Saturday, October 5, 2013

ഹൃദയപൂര്‍വ്വം



പാതവക്കിലൂടെ നടന്നു നീങ്ങുമ്പോള്‍ അങ്ങകലെ പടിഞ്ഞാറെ കവലയില്‍, നിന്ന് ഹൃദയകുമാരി നടന്നു വരുന്നു.അയാളുടെ ഹൃദയം ഒന്നു പിടഞ്ഞു.അടുത്തെത്തിയപ്പോള്‍,അയാള്‍ ഹൃദ്യമായി പുഞ്ചിരിച്ചു.ഹൃദയ കുമാരി പ്രതികരിച്ചില്ല.അന്നു രാത്രി അയാള്‍ തന്‍റെ         ആദ്യ പ്രണയ ലേഖനത്തിന് തുടക്കം കുറിച്ചു.എന്‍റെ ഹൃദയേശ്വരീ......സായാഹ്നത്തില്‍ കടലോരത്ത് അവര്‍ ഹൃയം തുറന്നു.ഇരു ഹൃദയങ്ങളും ഒന്നായി.അയാളുടെ ഹൃദയം തുളുമ്പി.ഹൃദയേശ്വരി സന്തോഷിച്ചു.ഇത്രയും ഹൃദയാലുവായ ഒരാളെ എനിക്ക് സ്വന്തമായി കിട്ടിയല്ലോ.അവള്‍ തന്‍റെ    ഹൃദയം തൊട്ട് സത്യം ചെയ്തു.ഇയാളുമായി ഞാനെന്‍റെ         ഹൃദയം പങ്കു വയ്ക്കും.അയാള്‍ തന്‍റെ         കല്യാണത്തിന് എല്ലാവരെയും ഹാര്‍ദികമായി സ്വാഗതം ചെയ്തു.ബന്ധുക്കളും സുഹൃത്തുക്കളും വലിയ മാത്രയില്‍ എത്തിച്ചേര്‍ന്ന് അയാളെ ഹൃദയം നിറഞ്ഞ ആശംസകള്‍, കൊണ്ട് പൊതിഞ്ഞു.
ഹൃദയ കുമാരി എരിവും പുളിയും,എണ്ണയില്‍ വറുത്തതുമായ രുചിയുള്ള ഭക്ഷണം ഉണ്ടാക്കി അയാള്‍ക്ക്  നല്‍കി ഹൃദയം കവര്‍ന്നു  കൊണ്ടേയിരുന്നു.ഒരു ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം അയാള്‍ കുഴഞ്ഞു വീണു.ഹൃദയ ഭേദകമായ ആ കാഴ്ച കണ്ട് ഹൃദയ കുമാരി സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഹൃദയാലുക്കളായ സുഹൃത്തുക്കള്‍ അയാളെ ഹൃദയാലയത്തിലെത്തിച്ചു. ഡോക്ടര്‍ പറഞ്ഞു ഹൃദയാഘാതമാണ്.ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു .ബ്ലോക്കുകള്‍ ഒഴിവാക്കാന്‍,ഒരു ഹൃദയ ശസ്ത്രക്രിയ വേണം.ആയാള്‍ ശസ്ത്രക്രിയയ്ക്കു ശേഷം പൂര്ണ്ണാരോഗ്യവാനായി.ഡോക്ടര്‍ ഓര്മ്മി്പ്പിച്ചു. ജീവിതത്തിലെ എല്ലാമെല്ലാമാണ് ഹൃദയം.നമുക്ക് വേണ്ടി അനു നിമിഷം പ്രവര്‍ത്തി ച്ചുകൊണ്ടേയിരിക്കുന്ന ഹൃദയത്തിന് അഹിതമായിട്ടുള്ലതൊന്നും നാം ചെയ്യാന്‍ പാടില്ല.നല്ല വ്യായാമം,നല്ല ഭക്ഷണം,നല്ല ചിന്തകള്‍.
അവര്‍ പരസ്പരം നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന പാഠം ഹൃദിസ്ഥമാക്കിക്കൊണ്ട് അവര്‍ ആശുപത്രി വിട്ടു.



No comments:

Post a Comment