Friday, January 11, 2013

ഉത്തിഷ്ഠത...ജാഗ്രത...പ്രാപ്യവരാന്‍ നിബോധത.....


ദേശീയ യുവജന ദിനം മുമ്പെന്നത്തേക്കാളും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു.യുവജന ദിനമായി ആഘോഷിക്കാന്‍,ഇതിലും അനുയോജ്യമായ ദിനമില്ല.ഭാരതത്തിലെ യുവാക്കളെ ഇന്നത്തെ സാഹചര്യത്തില്‍,സ്വാധീനക്കാന്‍ കഴിയുന്ന ഒരു വ്യക്തി വേറെ ഇല്ല എന്നതു  തന്നെ കാരണം.ദിശാ ബോധമില്ലാതെ വഴിതെറ്റിയലയുന്ന യുവജവതയ്ക്ക് വിവേകാനന്ദനെ പരിചയപ്പെടാന്‍ അവസരമുണ്ടാകണം.നൂറ്റിയമ്പതാം ജയന്തിയായതിനാലാകാം നാടെങ്ങും പോസ്റ്ററുകളും ബനറുകളും.യുവജവ സംഘടനകള്‍ വിവേകാനന്ദ സ്വാമികളുടെ പടം തങ്ങളുടെ ബാനറില്‍ ഉള്‍പെടുത്തുന്നതില്‍,അപാകതകാണുന്നില്ല......നന്ന്.............കഴിഞ്ഞ കാലങ്ങളില്‍ ഈ മഹദ് വ്യക്തിയ്ക്ക് നല്‍കേണ്ട പ്രാധാന്യം നാം നല്‍കിയിരുന്നോ...........ഇല്ല എന്നു തന്നെ പറയാം.പോസ്റ്റ് ഗ്രാജ്യുവേഷന്‍,വരെ നീണ്ട എന്‍റെ പഠനത്തില്‍ ഒരിക്കല്‍,പോലും സ്വാമികളുടെ പരാമര്‍ശം ഉണ്ടായിട്ടില്ല.അന്ന് ദീര്‍ഘവീക്ഷണത്തോടെ സ്വാമികള്‍, പറഞ്ഞതൊന്നും അസ്ഥാനത്തല്ല എന്ന് ഇന്നെങ്കിലും നാം തിരിച്ചറിയണം.
താടിയും മീശയും ഇല്ലാത്ത ഹിമാലയ സാനുക്കളില്‍ ഏകാഗ്രതയോടെ ലോകത്തില്‍ നിന്ന് മുഖം തിരിച്ച് തപസ്സിരിക്കുന്ന സന്യാസി വര്യന്മാരില്‍,നിന്ന് തികച്ചും വ്യത്യസ്ഥനായി.തലയെടുപ്പോടെ കണ്ണുകളില്‍,പ്രകാശവും വിരിഞ്ഞമാറിടവും മുഖത്ത് നിര്‍ഭയത്വവുമായി തന്‍റെ ചുരുങ്ങിയ പുരുഷായുസ്സില്‍, സനാതന ഹിന്ദു ധര്‍മ്മത്തിന്‍റെ ശരിയായ മുഖം ലോക ജനതയ്ക്ക് മുമ്പാകെ തുറന്ന് കാട്ടി ലോകത്തെത്തന്നെ തന്നിലേയ്ക്കാകര്‍ഷിച്ച് സാര്‍വ്വ ലൌകികതയുടെ സന്ദേശം പരത്തിയ സ്വാമിയുടെ സാന്നിദ്ധ്യമാണ് ഇന്ന് നമ്മുടെ ആവശ്യമെങ്കിലും ഇന്ത്യന്‍,യുവത്വത്തിന് ആവേശം പകരാന്‍അദ്ദേഹത്തിന്‍റെ 150) ജയന്തി യ്ക്ക് കഴിയട്ടെ.അപാരമായ ഊര്‍ജ്ജ സ്രോതസ്സായ ഇന്ത്യന്‍,യുവത്വത്തിന് ദിശ കാണിക്കേണ്ട ഉത്തരവാദിത്വത്ത്വം നമുക്ക് നിറവേറ്റാന്‍,കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.ഇന്നത്തെ യുവാക്കള്‍ അരാഷ്ട്രീയ വാദികളായി മാറിയിരിക്കുന്നു.രാഷ്ട്രീയം അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍,സ്വീകരിക്കാത്തതാണ് അവരെ അരാഷ്ട്രീയതയിലേയ്ക്ക് തളളിവിടുന്നത്.രാഷ്ട്രീയത്തിന്‍റെ ഇന്നത്തെ അര്‍ത്ഥം ഒരു വിശദീകരണമില്ലാതെ തന്നെ എല്ലാവര്‍ക്കും അറിയാം ഈ രാഷ്ട്രീയത്തെയാണ് യുവാക്കള്‍ സ്വീകരിക്കാതിരിക്കുന്നത്.അണ്ണാ ഹസാരെയ്ക്ക് ഫേയ്സ് ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍,യുവത്വംത്തിന്‍റെ ഉള്‍തുടിപ്പ് നാം കണ്ടതാണ്.കക്ഷി രാഷ്ട്രീയ ഭേദമെന്യേ വിവിധ യുവജന സംഘടനകള്‍,ഈ അവസരത്തില്‍ സ്വാമിജിയെ സ്വീകാര്യനാക്കിയത് അത്യന്തം ആശാവഹമാണ്.ഇതു കൂടാതെ യുവാക്കള്‍ സംഘടിക്കട്ടെ.മുന്‍കാലങ്ങളിലെ മഹത്തായ പ്രസ്ഥാനങ്ങളും വ്യക്തികളും സാമൂഹ്യ സാസംസ്കാരിക സംഘടനകളിലൂടെ പിച്ച വച്ച് ഉയര്‍ന്ന് വന്ന യുവാക്കളിലൂടെത്തന്നെയായിരുന്നു.സ്വാര്‍ത്ഥതയും ലാഭേച്ഛയുമില്ലാതെ യുവാക്കളുടെ കൂട്ടായ്മയുണ്ടാകട്ടെ.സമൂഹത്തിന്‍റെ അടിസ്ഥാന പരമായ പ്രശ്നങ്ങളില്‍ അവര്‍,ഇടപെടട്ടെ.സ്വാമി വിവേകാന്ദന്‍റെ ജീവിതം അവര്‍ക്ക് ആവേശം പകരട്ടെ.അദ്ദേഹത്തിന്‍റെ ആകര്‍ഷകമായ വ്യക്തിത്വവും ആരെയും തന്നിലേയ്ക്ക് നിമിഷ നേരം കൊണ്ട് ആകര്‍ഷിക്കാന്‍,കഴിവുള്ള വാക്ചാതുരിയും സര്‍വ്വോപരി നല്ല ഉദ്ദേശലക്ഷ്യങ്ങള്‍,കൈവരിക്കുന്നതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്‍റെ മഹത്തായ സന്ദേശവും അവര്‍,ഉള്‍കൊള്ളട്ടെ.
യുവാക്കള്‍ അവരുടെ ഉള്ളിലേയ്ക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്.അവരെ തൊട്ടുണര്‍ത്തുക മക്കളെ.....ഇനിയും ഉറങ്ങരുത് ഉറങ്ങുന്നത് ജഡത്വമാണ്....ജഡത്വം മരണമാണ്.മരിച്ച് ജീവിക്കുന്നതിലും ഭേദം ജീവിച്ച് മരിക്കുക എന്നതാണ്.ഈ സുദിനത്തില്‍ ഭാരതത്തിലെ എല്ലാ യുവാക്കള്‍ക്കും എന്‍റെ ഭാവുകങ്ങള്‍,
THE FUTURE OF OUR NATION IS NOW IN YOUR HAND

Saturday, January 5, 2013

നന്ദി.....സച്ചിന്‍..................-------------------


വായിലെ മുലപ്പാല്‍ മാഞ്ഞുപോകുന്നതിനുമുമ്പ് ഇന്ത്യന്‍,ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍- മാസ്റ്റര്‍,ബ്ലാസ്റ്റര്‍ ആയി മാറിയത് അതിവേഗമാണ്.ലോകോത്തര സ്പിന്നറായ അബ്ദുള്‍ ഖാദറെ തുടരെ നിലംതൊടീക്കാതെ തൂക്കി തന്‍റെ വരവറിയിച്ച സച്ചിന്‍,അന്നും ഇന്നും അമ്മമാരുടെ പ്രിയ പുത്രനായിരുന്നു.എത്ര കുട്ടികള്‍ക്കാണ് സച്ചിന്‍, എന്ന പേര് വീണത്.ഏകദിനത്തിലെ മിഡില്‍ ഓര്‍ഡര്‍,ബാറ്റ്സ്മാന്‍ ഓപണറുടെ റോളിലെത്തിയതോടെ ഇന്ത്യയുടെ ഭാഗധേയം തെളിഞ്ഞു.കപില്‍ ദേവിനുശേഷം ഇന്ത്യ കണ്ട ബാറ്റിംഗ് കൊടുംകാറ്റായി സച്ചിന്‍ മാറി.തന്‍റെ സ്വഭാവത്തിന് വിരുദ്ധമായി ബൌളര്‍മാരെ നിഷ്കരുണം ശിക്ഷിച്ചു.അച്ചന്‍റെ മരണാനന്തര ചടങ്ങില്‍,പങ്കെടുത്ത് തിരികെ വന്ന് കെനിയക്കെതിരെ നേടിയ സെഞ്ചുറി.ആസ്ട്രേലിയക്കെതിരെ ഷാര്‍ജയില്‍,തുടരെ നേടിയ സെഞ്ചുറികള്‍.ഷെയിന്‍ വോണിനെതിരെ കടന്നാക്രമണം.ലോക കപ്പിലെ അദ്ഭുതകരമായ പ്രകടനങ്ങള്‍.ഗാംഗുലി ,സേവാഗ് എന്നിവരുമായുള്ള ഓപണിംഗ് കൂട്ടുകെട്ട്.ഇടയ്ക്ക് ബൌളറുടെ വേഷം കെട്ട്.മാക്മില്ലനെ വട്ടം കറക്കി അവസാന ഓവറില്‍ വിജയതീരത്തെത്തിച്ച ബൌളിംഗ് വിസ്മയം.ലെഗ് സ്പിന്‍,ഓഫ് സ്പിന്‍,ഇടവിട്ട് വേഗത കൂട്ടിയെറിയുന്ന പന്തുകള്‍,.കരിയര്‍ ആശങ്കയിലാക്കിയ ടെന്നിസ് എല്‍ബോ രോഗം.രോഗത്തില്‍ നിന്ന് അസാധാരണമായ തിരിച്ചു വരവ്.എന്നാല്‍ തിരിച്ചുവന്നതോടെ ലോകം കാണ്ടത് പുതിയ സച്ചിനെയാണ്.തന്‍റെ പരിമിതികളെ മനസ്സിലാക്കി ബാറ്റിംഗില്‍,ചിലമാറ്റങ്ങളുമായി സച്ചിന്‍ വീണ്ടും.ഒടുവില്‍ ലോകകപ്പ് ജയം എന്നാല്‍ നൂറാം സെഞ്ചുറിയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്.
കീര്‍ത്തിയും യശസ്സും സച്ചിനെ വഴിതെറ്റിച്ചില്ല.കവിയായ പിതാവിന്‍റെ അനുഗ്രഹമാകാം ക്രിക്കറ്റ് എന്ന ഇംഗ്ലീഷ് കാരന്‍റെ കളിയെ കാവ്യാത്മകമാക്കി.മാന്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയ മാന്യന്‍മാരുടെ കളിയിലെ വേറിട്ട മാന്യന്‍,ഒളിയമ്പുകള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി.
എന്നാല്‍ സച്ചിന്‍,സാധാരണ മനുഷ്യന്‍ മാത്രം.മഗ്രാത്ത്,അക്തര്‍,വാല്‍ഷ് എന്നിവര്‍ക്കു മുന്നില്‍,സച്ചിന്‍ പതറിയില്ലേ.അതെപലതവണ.അടിച്ച് മുന്നേറുന്ന സച്ചിന്‍റെ മുട്ട് തൊണ്ണൂറുകളില്‍,കൂട്ടിയിടിക്കുന്നു.ഓരോ സെഞ്ചുറി കഴിയുന്പോഴും ആത്മ നിര്‍വൃതി .....സര്‍വ്വ ശക്തനോട് നന്ദി പറയല്‍.ടീമിന്‍റെ ഭാരം താങ്ങാന്‍,കഴിയത്ത സച്ചിന്‍.....നായകനെന്ന നിലയില്‍ പരാജയം.ടീം സമ്മര്‍ദ്ദത്തിലാകുമ്പോള്‍,കളി കാണാതെ റൂമില്‍ പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന സച്ചിന്‍.ഒരു പച്ചയായ മനുഷ്യന്‍.
ക്രിക്കറ്റ്  എല്ലാമെല്ലാമാണ്.എങ്കിലും നല്ല പിതാവ് ,ഭര്‍ത്താവ്.ഒരു അനാവശ്യ വിവാദത്തിലും പെട്ടില്ല.പ്രാദേശികതയെ തള്ളി പറയാനും ദേശീയതെ ഉയര്‍ത്തി കാണിക്കാനും താക്കറെയുടെ പ്രഭാവം സച്ചിന് തടസ്സമായില്ല.എതിരാളികളുടെ ആദരവ്.സഹകളിക്കാരോട് ഈഗോ ഇല്ല.പുതുമുഖങ്ങളെ സഹായിക്കാന്‍ എന്നും തയ്യാര്‍,.
നന്ദി സച്ചിന്‍.............ഞങ്ങളെ താങ്കള്‍ രസിപ്പിച്ചു.ഞങ്ങള്‍ നന്നായി ആസ്വദിച്ചു.താങ്കള്‍ ഇന്ത്യന്‍, ജനതയ്ക്ക് മാതൃകയായി.ഒരു ഭാരതീയന്‍റെ യഥാര്‍ത്ഥ മുഖം താങ്കള്‍,ലോകജനതയ്ക്കു മുന്നില്‍ തുറന്നു കാട്ടി.     ഹേ സച്ചിന്‍......എല്ലാ ഭാവുകങ്ങളും.........ഈ ചില്ലറ കുറിപ്പുകളല്ലാതെ അങ്ങേയ്ക്ക് തരാന്‍ എന്‍റെ കൈയ്യില്‍,ഒന്നും ഇല്ല.