Messages

സൌന്ദര്യ ലഹരി (ശ്രീവിദ്യക്ക് സമര്‍പ്പണം )

ശാപം മൂലം ഭൂമിയില്‍ വന്നൂ
ദേവ സദസ്സിലെ നര്‍ത്തകിയാം നീ.
കാലത്തിന്റെ മഹാക്ഷേത്രത്തെ -
യുണര്‍ത്തി നിന്റെ ചിലമ്പൊലി , മാനസ
താരക ലക്ഷം ദീപാവലിയൊടു -
മാരാധിച്ച ചലച്ചിത്രേശ്വരി
നീള്‍മിഴി കൊണ്ടു പൊലിച്ചൂ വര്‍ഷ
വസന്ത ശരത്തുക്കള്‍ , മുദ്ര പിടിക്കും
വിരലുകള്‍ കൊണ്ടു രചിച്ചു നാകം
നരകവുമങ്ങനെ ഈരേഴുലകം !

ഞാനോ വെറുമൊരു തീര്‍ഥാടകന്‍, ഒരു
പാപ വിമോചന യാത്രക്കാരന്‍.
ഗോപുര വാതിലില്‍ മോഹിത ചേതന
വീണു കിടന്നോരമാവാസിയിലും,
മന്ത്രകലാമയി നീയഭിനയ രസ
ബിന്ദു, തുളിക്കെ, ശ്രീവിദ്യാങ്കുര
സംഭ്രമമോടെരി കണ്ണു തുറക്കെ,
കണ്ടതു കണ്ടതു കാവ്യമയം, ചെവി
കൊണ്ടവയോ സംഗീതമയം,
ചലനങ്ങള്‍ സമസ്തം നൃത്തമയം,
ചുഴി കൊണ്ടു കറങ്ങുമൊരാകാശത്തി -
ലുദിച്ചതു നിന്‍ കനകാഭരണം.

( ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഏറ്റവും പുതിയ
കവിതാ സമാഹാരം ആയ " പ്രതി നായകനില്‍ " നിന്ന് )
 — 





മലാല ,
അവര്‍ക്ക് നിന്നെ പേടിയാണ് -
കുട്ടിത്തമുള്ള നിന്‍റെ കണ്ണുകള്‍.,
നിഷ്കളങ്കത .
മലാല, 
അവര്‍ക്കിപ്പോഴും നിന്നോട് പേടി മാത്രമാണ് !


Add caption

MERA BHARATH MAHAN