Saturday, September 2, 2017

കൗമാരം

ഓർക്കുകിലേറെ രസകരമെങ്കിലും
ഏറെ ദുഷ്കരമാണാ കൗമാരകാലം

ഉള്ളത്തിലായിരം ചിന്തകൂടുകൂട്ടും
പന്തികേടുള്ള കഠിനകാലം

ലിംഗഭേദങ്ങളായ്പരിണമിക്കുന്നോരു
സന്ധികാലമതു ജീവിതത്തിൽ

നൂറു വികാര വിചാരാങ്ങളാദ്യമായ്
കുഞ്ഞുമനസ്സു മഥിച്ചിടുമ്പോൾ

എന്തുവേണമെന്നാകുലത പൂണ്ടു
എന്തൊക്കെയോ കാട്ടികൂട്ടിടുന്നു.

വഴിതെറ്റിപോകുന്നു ചിലമക്കളന്നേരം
അറിയാതെ കെണിയിലകപെടുന്നു.

ലഹരിതൻ വലയിൽ വീണവരുടെ ജീവിതം
പെരുവഴിയായി ഭവിച്ചീടുന്നു.

പലവട്ടം മുങ്ങിയും താണും മറ്റുള്ളവർ
 കരകേറിപോകുന്നു ഭാഗ്യവശാൽ

ഗതിവേഗം, സാഹസം, വഴിവിട്ട കളികളും
പെരിയവരോടുള്ള പരിഹാസവും.

ചെറുതായ മോഷണം പതിവാക്കി
കൂട്ടരോടടിപോളിയായി കഴിയുന്നു ചിലർ.

പ്രണയ വലയത്തിൽ അറിയാതെ വീണവർ
അതിനായി ജാല മൊരുക്കുന്നവർ.

നവമായ ലോകത്തിൻ നൂതന വിദ്യകൾ
പലതരം കെണികളൊരുക്കിടുന്നു.

നിലവിളക്കിൻ ദീപ നാളത്തിൽ വീണു
ചിറകു കരിയുന്ന പാറ്റ പോലെ

മുളയിലെ കരിയുന്നു ഹതഭാഗ്യർ
 വഴിതെറ്റി പോകുന്നു പാവങ്ങൾ

കരുതലോടവരെ കൊണ്ടു നടക്കണം
മനസ്സു തുറന്നവരെ കേട്ടീടേണം.

മനസ്സിലെ വിഷമങ്ങൾ ചോദ്യവിചാരങ്ങൾ
അവരുടെ മനസ്സു മഥിച്ചിടുമ്പോൾ

പരഹാരമോതിയാശ്വസിപ്പിക്കുകിൽ
ഗതിശീലരായവർ കരകയറും

ഉത്തമ പൂരുഷരായവരീയവനിയിൽ
പുരുഷോത്തമരായി വളർന്നു വരും

No comments:

Post a Comment