Monday, May 8, 2017

പഴങ്കഥ

പഴങ്കഥയിൽ പതിരില്ലെന്നിരിക്കെ
പഴമക്കാരെങ്ങനെയൊത്തുപോയിടും.
പഴങ്കഥയും പഴയവർത്തമാനങ്ങളും
പാഴായി പോകുന്നതോർത്ത് 
പരസ്പരംമോണകാട്ടിചിരിച്ച്
ആശ്വസിപ്പിച്ചിരിയ്ക്കുമിടയ്ക്കിടയ്ക്കു
ചെറു മക്കളെ വെറുതേ വിളിച്ചവരുടെ
വാക്കുകൾ കേട്ടില്ലെന്നു നടിച്ച്
അതിശയപെട്ട് തൻ മക്കൾതൻ
കൂട്മാറ്റം......
അരുമയായവരെ വളർത്തി
പെരുമയുള്ളൊരീ ജീവിതം നൽകി
അതിശയിപ്പിക്കുന്നു .....
ഇതവർക്കെന്തുപറ്റി
ഇങ്ങനെതമസ്കരിക്കുവാൻ ?
ഇനിയുമെത്രകാലം
ഈമക്കൾക്കിടങ്ങേറായി ജീവിക്കുമെന്നാധിപൂണ്ട്
അവരിരുവരുമാ മുറിക്കുള്ളിലൊതുങ്ങിടുന്നു.
ഒരുനേരം പുറത്തിറങ്ങിടാൻ കൈകോർത്ത് ശുദ്ധജലവായുവൊന്നാസ്വദിച്ചീടുവാൻ
ഒരുകൈ സഹായമില്ലാതൊരടിപോലും
നടക്കുവാനാവതില്ല.
ഇടവേളയില്ലാതതിദ്രുതഗതിയിലോടി
ജീവിത വിജയത്തിനായ് പൊരുതുന്ന
മക്കൾക്കരനാഴികപോലുമില്ല
പാഴാക്കാനീ പഴഞ്ചരിൽ......
അറിയുവാനേറെയുണ്ടാഗ്രഹം
 ചോദിച്ചറിയുവാനുപാധിയില്ലാതെ
കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ
കേൾക്കാമടക്കം പറച്ചിൽ
ആ പുറത്തേ മുറിയിൽ.
തൊലിയുരിഞ്ഞു പോകുമതുകേട്ടാൽ
അതു തൻ പുത്രർ തന്നെയോ.
അതിവേഗമോടുമീ വണ്ടിയിൽ
എരിതീയിലുരുളും പോലവേ.
അയവിറക്കി ഗതകാല ചിന്തകൾ
അഭിമാനംകൊണ്ടിരിക്കും .......
മക്കൾ നല്ല നിലയിലായതല്ലോ
അതുഭാഗ്യമെന്ന് നിനച്ചിരിക്കും
അങ്ങനെ സ്വയമാശ്വസിച്ചിരിക്കെ
ഭയമോടാ ദിനമിങ്ങണഞ്ഞീടുകിൽ
നമ്മളിലൊരാളൊഴിഞ്ഞാൽ
ഗതിയെന്തായിടും മറ്റെ ജീവിതം.
ഒരു പ്രാർത്ഥനമാത്രം ഒരുദിനം
തന്നെയെടുത്തിടേണം ഹേ നാഥാ
തിടുക്കമോടെയീ രണ്ടു പാഴ്ജീവിതം
കൊടുത്തിടൊല്ലെയെൻ
മക്കൾക്കീ ഗതി
ഞങ്ങൾക്കും....
ആർക്കും.........
വരുത്തിവയ്ക്കല്ലേയീഗതി
അടുത്ത ജന്മത്തിലും.

No comments:

Post a Comment