Saturday, January 21, 2017

ഇരതേടി അലയുമ്പോള്‍

വഴിനീളെ കാണുന്ന

കുളിരേകും കാഴ്ചയില്‍

മനസ്സൊട്ടുമിളകാതെ

തളരാതെ തകരാതെ

പതറാതെ

കരുതലോടെപ്പോഴും

വഴിമാറിപ്പോകാതെ

അതിവേഗം

കൂടണഞ്ഞരുമായാം

പൈതലിന്‍

ഇളമയാം ചെംചുണ്ടില്‍

രുചിയേറുമൊരുചെറിയ

മധുവൂറും ഫലമൊന്നു

കരുതലോടങ്ങനെ

പതിയെ കൊടുത്തുകൊണ്ടതിയായ

തോഷെ മമ ജന്മ സാഫല്യമിതു തന്നെയെന്നവള്‍

മനതാരിലങ്ങനെ നിനച്ചിരുന്നു.........

No comments:

Post a Comment