Tuesday, April 5, 2016

ഒരുനാളെന്നുടെ ഭവനത്താലങ്ങാടി
കുരുവികളൊരു ചെറു  കൂടുകൂട്ടി

ചകിരിതൻ നാരുമങ്ങാടി ചരടും
പുൽകൊടികളുംകൊണ്ടൊരു കൊച്ചുകൂട്

നല്ല നിമിത്തമിതെന്നു കരുതി  ഞാൻ
ചെന്നു നിരീക്ഷിച്ചാ കുഞ്ഞുകൂട്

ഭിത്തിയിലെ ന്നോളം പൊക്കത്തിൽ
കുന്നുപോലുള്ളൊരു  കൂമ്പാരം

ദിനപത്രം  വാരിക മാസികയും
ബാലരമയുമമ്പിളിയമ്മാവനും

മച്ചിനു താഴെ വിടവിലായ് കൂടിനായ്
കുരുവികൾ കണ്ടൊരു നല്ലോരിടം

ഇളകിയോരാണിയും  തൂങ്ങുന്ന കടലാസും അദ്ഭുതമവിടെയിരിക്കുന്നു

അസ്ഥിരമാ കൊച്ചു ഭവനത്തിലങ്ങാടി
കുരുവികളൊരു ദിനം മുട്ടയിട്ടു

ഓർക്കയാൽ മനുജൻറെ അസ്ഥിത്വവും
ഇതിലേറെ അസ്ഥിരമാണു നൂനം

വൈകാതെ കേട്ടു ഞാൻ കുഞ്ഞി
 കുരുവികൾ തന്നുടെ  ചിലമ്പലുകൾ

കലപിലകൂട്ടിയങ്ങാടിക്കുരുവികൾ
മതിമറന്നങ്ങതാസ്വദിച്ചു

അകതാരിലാധി പെരുകിയനുദിനം
നിലം പൊത്തുമോ ഈ കുരുവിക്കൂട്

ഒന്നു മറിയാതെ അമ്മക്കിളി
അനായാസമായതിൻമേൽ പറന്നിരുന്നു

കലപില കൂട്ടുമാ  കുരുവി കിടാങ്ങൾക്കു
 ചിറകുമുളയ്ക്കാനായ്  കാത്തിരുന്നു

അതിവേഗമവയൊന്നു പാറിയകന്നെങ്കിൽ.... കരളുരുകിയന്നുഞാൻ   പ്രാർത്ഥിച്ചു

ദുർനിമിത്തം വന്നാലാപത്തു വരുമെന്ന്
പലരുമന്നെയന്നോർമ്മിപ്പിച്ചു

ഓ രോനിമിഷവും വൻ വീഴ്ച പ്രതീക്ഷിച്ച്
ആകുല ചിത്തനായ് ഞാനിരുന്നു.

ഒരു രാവിലാക്കുടും കെട്ടുകളും
 പെരിയോരു ശബ്ദമോടെ നിലം പതിച്ചു

അശനിപാതം കണക്കെന്നുടെ നെഞ്ചിൽ
 ഇടിനാദമായതു  പതിച്ചു

കുരുവികുഞ്ഞുങ്ങളെന്തു പിഴച്ചു ഹാ
പുസ്തകകെട്ടിൽ ഞെരിഞ്ഞമരാൻ

കേട്ടിലവയുടെ കുഞ്ഞു രോദനവും
ത്രാണിയു ണ്ടായീല പോയി നോക്കുവാനും

വരുവാനിരിക്കുന്ന ദുർനിമിത്തങ്ങൾ
നടമാടിയെൻറെ മനോ മണ്ഡലത്തിൽ

കണ്ണും പൂ ട്ടിയുറക്കമില്ലാതെ
പുലരും വരെ തേങ്ങി ഞാൻ കിടന്നു.

കുരുവികൾ തന്നുടെ കലപില കേട്ടു
ത്ധടിതിയിലെത്തീഞാൻ പുമുഖത്ത്

ചിറകുമുളച്ചൊരാ കുഞ്ഞിക്കുരുവികൾ
ചലപില കൂട്ടിയിരിക്കുന്നു

ഏറിയമോദത്താൽ കുരുവി സമൂഹം
വിടപറയും പോലെ യെനിക്കു തോന്നി

ചിതറിയ കൂടും പൊട്ടിയ പലകയും
 പഴകിയ പത്രവും പെറുക്കുന്ന നേരം

അതുവരെ യവയെ താങ്ങി നിറുത്തി
യവനെ മനസാലെ കൈ വണങ്ങി





No comments:

Post a Comment