Monday, September 24, 2012

മലയാള സിനിമയുടെ തിലക’കുറി മാഞ്ഞു !!!


WHEN I MET THE GREAT ACTOR AT PAYYANUR

 
മലയാള സിനിമയുടെ മഹാനടന്‍, പലതും ബാക്കി വച്ച് യാത്രയായി.ജീവിച്ചിരുന്നപ്പോള്തന്നെ പല വിശേഷണങ്ങള്ക്കും വിധേയമായ അദ്ദേഹത്തിന്‍റെ അഭിനയ മികവിനെ വാഴ്ത്തുന്നതില്‍,ചാനലുകള്മത്സരിക്കുകയാണ്.മലയാളികളുടെ മനസ്സില്മായാതെ കിടക്കുന്ന പല കഥാപാത്രങ്ങളും മനസ്സിലൂടെ കടന്നു പോകുന്നു.അഭിനയത്തിനോടുള്ള അടങ്ങാത്ത അഭിവാഞ്ഛ അദ്ദേഹത്തെ നാടക പ്രവര്ത്തനത്തിലെത്തിക്കുകയും വര്ഷങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സാധകത്തിലൂടെ അഭിനയകലയുടെ ഔന്നത്യത്തിലെത്തിയ തിലകന്അനിവാര്യമായ അന്ത്യത്തിലെത്തിയിരിക്കുന്നു.പക്ഷെ നാടക സിനിമാസ്വാദകര്ക്ക് എന്നെന്നും ഓര്മ്മിക്കാനും താലോലിക്കാനും ഒരു പിടി കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്.ശാസ്ത്രീയ സംഗീതത്തില്സ്വരസ്ഥാനങ്ങളുടെ ഉയര്ച്ച താഴ്ച പോലെ സംഭാഷണത്തിലെ ഉയര്ച്ചതാഴ്ചകള്‍,പ്രേക്ഷകരിലേയ്ക്ക് സംവേദനങ്ങളായി ഒഴുകിയെത്തി.വെറും ഒരു നോട്ടത്തിലൂടെ പ്രതിഫലിപ്പിക്കുന്ന വിവിധ ഭാവങ്ങള്‍.മുണ്ടും കെട്ടി കൈയ്യും വീശി നടക്കുന്ന ചങ്കുറപ്പുള്ള ,ആരെയും കൂസാത്ത, മനസ്സില്‍,സാധാരണ മനുഷ്യന്‍റെ വൈവിദ്ധ്യങ്ങളായ പ്രശ്നങ്ങള്‍,പേറി നടക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍.പോലീസ് കോണ്സ്റ്റബിള്‍,പെരുന്തച്ചന്‍,പിതാവ്,നാട്ടു പ്രമാണി,സത്യസന്ധനും ജോലിയോട് ആത്മാര്ത്ഥതയുള്ളതുമായ ഉദ്യോഗസ്ഥന്‍,ആഭിചാര ക്രിയകള്ചെയ്യുന്ന മന്ത്രവാദി........സമകാലിക സിനിമകളെ വിലയിരുത്തിയാല്മലയാള സിനിമയിലെ മികച്ച നടനാരെന്ന് എനിക്ക് വേറൊരാളെ പറ്റി ചിന്തിക്കേണ്ടിവന്നിട്ടില്ല.മലയാള സിനിമയ്ക്ക് തുടരെ നഷ്ടങ്ങളുടെ കഥയാണ് പറയാനുള്ളത്.ഒടുവില്‍,ഉണ്ണികൃഷ്ണന്‍,മുരളി,തിലകന്‍...അതിനിടയിലാണ് ജഗതി യുടെ അത്യാഹിതം.
ഈയിടെ മൂന്നു മാസങ്ങള്ക്ക് മുമ്പ് പയ്യന്നൂരിനടുത്ത കാങ്കോലില്‍,ഒരു വായന ശാലയുടെ വാര്ഷികത്തില്‍,പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്റെ പ്രസംഗം കേള്ക്കാനിടയായി.സിനിമയില്നിയമം കൈയ്യിലെടുത്ത് കൈയ്യടിനേടുന്ന സൂപര്സ്റ്റാറുകളെ അദ്ദേഹം അന്ന് വിമര്ശിച്ചിരുന്നു.ഒരു കലാകാരനോട് രാഷ്ട്രീയ കൊലപാതകത്തെപറ്റി പ്രതികരിക്കാന്ആവശ്യപ്പെടുന്ന ചാനലുകാരോട് അദ്ദേഹത്തിന്റെ മറുചോദ്യം ഇങ്ങനെയായിരുന്നു.സിനിമാ സ്റ്റൈലില്കൊലപാതകം നടപ്പിലാക്കിയ കൌമാര പ്രായക്കാരനെപറ്റി പ്രതികരിക്കാന്നിങ്ങളാരോടും ആവശ്യപ്പെടുന്നില്ലല്ലോ എന്നാണ്.തന്റെ ബാല്യകാലവും,നാടക പ്രവര്ത്തനവും,അമ്മയോട് പിണങ്ങി വീടുവിട്ട് മുഴുവന്സമയ നാടക പ്രവര്ത്തനത്തിലേയ്ക്ക് കടന്നതും,തന്റെ വിപ്ലവ ചിന്തകളും എല്ലാം അദ്ദേഹം തന്റെ സ്വതസിദ്ധമായ ഘനഗംഭിരമായ ശബ്ധത്തില്‍,അവതരിപ്പിച്ചു.വായനശാലയില്പുസ്തകങ്ങള്‍,കാണാത്തതിനാല്പരിപാടിയുടെ സംഘാടകരെ വിമര്ശിക്കാനും അദ്ദേഹം മറന്നില്ല.
ഏതായാലും അവസാന നാളുകളില്എന്തും വെട്ടിത്തുറന്നു പറയുന്നു എന്ന കാരണത്താല്അദ്ദേഹത്തെ സിനിമയില്‍,നിന്ന് അകറ്റി നിര്ത്തിയത് നമുക്ക് തീരാനഷ്ടമായിരുന്നു എന്നുള്ള കാര്യത്തില്സംശയമില്ല.

No comments:

Post a Comment