Saturday, February 2, 2013

ആടു ജീവിതം




ബന്യമിന്‍റെ ആടു ജീവിതം....നജീബിന്‍റെ മരുഭൂമിയിലെ ദുരനുഭവങ്ങള്‍,വിവരിക്കുന്ന നോവല്‍ വായനാശീലമില്ലാത്തവരില്‍പോലും വായനയുടെ കുതൂഹലം സൃഷ്ടിക്കുന്നു.ജീവിക്കാന്‍ വഴിതേടി വിദേശത്തെത്തി മാനവും മര്യാദയും വെടിഞ്ഞ് എല്ലുമുറിയെ ........കുടുംബത്തിനുവേണ്ടി.....നാടിനുവേണ്ടി കഠിനമായി അദ്ധ്വാനിക്കുന്നവരുടെ യഥാര്‍ത്ഥ ചിത്രം നോവലിസ്റ്റ് നമുക്കു മുമ്പില്‍ തുറന്നു കാട്ടുന്നു.ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളില്‍ പോലും തളര്‍ന്നു പോകുന്ന വ്യക്തികള്‍ക്കു മുന്നില്‍,നജീബ് പലതും കാണിച്ചു കൊടുക്കുകയാണ്.തളര്‍ച്ചയിലും പ്രത്യാശയുടെ ഒരു തിരി നാമ്പ് തെളിക്കാന്‍ നജീബ് എന്ന കഥാ പാത്രത്തിന് കഴിയുന്നു.സര്‍വ്വ ശക്തനായ അള്ളാഹുവിനെ വിളിച്ച് ...........അള്ളാഹുവിന്‍റെ കാരുണ്യത്തില്‍,ഉറച്ച് വിശ്വസിച്ച് മുന്നേറുന്ന നജീബിനു മുന്നില്‍,പല ദുരിതങ്ങളും ഉറഞ്ഞാടുന്നു.എന്നാല്‍ ഓരോ ഘട്ടത്തിലും നജീബിനു താങ്ങായി ഒരു ദൈവദുതനെ പോലെ പലരും എത്തിച്ചേരുന്നു.അതോടൊപ്പം പല യാദൃശ്ചികതകളും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍,സംഭവിക്കുന്നു.പൊരിവെയിലില്‍ തൊണ്ട നനയ്ക്കാന്‍,ഒരിറ്റുവെള്ളമില്ലാതെ മരുഭൂമിയിലൂടെ നടക്കുമ്പോള്‍,മുന്നില്‍ കാണുന്നത് അനന്തമായ മണലാരണ്യം മാത്രമാണെങ്കിലും മനുഷ്യന്‍റെ നഗ്ന നേത്രങ്ങള്‍ക്ക് രണ്ടര കിലോമീറ്റര്‍,ദൂരത്തേയ്ക്ക് മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്ന പരാമര്‍ശം നജീബിന് അതിനപ്പുറം ജീവജലം ലഭിക്കുമെന്ന പ്രത്യാശ ഉണര്‍വ്വ് പകരുന്നു.ശ്രീ എന്‍ ശശിധരന്‍റെ വാക്കുകള്‍ കടമെടുത്താല്‍, ജീവിതത്തിന്‍റെ സമസ്തതലങ്ങളിലുമുള്ള ആളുകള്‍ വായിച്ചിരിക്കേണ്ട പുസ്തകം എന്ന് അതിശയോക്തിയില്ലാതെ തന്നെ ആടു ജീവിതത്തെ വിശേഷിപ്പിക്കാം.

1 comment:

  1. ഇത് എന്റെ വാക്കുകൾ അല്ല.സാഷാൽ എം. കൃഷ്ണൻ നായരുടെ വാക്കുകൾ.


    ശ്രീ. കെ. പ്രഭാകരൻനായർ ദേശാാഭിമാനി വാരികയിലെഴുതിയ ‘അകലെനിന്നുള്ള ദൃശ്യം’ എന്ന ചെറുകഥയും കണ്ണാടി തന്നെയാണ്. നിത്യജീവിതത്തിലെ ചില സംഭവങ്ങളെടുത്ത് കഥാകാരൻ രചനയിലൂടെ പ്രതിഫലിപ്പിക്കുന്നു. വെറും പ്രതിഫലനം. അങ്ങനെയുള്ള പ്രതിച്‌ഛായയിൽ ആ സംഭവങ്ങളെസ്സംബന്ധിച്ച ഉൾക്കാഴ്ച ഉണ്ടാവുകയില്ല. ഉൾക്കാഴ്ചയില്ലാത്ത സംഭവ വിവരണം ജേണലിസം മാത്രമാണ്. വിദ്യാർത്ഥിനി സിനിമയിൽ മാത്രം താല്പര്യമുള്ളവളാണെന്നു കണ്ടു് റ്റീച്ചർ അവളെ ശസിക്കുന്നു. പിൽക്കാലത്ത് അവൾ പ്രശസ്തയായ ചലച്ചിത്ര താരമാകുമ്പോൾ ആ റ്റീച്ചർ തന്നെ അഭിമുഖ സംഭാഷണത്തിനായി ചെല്ലുന്നു. ഗാർഹിക ജീവിതം നയിക്കുന്ന റ്റീച്ചറിനോടു ചലച്ചിത്രതാരത്തിന് അസൂയ മാത്രം. കലാകാരൻ കാണുന്ന യഥാർത്ഥ്യം അതിനെക്കാൾ ഉയർന്ന വേറൊരു യഥാർത്ഥ്യത്തിലേക്കു ചെല്ലുമ്പോഴാണ് കലയുടെ ആവിർഭാവം.എഴുത്തുകാരൻ കണ്ട യഥാർത്ഥ്യത്തോടു രണ്ടാമത്തെ യഥാർത്ഥ്യത്തിന് ഒരു ബന്ധവുമുണ്ടായിരിക്കില്ല. പ്രഭാകരൻനായർക്കു ഉൾക്കാഴ്ചയിലൂടെ ഈ സമുന്നതമായ യാഥാർത്ഥ്യത്തെ ദർശിക്കാൻ കഴിയുന്നില്ല. വെറും ജേണലിസമല്ലാതെ ഇക്കഥ വേറെയൊന്നുമില്ല.
    ആട് ജീവിതവും ഒരു ജേർണലിസം ആണ്.
    ഇതിനെ ഒരു നോവൽ എന്നു വിളിക്കാൻ താല്പര്യം ഇല്ല.

    ReplyDelete