആകാശം മടുത്ത്
ആഴങ്ങളെ സ്വപ്നം കണ്ടു.

ഒരു മീൻ
ആഴങ്ങളെ വെറുത്ത്
ആകാശത്തെ മോഹിച്ചു.

അവർ
ആ മീൻകൊത്തിയും മീനും
അങ്ങനെയാണ്
കണ്ടുമുട്ടിയത്.

(പത്മനാഭൻ ബ്ലാത്തൂർ)

बंधन
.......

एक पंछी थी जो,
आसमान से हत्‍तोसाहित,
देखती थी वह गहराइयों की सपने ।

एक मछली थी जो,
गहराइयों को छोडकर,
करती थी प्यार आसमान से ।

चलते- चलते
रामचिरैया और मछली की,
हो गई मुलाकात ।

अनुवाद - बी एन सुरेश

ജ്ഞാനപഴം

 ജ്ഞാനികൾക്കുണ്ടോ ഞാനെന്ന ഭാവം,

ജ്ഞാനപ്പഴത്തിൻ പൊരുളറിവോർ,

ജാതി , മതവും ഞാനെന്ന ഭാവവും 

ജ്ഞാനപഴത്തിൻ പുഴുകുത്തുകൾ,

















ഝീംങ്കാരം

 ത്സിം ത്സീം ത്സീങ്കാരം കേട്ടു ഞാൻ ഝടിതിയിൽ ചടപടയെണീറ്റ നേരം

ഝാൻസി റാണിമാരായിരം പേരുണ്ട്
ത്സീങ്കാര മോടേ വാൾ ചുഴറ്റി നിൽപ്പൂ

ജന്തു

 " ന്തു വോടെന്നെ നീ എന്തിനുപമിപ്പു,

ജന്തുവല്ല ഞാൻ മർത്ത്യ ജന്മമാണ്.

ജന്മനായുള്ള പ്രക്യതങ്ങളൊക്കവെ,
ജന്മമൊടുങ്ങാതൊഴിഞ്ഞു പോമോ !!! " 

ഛായാമുഖി

 ഛായാമുഖിയിൽ ഞാൻ നോക്കവെ നിന്നുടെ,

ഛായ ഞാൻ കണ്ടു മതിമറന്നു.
ഛായയിലാണ്ടതാണീ
വിശ്വമെങ്കിലും, നിൻ
ഛായ എനിക്കാത്മഹർഷമാണ്......