Tuesday, April 5, 2016

കാവ്യാർക്കനാഴിയിലൂളിയിട്ടു.
ഒരുപകലിവിടെ യൊടുങ്ങിടുന്നു
ഇരുളാകെ ഭൂവിൽ പടർന്നിടുന്നു 
ഒരു വിങ്ങലുള്ളിലുണർന്നിടുന്നു

ഒരു തിങ്കൾ ശോഭയുണ്ടെന്നാകിലും
ഒരു പ്രഭാതത്തിനായ് കാത്തിരിപ്പൂ
ഒാ-ർമകൾ എൻ - വി-ഹായസിൽ
ഒ എൻ വി യായി നിറഞ്ഞു നിന്നു

കിളികുല ജാലത്തിൻ കളകൂജനം
അവ പൊഴിക്കുന്നോരു പട്ടുതൂവൽ
ഭുവിലെ ആർദ്രമാം നേത്രങ്ങളും
അലയുന്ന മനസ്സിലെ ഗദ്ഗദങ്ങൾ

പ്രണയാർദ്രമായോരു നടനവേദി
അലിവുള്ള മനസിൻറെ സർഗ്ഗ കേളി
പുഴയുടെ കളകള നിസ്വനങ്ങൾ
പാഴ്മുളം തണ്ടിലെ ബാംസുരിയും

ഭൂമിമാതാവിൻറെ ചുടു നിസ്വനം
മാനത്തു തെളിയുന്ന മഴവില്ലൊളി
വിധിമതമറിയുന്ന ചുടുകണ്ണുനീർ
മനസിലുരുകുന്നൊരാത്മരോഷം

ഇരുളിൻറെ മറവിലെ കപടതയും
പിച്ചനടക്കുന്ന പെൺകിടാവും
വ്രണിത ദേഹത്തിന്നൊരുസാന്ത്വനം 
നൃത്തം ചവിട്ടുന്നു മനോ മണ്ഡലത്തിൽ

ഹിമകണ മേറ്റു തളിരിടുവാൻ
പുതു നാമ്പുകളുണ്ടു വെമ്പി നിൽപൂ.
തളരുന്ന ഭൂമിക്കൊരുർജ്ജമായി
വരുമോ ഒരുനൂറു കാവ്യ സൂര്യോദയം


No comments:

Post a Comment