Wednesday, October 12, 2016

യുദ്ധം

സഹോദരാ ക്ഷമിക്കണം...
ഞങ്ങൾക്കറിയാം,
താങ്കൾ നിഷ്കളങ്കനാണെന്ന്.
കാരണം...
ഏകോദര സഹോദരന്മാരായ നമ്മൾ തമ്മിൽ ഒരു വിടവു സൃഷ്ടിക്കാൻ
താങ്കൾക്കാവില്ല...
നമ്മുടെ പൂർവ്ലികർ
നദികളിലെ  തെളിനീരും സംസ്കാങ്ങളുടെ വൈവിദ്ധ്യങ്ങളും  പങ്കിട്ടിരുന്നു...
ഒരേ വായു ശ്വസിച്ചു ,
ഒരേ പുൽമെത്തയിൽ കിടന്നുറങ്ങി.
നോക്കെത്താത്ത ഗോതമ്പു പാടങ്ങൾക്കിടയിലൂടെ കൈകോർത്ത്  നടന്നുനീങ്ങി.
ഹൃദയരാഗങ്ങളിൽ ഒന്നായി ശ്രുതി ചേർത്തു.
അളവറ്റ വിഭവ സമ്പത്ത് മോഹിച്ചെത്തിയ ആർത്തി പണ്ടാരങ്ങൾ നമ്മുടെ കൈയ്യുക്കിൻറെ രുചിയറിഞ്ഞു.
കൊടുത്തും വാങ്ങിയും പൊറുത്തും ചെറുത്തും ജ്ഞാന തൃഷ്ണയിലൂന്നിയ ഒരു സമൂഹത്തിലെ സൽപ്രജകളായി വിരാജിച്ചു......
നീ എന്നാണ് ശത്രു പക്ഷത്തായത് ?
ഞാനും നീയും അതറിഞ്ഞില്ല.......
നമ്മുടെയുള്ളിൽ വിഷബീജങ്ങൾ  നിക്ഷേപിച്ച് ,
വൻമതിലുകൾ ഉയർത്തി,
ഹൃദയങ്ങളെ അകറ്റി.
ഭരണ തന്ത്രങ്ങൾ മെനയുമ്പോൾ ഹൃദയ തന്ത്രികൾ പൊട്ടിവീണുകൊണ്ടേ ഇരുന്നു........
കളിയിലും കാര്യത്തിലും നിൻറെ പരാജയം ഞങ്ങൾക്കാവേശമായി.......
കാർമേഘങ്ങൾ പരക്കുകയാണല്ലോ സോദരാ........
ഇനിപെയ്തൊഴിയാതെ നിർവ്വാഹമില്ല.....
ദിഗന്ദങ്ങ ൾ പൊട്ടുമാറുച്ചത്തിൽ ഇടിനാദം,
കണ്ണഞ്ചിപ്പിക്കുന്ന മിന്നൽ പിണരുകൾ,
പരുക്കുകളേൽക്കാതെ നീ സുരക്ഷിതനായിരിക്കട്ടെ സോദരാ......
സമാധാനത്തിൻറെ കൊടുങ്കാറ്റ് ഒന്നാഞ്ഞു വീശിയിരുന്നെങ്കിൽ കാർമേഘങ്ങൾ ഒഴിഞ്ഞുപോകുമായിരുന്നു........
നമ്മുടെ ഉള്ളിലിരുന്ന് വീർപുമുട്ടുന്ന വെള്ളരിപ്രാവുകൾ ശാന്തി മന്ത്രവുമായി പറന്നുയരട്ടെ.....
വെറുപ്പിൻറെയും വിദ്വേഷത്തിൻറെയും പ്രതികാരത്തിൻറെയും മതിൽ കെട്ടുകൾ ഭേദിച്ച് ഹൃദയങ്ങൾ ഒന്നാകട്ടെ......
SALUTE  THE NATION
SALUTE THE FATHER OF NATION
SALUTE WITH PASSION
SALUTE THE GREAT VISIONS
ENGAGE IN A GREAT MISSION
അഹല്യ

ശിലയായി
അറിയാതെ
സ്വയമറിയാതെ  
കൈവന്നൊരഭിശാപമുക്തിയ്ക്കായ്
ഭഗവാൻറെ ചരണാരവിന്ദ സ്പർശത്തിൻ
ശുഭവേളയ്ക്കായി ഞാൻ കാത്തിരിപ്പൂ
ഇന്ന് കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഓര്‍മ്മകള്‍ 23 വര്‍ഷം പുറകിലേയ്ക്ക് പോയി. കെ ടി മുഹമ്മദിന്‍റെ "മണി" എന്ന നാടകം ജില്ലാ കേരളോത്സവത്തില്‍ ഞങ്ങള്‍ ഇതേ വേദിയില്‍ വച്ചാണ് അവതരിപ്പിച്ചത്.ബ്ലോക്ക് തലത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ജില്ലാ തലത്തില്‍ അവതരിപ്പിക്കുന്നത് കാണാനായി നാട്ടില്‍ നിന്നും വളരെയധികം പേര്‍ എത്തിച്ചേര്‍ന്നിരുന്നു.നാടകം ആരംഭിച്ചു. തരക്കേടില്ലാതെ മുമ്പോട്ട് പോകുകയായിരുന്നു.ഏകാധിപതിയും മുന്‍കോപിയുമായ രാജാവ് അദ്ദേഹം ഇന്നുവരെ കേട്ടിട്ടുള്ളതിലും മനോഹരമായ മണിനാദം കേള്‍ക്കണമെന്ന വാശിയിലാണ്.നാട്ടിലെ ശില്‍പികളെല്ലാം തോറ്റു പിന്‍മാറിയപ്പോള്‍ രാജാവ് അട്ടഹസിച്ച് ചിരിക്കുന്നു.ചിരി ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ അതാ ഗോപുരവാതില്‍ക്കല്‍ ശില്‍പിപ്രമുഖന്‍ തന്‍റെ മകളായ മണിയുടെ ജീവന്‍ അഗ്നികുണ്ഡത്തില്‍ ഹോമിച്ച് കടഞ്ഞെടുത്ത മണിയുമായി എത്തുന്നു.എന്നാല്‍ കേള്‍ക്കട്ടെ മണിനാദമെന്നായി രാജാവ്.ഉദ്വേഗജനകമായ നിമിഷങ്ങള്‍..... (ഈ അവസരത്തില്‍ ശില്‍പിയ്ക്ക് തന്‍റെ കൈയ്യിലുള്ള കയര്‍ എറിഞ്ഞ് മണിയില്‍ കുടുക്കണംഇത് അല്‍പം റിസ്കുള്ള പരിപാടിയാണ്.ശില്‍പി എറിയുന്ന  കയര്‍ സൈഡ് കര്‍ട്ടന്‍റെ മറവില്‍ നിന്ന് പിടിയ്ക്കേണ്ട ഡ്യൂട്ടി ആനന്ദനാണ്.കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ സ്റ്റേജിന് ആവശ്യത്തിലേറെ വീതിയുണ്ട് ഇത് സംവിധായകാനായ ഗോപാലേട്ടന്‍ മുന്‍കൂട്ടി ശില്‍പിയുടെ വേഷം ചെയ്യുന്ന ചന്ദ്രനോടും കയര്‍ പിടിയ്ക്കേണ്ട ആനന്ദനോടും സൂചിപ്പിച്ചിരുന്നു.ആവശ്യത്തിലേറെ ശ്രദ്ധിച്ചതു കൊണ്ടാകാം  ശില്‍പി എറിഞ്ഞ കയര്‍ ആനന്ദന് പിടിക്കാന്‍ കഴിഞ്ഞില്ല.പിടിക്കാനുള്ള തത്രപ്പാടില്‍ ആനന്ദന്‍ സൈഡ് കര്‍ട്ടനില്‍ നിന്ന് വേദിയിലേയ്ക്ക്......മണിമുഴങ്ങുന്ന ഉദ്വേഗ ജനകമായ അന്തരീക്ഷം കലങ്ങിപ്പോയി സദസ്സില്‍ ചിരി ഉയര്‍ന്നു സര്‍വ്വ സൈന്യാധിപന്‍റെ വേഷം കെട്ടി സ്റ്റേജില്‍ നില്‍ക്കുന്ന ഞാനുള്‍പടെയുള്ല നടന്‍മാര്‍ പകച്ചു നില്‍ക്കുന്നു.ഗത്യന്തരമില്ലാതെ ദീപനിയന്ത്രണം നിര്‍വ്വഹിച്ചിരുന്ന ഗോപാലേട്ടന്‍ ലൈറ്റ് ഓഫ് ചെയ്തു.അല്‍പം ഫിറ്റായിരുന്ന അദ്ദേഹത്തിന്‍റെ വായില്‍നിന്നും വീണ തെറി ഞാന്‍ കേട്ടെങ്കിലും എന്താണെന്ന് വ്യക്തമായി  ഓര്‍ക്കുന്നില്ല.ലൈറ്റ് തിരകെ വരുമ്പോഴേയ്ക്കും ആനന്ദന്‍ കയറുമെടുത്ത് തിരികെ കര്‍ട്ടന്‍റെ മറവിലേയ്ക്ക് എത്തിയിരുന്നു. സനിധനിസ.....  എന്ന മനോഹരമായ ധ്വനിയില്‍ പ്രണവം പൊഴിയുന്ന മണിനാദം പിന്നരങ്ങില്‍ മുഴങ്ങിയെങ്കിലും ജില്ലാതലത്തില്‍ ഏഴാം സ്ഥാനവുമായി ഞങ്ങള്‍ക്ക് മടങ്ങേണ്ടിവന്നു.എങ്കിലും ഓര്‍ത്തു രസിക്കാന്‍ ഒരു നല്ല നാടകാനുഭവമായിരുന്നു അത്.
ബസ്  വിടാറായപ്പോഴാണ് സുമുഖൻ ഓടിക്കയറിയത്.സന്ധ്യക്ക് ഇരുട്ട് പരന്നിരുന്നു.സ്ത്രീകളുടെ  പിൻസീറ്റ് മാത്രമേ ഒഴിവുള്ളൂ.രണ്ട് പുരുഷൻമാർ അതിലിരിക്കാതെ നിൽക്കുന്നുണ്ട്.സുമുഖന് അതിലിരിക്കാൻ ഏറെ ചിന്തിക്കേണ്ടി വന്നില്ല.ഇരുന്നു എന്ന് മാത്രമല്ല.മടിച്ച് നിന്നിരുന്ന രണ്ടുപേരെയും കൂടി ക്ഷണിച്ചിരുത്തി.

''ഇര്ന്നോളീ സീറ്റ് പിന്നെ ഇരിക്കാ ള്ളതല്ലേ.''

വണ്ടി വിട്ടതോടെ സുമുഖൻ ഈ  വിഷയത്തിൽ തനിക്കുള്ള പരിജ്ഞാനം വെളിവാക്കിക്കൊണ്ട് പ്രസംഗിക്കാൻ തുടങ്ങി.

''മ്മട നാട്ടില് മാത്രേ ഇദൊക്കെ ഇള്ളൂ .മറ്റ് സംസ്ഥാനങ്ങള്ല് ആണും പെണ്ണ്വൊക്കെ ഒറ്റ സീറ്റിലിരിക്കും.ബ്ഡ മാത്രാ ഇദൊക്കെ.പുരുഷനും സ്ത്രീയും തുല്യാന്ന് പ്രസംഗിക്കും  പിന്ന ഇദൊലുള്ള ഓരോ റിസറേഷനും.''

കൂടെയിരിക്കുന്നവർ  തലയാട്ടി സമ്മതിച്ചു കൊടുക്കുന്നുണ്ട്.

സ്ത്രീകൾ കയറാനില്ലാത്ത ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും സുമുഖൻ പറയും
'' ഒന്ന്  കൈച്ചിലായി.....ഒന്നൂട കൈച്ചിലായി.''

ബസ്സിലെ തൂ മേരീ ജിംന്തഗീ ഹൈ...... എന്ന പാട്ടിനൊത്ത് മുന്നിലുള്ള കമ്പിയിൽ താളം പിടിച്ച് ആസ്വദിച്ച്  സുമുഖൻ യാത്ര തുടർന്നു.

പക്ഷെ സുമുഖനെയും കൂട്ടരെയും  ഞെട്ടിച്ചുകൊണ്ട് അതാ രണ്ട് തരുണീമണികൾ കയറിവരുന്നു.സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർ ഇരിക്കുന്നത് കണ്ട് അവർ ഒന്നുകൂടി  ladies എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ച് ഉറപ്പുവരുത്തി പുറകോട്ട് വന്ന് സീറ്റ് ആവശ്യപ്പെട്ടു.
മറ്റ് രണ്ട് യാത്രക്കാർ അസ്വസ്ഥരായെങ്കിലും സുമുഖൻ ധൈര്യം പകർന്നു.

''ഇദിമ്മാദിരി സൂക്കേഡുള്ളോരോ  വയസത്തിയോളാ.........ചെർപക്കരല്ലേ ? മ്മള പ്പെലെന്നെല്ലെ ?
 അബ്ഡ നിക്കട്ടെ.......''

പെണ്ണുങ്ങൾ വിടുന്ന ലക്ഷണമില്ല.അവർ അൽപം കുടി അടുത്തെത്തി.സഹായത്തിനായി മറ്റ് യാത്രക്കാരെ മാറി മാറി നോക്കുന്നുണ്ട്.അവർ അടുത്തതായി എന്തു നടക്കുമെന്നറിയാൻ കുതൂഹലത്തോടെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

സുമുഖൻ അടുത്ത നമ്പറിറക്കി.

''ങ്ങളിത് കാൺണില്ലേ ഈ ഇരിക്കണദ് പ്രായായ രാളല്ലേ''

''ഓലാഡ ഇര്ന്നോട്ടെ ഇങ്ങള് രണ്ടാളും എന്നേറ്റോളീ.''

തികച്ചും അപ്രതീക്ഷിതമായ ഈ മറുപടിയിൽ സുമുഖൻ ശരിക്കും ഞെട്ടി.

ഒരുനിമിഷം ആരും അനങ്ങുന്നില്ല.പെണ്ണുങ്ങൾ ഉഷാറാണ്.സീറ്റ് കിട്ടുക തന്നെ വേണമെന്ന ഭാവത്തിൽ നിൽക്കുകയാണ്.

സുമുഖൻറെ കൂടെ ഇരിക്കുന്നയാൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അയാൾ പതുക്കെ എഴുന്നേറ്റതോടെ സുമുഖൻ പത്തി മടക്കി എഴുന്നേറ്റു.

''ങ്ങളിദെന്ത് പണിയാ കാട്ടിയേ.ങ്ങള് എയിന്നേറ്റോണ്ടല്ല എഡങ്ങേറായദ് ''

സുമുഖൻ കുറ്റപ്പെടുത്തി.മറുപടിയായി സോറി ട്ടോ എന്ന ഭാവത്തിൽ പുഞ്ചിരി തൂകി മറ്റയാൾ നിന്നു.

'' ങ്ങളദ് കണ്ടില്ലേനും''.തൊട്ടുപുറകിലെ ജനറൽ സീറ്റിൽ ഭാര്യയും ഭർത്താവും ഇരിക്കുന്നതു കാണിച്ച് സുമുഖൻ പറഞ്ഞു.
''മ്മഡ സീറ്റിൽ ഓലിക്ക് ഇരിക്കാ.''

''ഓരോ നിയമങ്ങളിണ്ടാക്കും അദും വച്ച് മ്മഡഡ മക്കിട്ട് കേറാൻ കൊറേ സാനങ്ങളും.''

''രാത്രിയായല് ഓരോന്ന് എറങ്ങിക്കോളും.''

''അമ്മാരി സാനങ്ങള്.''

സുമുഖൻ തുടർന്നുകൊണ്ടേ ഇരുന്നു.ബസ്സിലുള്ള ഓരോരുത്തരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഡയലോഗുകൾ.ഓരോ ഡയലോഗിനു ശേഷവും ഇടവേളകളിലും ആസ്ത്രീ യെത്തന്നെ നോക്കുംപലപ്പോഴും നോട്ടം 14 സെക്കൻറ് അധികരിച്ചു.ചിലർ സുമുഖൻറെ ശ്രദ്ധയിൽ പെടാതെ മുഖം തിരിച്ച് നിന്നു.ഒന്നും പ്രതികരിച്ചില്ല.

കണ്ടക്ടർ എത്തിയപ്പോൾ സുമുഖൻ ആവലാതി പറഞ്ഞു.സ്ത്രീകൾക്കായി നീക്കിവച്ച സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ലെന്ന് പറയാൻ മിനക്കെടാതെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് കണ്ടക്ടർ ടിക്കറ്റ് മുറി തുടർന്നു.കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ അന്നത്തെ ശംബളം കൈപറ്റണം എന്നതിലുപരി അയാളീവിഷയത്തിൽ എന്തിനിടപെടണം..
സഹികെട്ട് പെണ്ണുങ്ങൾ മുൻവശത്തെ കമ്പിയിൽ തല ചായ്ച്ച് കിടന്നു.

സുമുഖൻ വളരെ   സ്മാർട്ടായികമ്പിയിൽ ചാരി നിൽക്കുകയാണ്.മുകളിൽ പിടിക്കാതെ ബസ്സ് ചെരിയുമ്പോൾ ശരീരം വളച്ചും ഒടിച്ചും ബാലൻസ് നിലനിർത്തി ബസ്സിലെ പാട്ടിനൊപ്പം വരികൾ മൂളി താൻ തോറ്റിട്ടില്ലെന്നും തോറ്റ ചരിത്രം കേട്ടിട്ടില്ലെന്നും സ്ഥാപിച്ചുകൊണ്ടും യാത്ര തുടർന്നു. ഇടയ്ക്ക് കമൻറുകൾ പലതും ശബ്ദമമർത്തിയും അട്ടഹാസത്തിൻറെ അകമ്പടിയോടെയുമായിരുന്നു.

നിയമപരമായി തങ്ങൾക്കുവേണ്ടി നീക്കിവച്ച സീറ്റ് ആവശ്യപ്പെട്ട തെറ്റിന് തുറന്ന അവഹേളനം  സഹിച്ചുകൊണ്ട് പെണ്ണുങ്ങൾ മുന്നോട്ട് മുഖമമർത്തി  തല ചെരിച്ച് ഇരുന്നു.

ബസ്സിൽ ഉദിത്ത് നാരായണൻറെ മറ്റൊരു അടിപൊളി പാട്ട് തുടങ്ങി.ബസ്സ് ഇരുട്ടിനെ കീറിമുറിച്ച് യാത്ര തുടരുകയാണ്.നിയമങ്ങൾ ഉണ്ടാക്കുകയും അവ തങ്ങൾക്ക് അനുകൂലമായി നിർവ്വചിക്കുകയും ചെയ്ത് നേതാവ് ചമഞ്ഞ് നടക്കുന്ന സുമുഖൻമാരുടെയും സ്തുതിപാഠകരായ സഹയാത്രികരുടെയും നിയമം നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള നിസ്സംഗരായ ഉദ്യോഗസ്ഥവർഗ്ഗത്തിൻറെയും പ്രതികരണ ശേഷി യില്ലാത്ത സാധാരണക്കാരുടെയും അവകാശങ്ങൾക്ക് അർഹതയുണ്ടായിട്ടും അത് നിഷേധിക്കപ്പെടുന്ന പഞ്ചപാവങ്ങളുമടങ്ങിയ ഒരു സ മൂഹത്തിൻറെ , പ്രതീകമായി ബസ്സ് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ടേ ഇരുന്നു.
പൂവിൻറെ ആഗ്രഹം

ആഗ്രമില്ലൊട്ടുമെനിക്കിന്ന്
മാലാഖമാരുടെ മാലയായിരിക്കുവാൻ

 നാണം കുണുങ്ങിയാം പെൺകൊടി തന്നുടെ
വരണമാല്യത്തിലിരുന്നിക്കിളികൂട്ടുവാൻ

ചക്രവർത്തിമാർ തന്നുടെ മൃതി
യറ്റ ദേഹത്തിലിരുന്നൂറ്റം കൊള്ളുവാൻ

ഒട്ടു നേരം നിൽകെൻറെ സോദരാ
പിച്ചിയെറിയുകയെന്നെയാപാതയിൽ

മാറുവിരിച്ചുറച്ച  ചുവടുമായ്
ധീരോദാത്തരായ് ചരിക്കുന്നു സൈനികർ

(A humble effort to translate the poem by maghanlal chathurvedi '' PUSHP KEE ABHILASHA')
പഷ്ട്

ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞിടായ്കിൽ
ഇഷ്ടം നഷ്ടമാകുമെന്ന്
ഇഷ്ടർ പറഞ്ഞതനുസരിച്ച്
ഏറെ കഷ്ടപ്പെട്ട് ഞാനെന്നിഷ്ടം വെളിപ്പെടുത്തിയമാത്രയിൽ
നഷ്ടമായിഭവിച്ചെന്നുടെ
ഇഷ്ടമെത്രയും കഷ്ടം കഷ്ടം

എന്നാലതുകാരണമെൻ
ശിഷ്ടജീവിതം
പുഷ്ടിപ്പെട്ടുവെന്ന സത്യം
ഇഷ്ടരോടിന്നുഞാൻ പങ്കുവച്ചപ്പോൾ
പഷ്ട്  പഷ്ടെന്നാവർത്തിച്ചുരച്ചാരവർ
ഹലോ...

എവിടെയെത്തി ?

കണ്ണൂരു വിട്ടു

ശരി വച്ചോളൂ  നേരിട്ട് കാണാം

ശരി.