Saturday, August 22, 2020

കവിത

ചിലരുടെ ചിന്തയിൽ ഉണരുന്ന മനോജ്ഞമാം തരുലതകളാകുന്നു കവിത,


ചേതോഹരങ്ങളാം അക്ഷര താരകൾ മിഴി ചിമ്മിക്കളിക്കുന്നതിൽ ചെമ്മേ,

ചാരത്തെഴുന്നോരു വൃഥിതനെ തഴുകുന്ന വല്ലരിയാകും ചരണം,

ചോരയും നീരും ഭാവനയും കൊണ്ടതിനെ നനച്ചവരെത്രയും ധന്യർ!!!

ങ്ങ .......

 "ങ്ങ " യുണ്ട് മാങ്ങയിൽ,

"ങ്ങ" യുണ്ട് തേങ്ങയിൽ,

" ങ്ങേ...." എന്ന വിളിയിലുമവനുണ്ട്.

"ങ്ങ" യിൽ തുടങ്ങുന്ന വാക്കുകൾ തേടി ഞാൻ

"ങ്ഹാ... " എന്ന മട്ടിലിരിപ്പതുണ്ട്.

Saturday, August 15, 2020

യാഥാര്‍ത്ഥ്യബോധത്തിന്‍റെ മിന്നല്‍ പിണരുകള്‍

പരശു റാം എക്സ്പ്രസ്സ് കണ്ണൂര്‍ വിട്ടപ്പോള്തി്രക്കൊഴിഞ്ഞിരുന്നു.സൈഡ് സീറ്റില്‍ ഇരുന്നപ്പോള്‍ തണുത്ത കാറ്റടിക്കുന്നുണ്ടയിരുന്നു.മഴ അടുത്തെവിടെയോപെയ്യുന്നുണ്ട്.രാവിലെ റെയില്വെ് സ്റ്റേഷനില്‍ ബൈക്ക് നിര്ത്തിായിട്ട് പുറപ്പെട്ടതാണ്.ട്രെയിനിറങ്ങി താമസസ്ഥലം വരെ 10 കിലോമീറ്റര്‍ ദൂരമുണ്ട് മഴയാണെങ്കില്‍ ബുദ്ധിമുട്ടും.രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ എത്തിയപ്പെള്‍ ആശ്വാസമായി മഴയില്ല ബൈക്ക് സ്റ്റാര്ട്ട്ല ചെയ്ത് യാത്ര തുടര്ന്ന്യ പത്ത് മിനിട്ടായിക്കാണും. വീണ്ടും തണുത്ത കാറ്റ്. അകലെ മിന്നലിന്റെ‍ തുടക്കം.ചെറുതായി ചാറുന്നുണ്ടോ എന്ന് സംശയം ബൈക്കില്‍ പെട്രോള്‍ കമ്മിയാണ്.ഏതായാലും ലക്ഷ്യസ്ഥാനം വരെ എത്താന്‍ വേണ്ട പെട്രോള്ഉിണ്ട്ച്ചു.ഇനിയിപ്പോള്‍ പെട്രോള്‍ അടിക്കണമെങ്കില്‍ അഞ്ചു മിനിട്ട് നേരം വേണം ആനേരത്ത് പെട്ടെന്ന് വണ്ടിവിട്ടാല്‍ മഴയ്ക്ക്മുമ്പ് വീട്ടിലെത്താം.ഒന്നോ രണ്ടോ മഴത്തുള്ലികള്‍ ശരീരത്തില്‍ പതിച്ചതായി തോന്നി അതെ മഴയുടെ പുറപ്പാടാണ്.ഞാന്‍ വേഗത കൂട്ടി.അത് സംഭവിക്കുകതന്നെ ചെയ്തു ശക്തമായ മഴ......ഞാന്‍ മഴയത്ത് തന്നെ യാത്ര തുടരാന്‍ തീരുമാനിച്ചു.പക്ഷെ മഴ പൂര്വാനധികം ശക്തി പ്രാപിച്ചു.മുമ്പില്‍ ഒന്നും തന്നെ കാണുന്നില്ല.കൂരിരുട്ടും എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റും അതികഠിനമായ മഴയും.ശരീരത്തില്‍ കല്ല് വാരിയെറിയുന്നതുപോലെ ശക്തമായി മഴപെയ്യുകയാണ്.രക്ഷയില്ല വണ്ടി നിര്ത്തി അടുത്തു കണ്ട വെയിറ്റിംഗ് ഷെഡ്ഡില്‍ കയറിനിന്നു.തെരുവ് വിളക്കിന്റെങ വെളിച്ചത്തില്‍ വെയിറ്റിംഗ് ഷെഡ്ഡിന്റെം പേര് ഞാന്വാലയിച്ചു. ഗ്രീന്‍ സ്റ്റാര്‍ ബസ് വെയിറ്റിംഗ് ഷെഡ് .മഴ ഒന്നു കൂടി ശക്തമായി. ഇടി ആരംഭിച്ചു.മിന്നല്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ഇരുവശത്തും അടിയ്ക്കുന്നുണ്ട്.പെട്ടെന്നതാ അതി ശക്തമായ മിന്നല്‍ എന്റെല ഉള്ള് ഒന്ന് പിടഞ്ഞു.ഇടിയെതുടര്ന്ന്ത കറണ്ടും പോയി ചുറ്റും ഒന്നും കാണാനില്ല.ഇടയ്ക്ക് വരുന്ന മിന്നല്‍ വെളിച്ചമല്ലാതെ ഒന്നും കാണാനില്ല.മഴ കുറയുന്ന ലക്ഷണമില്ല ഇടി ഏതു നിമിഷവും ഞാന്‍ നില്ക്കു ന്ന ഇരുമ്പ് ഷെഡ്ഡില്‍ പതിക്കുമെന്ന് തോന്നിച്ചു.ഒരു ബസ്സ് വന്ന് നിന്നു അതില്‍ നിന്ന് രണ്ട് ചെറുപ്പക്കാര്‍ പുറത്തുവന്നു.ഇടിയുടെ ശബ്ദത്തില്‍ അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു.യാ അള്ളാ.....യെന്ത് ഇടി ഇഷ്ടാ......അവര്‍ ഭയം കൊണ്ട് നിലവിളിച്ചതാണ്.എനിക്ക് അല്പം് ആശ്വാസമായി ഒരു കൂട്ടായല്ലോ.പക്ഷെ ഇരുമ്പ് ഷെഡ്ഡിന് കീഴെ നില്ക്കു ന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ടാകണം അവര്‍ മഴയത്ത് എങ്ങോ ഓടി മറഞ്ഞു.വീണ്ടും ഞാന്‍ വീണ്ടും തനിച്ചായി.എന്റെ് ചിന്തകള്‍ കാട് കയറാന്തുുടങ്ങി.ഇവിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വര്ഗീായ സംഘര്ഷം് ഉണ്ടായത്.ഹിന്ദുക്കളും മുസ്ലീംങ്ങളും പരസ്പരം ചേരി തിരിഞ്ഞ് ആക്രമിച്ചു.രാഷ്ട്രീയ പ്രശ്നം ക്രമേണ വര്ഗീായ പ്രശ്നമായി മാറുകയായിരുന്നു.വീടുകളും കടകളും പരസ്പരം എറിഞ്ഞുതകര്ത്തുക.തലേ ദിവസം വരെ സൌഹൃദത്തോടെ കഴിഞ്ഞവര്‍ പരസ്പരം കണ്ടാല്‍ സംശയത്തോടെ വീക്ഷിക്കുകയായി.പള്ളികളും അമ്പലങ്ങളും ആക്രമിക്കപ്പെട്ടു.മുഖം മൂടി അണിഞ്ഞ കുട്ടിപട്ടാളം നാട്ടില്‍ ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു.ആ നാട്ടില്‍ ഉദ്യോഗസ്ഥനായ എന്നോട് ഈ വിവരം വര്ണ്ണിണക്കുമ്പോള്ചിാലരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.രാഷ്ട്രീയ ചായ്വുള്ളവര്‍ പോലും കൈമലര്ത്തു കയാണ്.ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല.പുറത്തുനിന്ന് ആരൊക്കെയോ വന്ന് പ്രശ്നമുണ്ടാക്കുകയാണ്.ഇതൊക്കെ ചിന്തിച്ച് എനിക്ക് എങ്ങനെയെങ്കിലും മഴയൊന്ന് നിന്ന് കിട്ടിയാല്‍ മതിയെന്നായി.സംഘര്ഷുത്തിന് കഴിഞ്ഞദിവസങ്ങളില്‍ അയവ് വന്നിട്ടുണ്ടെങ്കിലും അവിടെ കൂടുതല്നേടരം നില്ക്കു ന്നത് പന്തിയല്ലെന്ന് എനിക്ക് തോന്നി.കൊടും മഴയത്ത് ഇടിമിന്നല്ലിന്റെ അകമ്പടിയോടെ ഞാന്‍ ബൈക്ക് സ്റ്റാര്ട്ട്ല ചെയ്തു മുമ്പോട്ട് പോയി.ഒരുതരത്തിലും മുന്നേറാന്‍ കഴിയുന്നില്ല വണ്ടി ഏതെങ്കിലും കുഴിയില്‍ വീണു പോകുമോ എന്ന് പോലും സംശയം തോന്നി.വാച്ചും മൊബൈലും നനഞ്ഞ് നാനാവിധമായി ദേഹമാസകലം നനഞ്ഞു.വണ്ടി വീണ്ടും ഒരു ഷെഡ്ഡിന് സമീപം നിര്തിോ . ഷെഡ്ഡില്‍ ഏതാനം പേര്നിനല്ക്കുന്നതായി കണ്ടു.ഷെഡ്ഡില്‍ ഒരാള്ഒ രു കൊച്ചു കുട്ടിയെ തോളത്ത് വച്ച് നില്ക്കു്കയാണ്.ഷെഡ്ഡിന്റെ മറ്റേ ഭാഗത്ത് ഒരു യുവ ദമ്പതികള്‍ നില്ക്കു കയാണ്. മിന്നലിന് ഒട്ടും കുറവ് വന്നിട്ടില്ല. മിന്നല്വെോളിച്ചത്തില്‍ മാത്രമാണ് മറ്റുള്ലവരെ കാണാന്‍ കഴിയുന്നത്.പെണ്കുാട്ടി ഒരോ പ്രാവശ്യം മിന്നല്വ്രുമ്പോഴും വാവിട്ട് നിലവിളിക്കുകയാണ്.തന്റെു ഭര്ത്താലവിനെ മുറുകെ പിടിച്ചിരിക്കുകയാണ്.ചെറുപ്പക്കാരനാണെങ്കില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുകകയാണ്.കുട്ടി നല്ല ഉറക്കമാണ്.അയാള്‍ ഭാര്യ വീട്ടില്പോചയതാണ്.കുട്ടി കൂടെ വരുന്നെന്ന് വാശിപിടിച്ചപ്പെള്‍ കൂടെ കൂട്ടിയാതണെന്നും ഇവിടെ എത്തുമ്പോള്‍ യാത്ര തുടരാന്‍ നിവൃത്തില്ലാതെ ഷെഡ്ഡില്ക്യറിയതാണെന്നനും അയാള്പ്റഞ്ഞു.നമുക്കിനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം ഇനി ഭഗവാന്റൊ കൈയ്യിലാണെന്നും അയാള്പ്റഞ്ഞു പറഞ്ഞു തീര്ന്നിെല്ല ഏകദേശം പത്തു മീറ്റര്‍ അകലെ ഭീകര ശബ്ദവുമായി ഇടി പൊട്ടി.പെണ്കുെട്ടി ഉച്ചത്തില്നിഞലവിളിച്ചു.പക്ഷെ കൊച്ചുകുട്ടി ഉറക്കമുണര്ന്നി ല്ല.നവ ദമ്പതികള്‍ കല്യാണത്തിന്റെദ വിരുന്നിന് പോയി വരുന്ന വഴിയാണ്.ഈ അടത്തയിടയാണ് അവരുടെ കല്യാണം കഴിഞ്ഞത്.മധുവിധു കാലമാണ്.പെണ്കു്ട്ടി ബുര്ക്കായാണ് ധരിച്ചിരുന്നത്.അവരുടെ വേഷ ധാരണത്തില്നിവന്ന് അവര്‍ മുസ്ളീമാണെന്നും കുഞ്ഞിനെയും കൊണ്ട് നില്ക്കുവന്ന വ്യക്തിയുടെ സംസാരത്തില്നിനന്ന് അയാള്‍ ഹിന്ദുവാണെന്നും മനസ്സിലായി.ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിനിടയിലും ഞങ്ങള്‍ പരസ്പരം സംഭാഷണത്തിലേര്പെന് ട്ടു.അങ്ങേയറ്റം സൌഹൃദ തലങ്ങിലേക്ക് നീങ്ങിയ സംഭാഷണത്തിനിടയില്‍ ജീവിതത്തിന്റെര നിസ്സാരതയെ ഓര്മ്മി പ്പിച്ചു കൊണ്ട് ഇടിയും മിന്നലും വന്നു കൊണ്ടിരുന്നു.മിന്നലിന് അല്പംത ശമനം വന്നു എന്ന് തോന്നിയതോടെ ഞാന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു.ഇനി ഏതായാലും കൂടില്ല.അല്പനനേരം നിന്നാലും സുരക്ഷിതമായി തിരിച്ചുപോകാം.പറഞ്ഞു തീര്ന്നിഅല്ല അതാ ശക്തമായ ഒരു മിന്നല്പെുണ്കുിട്ടിയുടെ നിലവിളി വീണ്ടും ഉയര്ന്നു .ഓട്ടോ റിക്ഷകള്‍ റോഡിലൂടെ പോകുന്നുണ്ട് പക്ഷെ ആര്ത്തുത വിളിച്ചിട്ടും ഒന്നും നിര്ത്തുടന്നില്ല.അവരും ഭയപ്പാടോടെ രക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് ഓടുകയാണ്.യുവാവ് ഗള്ഫിുലാണ്.അവധിയ്ക്ക് വന്നതാണ് അടുത്തയാഴ്ച തിരികെ പോകുന്ന കാര്യം അയാള്‍ പറഞ്ഞു.എന്റെ് ജോലിയെപറ്റി പറഞ്ഞപ്പോള്പെ‍ണ്കുഅട്ടി ഓഫീസില്വ ന്നിട്ടുള്ള കാര്യം പറഞ്ഞു.കുഞ്ഞിനെ എടുത്ത് നിന്നയാള്‍ വാര്പ്പ് പണിക്കാരനാണ്.പറഞ്ഞു വന്നപ്പോള്‍ അയാളും അവരുടെ ബന്ധു വീട്ടില്‍ ജോലി ചെയ്തിട്ടുണ്ട്.ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ ഇടിയും മിന്നലും ഓട്ടോറിക്ഷാ വിളിയും തുടര്ന്നു .ഭയപ്പാടുകള്ക്കിുടയില്‍ ഞങ്ങളുടെ സൌഹൃദ സംഭാഷണം തുടര്ന്നു .ഇതിനിടയില്‍ പെണ്കുംട്ടി കുഞ്ഞിനെ അല്പഭനേരം എടുക്കണോ എന്ന് ചേദിക്കുന്നുണ്ടായിരുന്നു. മഴ അല്പംത തോര്ന്നളതോടെ യുവ ദമ്പതികള്‍ ഷെഡ്ഡിന് പുറത്തിറങ്ങി.സ്കൂട്ടി സ്റ്റാര്ട്ട് ചെയ്ത് ഞങ്ങളോട് രണ്ടു മൂന്ന് തവണ യാത്ര പറഞ്ഞു.വണ്ടി സ്റ്റാര്ട്ടാെയി ഒന്നു കൂടി കൈ ഉയര്ത്തി രണ്ടുപേരും യാത്ര പറഞ്ഞതിനു ശേഷം അവര്‍ ഇരുട്ടത്ത് മറഞ്ഞു.അഞ്ചു മിനിട്ടുകള്ക്കു ശേഷം മഴ പൂര്ണ്ണടമമായും നീങ്ങി.അപ്പോഴേയ്ക്കും കുഞ്ഞുമോന്‍ ഉറക്കം ഉണര്ന്നിമരുന്നു.തെരുവ് വിളക്ക് തെളിഞ്ഞിരുന്നു.കുഞ്ഞ് ഇതൊന്നും അറിഞ്ഞിരുന്നില്ല.അവന്‍ അച്ഛന്റേ കൈയ്യില്‍ സുരക്ഷിതനാണെന്ന ഭാവത്തില്‍ എന്നെ നോക്കി.കുഞ്ഞിനെ ബൈക്കിലിരുത്തി അയാളെയും യാത്രയാക്കിയതിനുശേഷം ഞാനും യാത്ര തുടര്ന്നു . ആ ഷെഡ്ഡിലെ അനുഭവത്തിനുശേഷം എന്നില്‍ പല ചിന്തകളും കടന്നു കയറി.ആ പ്രദേശത്ത് അടുത്തയിടെ നടന്ന വര്ഗീഞയ സംഘര്ഷഡങ്ങളും,ഷെഡ്ഡിലെ ഞങ്ങളുടെ ഒത്തുചേരലും,ഏതാനം മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീതിദമായ അനിശ്ചിതത്വവും,ഇതിനിടയില്‍ കുഞ്ഞിന്റെ ശാന്തമായ ഉറക്കവും, മിന്നലിന്റെി ഇടവേളകളില്‍ നടന്ന സംഭാഷണങ്ങളും എല്ലാം ഒത്തു വായിക്കുമ്പോള്എുന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്.വിവിധ മതസ്ഥര്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പരസ്പരം മല്ലടിക്കുന്നത് എന്തിനാണ്.ജീവന്റൊ നിസ്സാരത അവരെ ഓര്മ്മിിപ്പികാനിളില്ലാത്തതുകൊണ്ടോ അതോ പ്രകൃതിയുടെ ഓര്മ്മി്പ്പിക്കലുകള്‍ മനസ്സിലാക്കാനുള്ള കഴിവില്ലാഞ്ഞിട്ടോ.മനുഷ്യന്‍ മനുഷ്യനായാല്‍ പരസ്പരവിദ്വേഷം ഉണ്ടാകില്ല.പിന്നെ എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെസയും പേരില്‍ മനുഷ്യന് പരസ്പരം കലഹിക്കാന്‍ കഴിയുക ?

സമയം

 ഘനമേറും കാര്യങ്ങൾ ചെയ്യുന്ന നേരത്ത്

ഘടികാര സൂചിയിൽ കണ്ണു വേണം

ഘനതയതു ലഘുതരമെങ്കിലും,അല്ലെങ്കിലും

ഘടികാര സൂചി കടന്നു പോകും

സാമൂഹിക സേവനം

" ഗത്യന്തരമില്ലാത്തവൻ

ഗരിമയുടെ മുകൂടമണിയാൻ മാത്രം

ഗതി കെട്ടിറങ്ങുന്ന

ഗോദയോ " സാമഹിക സേവനം."

ഗതിശീലത

 " ഗതകാല ചിന്തയിലമരുന്ന ജീവന്ന്

ഗതിവേഗമൽപ്പം കുറഞ്ഞു പോകാം

ഗതിശീലതയാണ് ഗരിമയ്ക്ക് കാരകം

ഗുണപാഠമെന്നുമതോർക്കവേണം" 

ഖനി

 " ഖനിയാണക്ഷയഖനിയാണു മണ്ണ്

ഖജനാവിതമൂല്യമാം ഖനിജത്തിൽ വിണ്ണ്,

ഖേദിക്കുമൊരു ദിനമീ ലോക ഖണ്ഡം,

ഖന്ധിക്കുമെങ്കിലീയഖണ്ഡസത്യവാക്യം.

കാലം

 " കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത

കണ്ടകശനി കാലം ......

കണ്ടിട്ടും കൊണ്ടിട്ടും കേൾക്കാത്തതിൻ

കരണീയമിതു കലികാലം." 

അമ്മ

 അം ..... അം .... എന്ന് മാമുണ്ണുന്നോരുണ്ണിയും '

അം ..... അം ...... എന്ന്
കളിയായ് പാടുമോരമ്മയും

അമ്പിളിമാമൻ്റ അഞ്ചിതകാന്തിയും.....

അമ്മതൻ അന്തരംഗം 

അംബുധിയിൽ തിരമാലകളാടും വണ്ണം 

ആനന്ദ നർത്തനമാടി.

ഔചിത്യം

 "ഔചിത്യമില്ലാ തൊരിടത്തു ചെന്നാൽ

ഔദാര്യമാകും കിട്ടുന്നതെല്ലാം

ഔവ്വണ്ണ മോരോന്നു കാട്ടിയാൽ നമ്മുടെ

ഔന്നത്യ മൊട്ടും ഏറുന്നതല്ല."

ഓമലാൾ

 "ഓമനത്തം തുളുമ്പുന്ന

ഓമലാളിൻ പൂമുഖം

ഓർത്തു ഞാനെൻ

ഓർമ്മതൻ പൂമാനമേറി പോകയായ് "

സ്വാതന്ത്ര്യം തന്നെ അമൃതം


മുള്ളേരിയ ഗജാനന എ.എൽ.പി സ്കൂളിൽ ആദ്യ ക്ലാസ്സുകളിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ ദിനത്തെ അടുത്തറിയുന്നത്.

കൊടിയുയർത്തലും മുട്ടായിക്കുമൊപ്പം അസി.ഹെഡ്മാസ്റ്റർ ശ്രീ ദാമോദര ബല്ലാൾമാഷിൻ്റെ ആവേശം വിതറുന്ന ബോലോ ഭാരത് മാതാ കീ ജയ് വിളികളും ആയിരുന്നു ആദ്യത്തെ ഓർമ്മ. ജയ് വിളിക്കുമ്പോൾ ദാമോദരൻ മാഷുടെ കൈകൾ വിറയ്ക്കുകയും ശബ്ദം ഉച്ചസ്ഥായിയിലാകുകയും ചെയ്യും. ആവേശം അൽപ്പം കൂടി പോകുന്നില്ലേ എന്ന് അന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. സഹ അദ്ധ്യാപകരും കുട്ടികളും ഒട്ടും ഗൗരവം വിടാതെ തന്നെ അതേറ്റുപറയുമായിരുന്നു. ജയ് വിളിയുടെ ഏതാനം മിനുട്ടുകൾ സ്കൂൾ അസംബ്ലി ശരിക്കും പ്രകമ്പനം കൊള്ളുമായിരുന്നു. 

അന്ന് ആവേശം എന്തുകൊണ്ടെന്നും ഇന്ന് അത്രയും ആവേശമില്ലാത്തതെന്തേ എന്നും ഇന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. ദാമോദരൻ മാഷ് നാം നേടിയിട്ടുള്ള സ്വാതന്ത്യത്തിൻ്റെ വില മനസ്സിലാക്കിയിരുന്നു എന്നതാണ് ലളിതമായ സത്യം. സ്വാതന്ത്ര്യപൂർവ്വ വിദേശ വാഴ്ചയും സ്വാതന്ത്രാനന്തര ജനാധിപത്യ ഭാരതവും തമ്മിലുള്ള വ്യത്യാസം ആ കാലഘട്ടത്തിലുള്ളവരുടെ നേർകാഴ്ചയായിരുന്നു.അതു കൊണ്ട് അവർക്കതിൻ്റെ വിലയറിയാം.

ഇന്ന് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമല്ല. ജനാധിപത്യമെന്ന ആശയം അധികാരത്തിലെത്തുന്നതിനുള്ള വഴി മാത്രമായി മാറിയിരിക്കുന്നു. 

ഞാനുൾപടെയുള്ളവർ പിറന്നു വീണിരിക്കുന്നത് സ്വാതന്ത്ര്യത്തിൻ്റെയും അവകാശങ്ങളുടെയും ലോകത്താണ്. എന്തും നേടാം എന്തും ചെയ്യാം എന്തും പറയാമെന്ന പുത്തൻ സാഹചര്യങ്ങളിൽ സ്വാതന്ത്ര്യമെന്ന പദം എന്തിനുമുള്ള സ്വാതന്ത്ര്യമായി മാറി പോയിട്ടുണ്ട്.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട് ഉത്തരവാദിത്വ പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ജനാധിപത്യ മര്യാദകൾ മറന്നു പോകുന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്.

അതിന് നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യസമര സേനാനികളുടെ നിസ്വാർത്ഥമായ സമരചരിത്രം കലർപ്പില്ലാതെ പുതിയ തലമുറയ്ക്ക് പകർന്നു കിട്ടുമാറാകണം.

Thursday, August 6, 2020

ബോതം ഔട്ട്

ഇംഗ്ലണ്ടിൻ്റെ പഴയ കാല ഓൾ റൗണ്ടർ ഇയാൻ ബോത മിനെ ബ്രിട്ടീഷ് പ്രഭു സഭയിൽ അംഗമാക്കിയ വാർത്ത പത്രത്തിൽ വായിച്ചപ്പോഴാണ് പഴയ കാലത്തെ രസകരമായ ഒരു കുറിപ്പ് ഓർമ്മ വന്നത്.

ബെൻസൻ & ഹെഡ്ജൈസ് ലോക സീരീസിലെ ഇന്ത്യയുടെ ഇംഗ്ലണ്ടുമായുള്ള കളി നടക്കുകയാണ്. പ്രീഡിഗ്രി സയൻസ് ഗ്രൂപ്പിൽ വിദ്യാർത്ഥിയാണ് ലെ - ക്രിക്കറ്റ് പ്രാന്തൻ. ക്ലാസ്സിലെ ഹാജർ നിർബന്ധമാണ് ഇല്ലെങ്കിൽ പരീക്ഷയെഴുതാൻ അനുവദിക്കില്ല.

ഇന്ത്യ ഉയർത്തിയ 250 റൺസ് ലക്ഷ്യം പതിയെ പിന്തുടരുകയാണ് ഇംഗ്ലണ്ട്. കൃഷ്ണൻ മാഷുടെ ഓർഗാനിക് കെമിസ്ട്രി ക്ലാസ്സാണ്. പത്തെഴുപതു പേരുള്ള ക്ലാസ്സിൽ പിൻനിരയിൽ എന്തു സംഭവിച്ചാലും ആരും ഒന്നും അറിയില്ല. 

പ്രാന്തൻ പതുക്കെ തൻ്റെ പോക്കറ്റ് റേഡിയോ ഓൺ ചെയ്തു. ക്രിക്കറ്റ് കമൻററി ചെവിയോട് ചേർത്ത് പിടിച്ച് സശ്രദ്ധം കേട്ടു.ഇംഗ്ലണ്ട് മുന്നേറുകയാണ്. പ്രാന്തൻ അസ്വസ്ഥനാണ്.കൃഷ്ണൻ മാഷുടെ ചലനങ്ങൾ വീക്ഷിച്ച് സിഗ്നൽ കൈമാറാൻ "അരപ്രാന്തൻ " അടുത്തുണ്ട്.അതുകൊണ്ട് പ്രാന്തൻ കളിയിൽ ലയിച്ചങ്ങനെ കേൾക്കുകയാണ്.

പെട്ടെന്നാണ് ഇയാൻ ബോതം ഔട്ടായത്. ഇത് കേട്ടതും പ്രാന്തൻ നിയന്ത്രണം വിട്ട് ഉച്ചത്തിൽ അലറി വിളിച്ചു. " ബോതം ഔട്ട് " .

കൃഷ്ണൻ മാഷ് ക്ലാസ്സ് നിർത്തി ക്ലാസ്സുമുഴവനും ഞെട്ടിത്തരിച്ചു.

പ്രാന്തന് സ്ഥലകാലബോധം തെളിഞ്ഞു ഇനി രക്ഷയില്ല. അറ്റകൈക്ക് ബോധം കെട്ട പോലെ അരപ്രാന്തൻ്റെ മടിയിലേക്ക് ചെരിഞ്ഞു.ഇയാൻ ബോതത്തെ പരിചയമില്ലാത്ത കൃഷ്ണൻ മാഷ് വിചാരിച്ചു.ബോധം നഷ്ടപ്പെടുമ്പോൾ പ്രാന്തൻ "ബോധം ഔട്ടായി " എന്ന് വിളിച്ചു പറഞ്ഞതായിരിക്കാമെന്ന്. 

ബോധം നശിക്കാൻ പോകുന്ന ഒരാൾ അത് വിളിച്ച് പറയുമോ എന്ന് കൃഷ്ണൻ മാഷ് ചിന്തിച്ചില്ല. കെമിസ്ട്രി ലാബിൽ നിന്ന് കൊണ്ടുവന്ന വെള്ളം തളിച്ചപ്പോൾ പ്രാന്തൻ കണ്ണു തുറന്നു.

ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ലെന്നും ക്യാൻറീനിൽ ചെന്ന് വല്ലതും കഴിച്ചിട്ട് വരാമെന്നും പറഞ്ഞ് പുസ്തകത്തിൻ്റെ ഇടയിൽ പോക്കറ്റ് റേഡിയോ ഒളിപ്പിച്ച് പ്രാന്തൻ ക്ലാസ്സിന് പുറത്തേക്കിറങ്ങി. പുറകെ അരപ്രാന്തനും.

കോളേജിന് പുറത്തുള്ള കുഞ്ഞു മാവിൻ്റടിയിലെത്തി റേഡിയോ ഓൺ ചെയ്തപ്പോൾ ഇംഗ്ലണ്ടിൻ്റെ രണ്ട് വിക്കറ്റുകൂടി വീണിരുന്നു.

അപ്പോഴും കൃഷ്ണൻ മാഷ് കുട്ടികളെ ഉപദേശിച്ചു കൊണ്ടേയിരുന്നു. " ഓർഗാനിക് കെമിസ്ട്രി ഈസ് ഹൈലി വോളറ്റയിൽ."

ഐഹിക സൗഖ്യം

 ഐഹിക സുഖം തേടി

ഐരണ്ടാനൻ സ്വർഗ്ഗത്തിൽ

ഐരാവത മേറിയെന്നല്ലോ
ഐതീഹ്യം നാമറിവൂ .....

ഐരാവത മേറി
ഐയഞ്ചു നാഴിക കടന്നപ്പോൾ
ഐഹിക സൗഖ്യമേതും
ഐരണ്ടാനൻ കണ്ടീലെന്നാരറിവു ?

ഒരു മുമ്പേ

 " ഒരു കില്ല പട്ടി പണ്ടോടണ കണ്ടിട്ട്,

ഒരു മുഴം മുമ്പേ യെറിഞ്ഞു വികൃതികൾ
ഒരു നല്ല ഗുണ പാoമന്നു പഠിച്ചു.
ഒരുമയോട വരതു കണ്ടു പഠിച്ചു.

ഒരു കൂട്ടം കാരിയം ഒക്കണമെങ്കിൽ
ഒരുമ വേണം പിന്നെ മറ്റൊന്നു വേണം
ഒരു മുഴം മുമ്പേ എറിയേണമെന്നത്
ഒരു നല്ല ഗുണപാഠ മതിനില്ലസംശയം." 

Monday, August 3, 2020

കളിയോർമ്മകൾ



1982 ലെ ഇംഗ്ലണ്ട് പര്യടനം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്കുള്ള ഒരു റിഹേഴ്സൽ ആയിരുന്നു. ഇന്ത്യ നാട്ടിൽ പരമ്പര വിജയം നേടിയ ആത്മവിശ്വാസത്തിലായിരുന്നു. ഇംഗ്ലണ്ടിൻ്റെ ഒരു വിഭാഗം കളിക്കാർ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയതിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്നു. ബോയ്കോട്ട്, ഗ്രഹാം ഗൂച്ച്, ഫ്ലച്ചർ, എംബുറി എന്നീ പ്രമുഖർ ഈ നിരയിൽ പെടുന്നു. എന്നാലും ഇംഗ്ലീഷ് മണ്ണിൽ അവരെ തോൽപ്പിക്കാൻ പറ്റുമെന്ന വിശ്വാസം ആർക്കുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും രണ്ട് ഏകദിനങ്ങളിലും പരാജയം ഏറ്റ് വാങ്ങിയ സ്ഥിതിയ്ക്ക് .

ലോഡ്സ് ആയിരുന്നു ആദ്യ ടെസ്റ്റ് വേദി. കളി ആരംഭിച്ച് ഒരു മണിക്കൂറിനകം ഇംഗ്ലണ്ടിൻ്റെ 3 വിക്കറ്റുകൾ വീഴ്ത്തി കപിൽ ദേവ് ഒരു കടന്നാക്രമണം നടത്തി.അദ്ദേഹത്തിന് പക്ഷെ വേണ്ടത്ര പിന്തുണ മറ്റു ബൗളർമാരിൽ നിന്ന് കിട്ടിയില്ല. ഡെറക് റാണ്ടലി ൻ്റെയും ഇയാൻ ബോതമിൻ്റെയും മികവിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 433 റൺസെടുത്തു.കപിൽ 5 വിക്കറ്റ് നേടി.കപിലിന് പിന്തുണയായുണ്ടയത് മദൻലാൽ, ദിലീപ് ദോഷി, രവി ശാസ്ത്രി എന്നിവയായിരുന്നു. ഇംഗ്ലീഷ് കണ്ടീഷനിൽ ഇത് തീരെ പര്യാപ്തമായിരുന്നില്ല.

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ദയനീയമായി തകർന്നടിഞ്ഞു. ഒടുവിൽ ഒരറ്റം കാത്ത ഗവാസ്കറിന് പിന്തുണയായി കപിൽ എത്തി സ്കോർ നൂറ്കടത്തി.ഗവാസ്കർ 48 ഉം കപിൽ 41 ഉം റൺസെടുത്തു.128 ന് ഇന്ത്യ പുറത്തായി.

ഫോളോഓൺ ചെയ്ത ഇന്ത്യയ്ക്ക് ഗവാസ്കറെ തുടക്കത്തിൽ തന്നെ നഷ്ടപെട്ടു.മൂന്നാം ദിവസം തന്നെ കളി അവസാനിക്കുമെന്ന അവസരത്തിലാണ് ലോഡ്സിൻ്റെ രാജകുമാരൻ വെംഗ സാർക്കർ എഴുന്നള്ളുന്നത്.ഇന്ത്യ ഇന്നിംഗ്സ് പരാജയം ഒഴിവാക്കുമെന്ന ഘട്ടത്തിൽ 157 റൺസെടുത്ത വെംഗ് സർക്കാർ പുറത്തായതോടെ തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ഇനിയും 50 റൺസ് അകലെ ഇന്ത്യ 8 ( 275-8) വിക്കറ്റ് നഷ്ടപ്പെടുത്തി നിൽക്കുകയാണ്‌. 

കളി ഏതു നിമിഷവും അവസാനിച്ചേക്കുമെന്ന സന്ദർഭം.പക്ഷെ ഒരു പ്രശ്നം മാത്രം കപിൽ എന്ന പോരാളി ക്രീസിലുണ്ട് കൂടെ മദൻ ലാലും ഇനി വരാനുള്ളത് ബാറ്റിംഗ് എന്തെന്നറിയാത്ത ദിലീപ് ദോഷി മാത്രം. പിന്നീടുള്ള ഒന്നര മണിക്കൂർ അവിടെ നടന്നത് വെടിക്കെട്ടായിരുന്നു. നിരാശയിലാണ്ടുപോയ ഇന്ത്യൻ ആരാധകരെ രോമാഞ്ചമണിയിച്ച ബാറ്റിംഗ്. അന്ന് കപിലിൻ്റെ ബാറ്റിൻ്റെ ചൂട് ഇംഗ്ലീഷ് ബൗളർമാരും കാണികളും തിരിച്ചറിഞ്ഞു. ബൗണ്ടറികളും സിക്സറുകളും യഥേഷ്ടം ഒഴുകി.ഇന്ത്യ ഇന്നിംഗ്സ് പരാജയം ഒഴിവാക്കിയതോടെ മദൻലാൽ മടങ്ങി.ദിലിപ് ദോഷിയെ ഒരറ്റത്ത് നിർത്തി കപിൽ അടി തുടർന്നു. കപിൽ അവസാനത്തെ ബാറ്റ്സ്മാനായി കപിൽ പുറത്താകുമ്പോൾ കപിലിൻ്റെ സ്കോർ 55 പന്തിൽ 89. ഇംഗ്ലണ്ടിന് ജയിക്കാൻ 66 റൺസ് വേണം.

കൂടുതൽ അപകടമില്ലാതെ കപിലിൻ്റെ കടന്നാക്രമണത്തിൽ നിന്ന് രക്ഷപെട്ട ആശ്വാസത്തിൽ ഇംഗ്ലണ്ട് ആവശ്യമുള്ള റണ്ണെടുത്ത് മത്സരം വറുതായിലാക്കാമെന്ന വിചാരത്തിൽ ബാറ്റിംഗിനിറങ്ങി.

പക്ഷെ അവിടെയും പന്തുമായി കപിൽ എത്തി. ബാറ്റിംഗ് അവസാനിപ്പിച്ച അതേ വീര്യത്തിൽ അദ്ദേഹം പന്തെറിഞ്ഞു. കുക്ക്, ടെയ്ലർ, ടാവറെ എന്നിവർ എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനു മുമ്പ് പവലിയനിലെത്തി.ഇംഗ്ലണ്ട് 15 - 3 ഇനി ഇന്ത്യ ജയിച്ചേക്കുമോ എന്നു വരെ ഞാൻ വിശ്വസിച്ചു.

കളി അഞ്ചാം ദിവസത്തേക്ക് കടന്നു.എന്നാൽ ഇംഗ്ലണ്ട് കൂടുതൽ നഷ്ടമില്ലാതെ കന്നിക്കാരനായ അലൻ ലാമ്പിൻ്റെ സഹായത്തോടെ വിജയതീരത്തിലെത്തി. ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെട്ടു.

തോൽവിയേറ്റു വാങ്ങിയെങ്കിലും കപിലിന് മാൻ ഓഫ് ദ മാച്ച്.ഇന്ത്യയുടെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ കപിൽ ടെസ്റ്റ് മാച്ചിൻ്റെ പല ഘട്ടത്തിലും എതിർ ടീമിനെ ശരിക്കും വിറപ്പിച്ചു വിട്ടിരുന്നു. 

അന്നൊക്കെ തോൽവി ഒരു സാധാരണ സംഭവമായിരുന്നെങ്കിലും കപിലിൻ്റെ വീറുറ്റ പ്രകടനങ്ങൾ ഞങ്ങൾക്ക് ആവേശമായിരുന്നു.

ഏഡക്ക് ണേ നാണീ ....

ഏഡക്ക് പോന്നെൻ്റെ നാണീ
ഏക്കം ബര്നെൻ്റെ. ചോയി
ഏക്കം കൊറഞ്ഞോണേ നാണി
ഏനക്കേടായല്ലോ ചോയി
ഏത്തമിട്ടാ പോവും നാണി 
ഏലൊന്ന് തെറ്റിണേ  ചോയി
ഏടേങ്കും  പോയിക്കോ നാണീ, നീ
എടേങ്കും പോയിക്കോ നാണീ

ഋണബന്ധം

ഋണാനു ബന്ധ നിമിത്തമായ് ഞാനെൻ്റെ
പിതാമഹന്മാരെയോർത്തു നിത്യം
ഋതുക്കളൊരായിരം മുന്നെ നമ്മൾ
ഒരൊറ്റ ജീവമെന്നറിഞ്ഞിതല്ലോ '

എന്തൊരു തൊന്തരവ്

എന്നുടെ വായും മൂക്കും മുടി
എത്താ ദൂരം മാറി നടന്ന്
എല്ലാരേയുമൊഴിഞ്ഞ് കഴിഞ്ഞ്
എന്നെക്കൊണ്ടിനി കഴിയൂല്ലപ്പാ
എന്തൊരു കോവിഡ് കാലം, ഇത് ,
എന്തൊരു തൊന്തര വയ്യോ !!!