Friday, November 11, 2011

യാഥാര്‍ത്ഥ്യബോധത്തിന്‍റെ മിന്നല്‍ പിണരുകള്‍



പരശു റാം എക്സ്പ്രസ്സ് കണ്ണൂര്‍ വിട്ടപ്പോള്തി്രക്കൊഴിഞ്ഞിരുന്നു.സൈഡ് സീറ്റില്‍ ഇരുന്നപ്പോള്‍ തണുത്ത കാറ്റടിക്കുന്നുണ്ടയിരുന്നു.മഴ അടുത്തെവിടെയോപെയ്യുന്നുണ്ട്.രാവിലെ റെയില്വെ് സ്റ്റേഷനില്‍ ബൈക്ക് നിര്ത്തിായിട്ട് പുറപ്പെട്ടതാണ്.ട്രെയിനിറങ്ങി താമസസ്ഥലം വരെ 10 കിലോമീറ്റര്‍ ദൂരമുണ്ട് മഴയാണെങ്കില്‍ ബുദ്ധിമുട്ടും.രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ എത്തിയപ്പെള്‍ ആശ്വാസമായി മഴയില്ല ബൈക്ക് സ്റ്റാര്ട്ട്ല ചെയ്ത് യാത്ര തുടര്ന്ന്യ പത്ത് മിനിട്ടായിക്കാണും. വീണ്ടും തണുത്ത കാറ്റ്. അകലെ മിന്നലിന്റെ‍ തുടക്കം.ചെറുതായി ചാറുന്നുണ്ടോ എന്ന് സംശയം ബൈക്കില്‍ പെട്രോള്‍ കമ്മിയാണ്.ഏതായാലും ലക്ഷ്യസ്ഥാനം വരെ എത്താന്‍ വേണ്ട പെട്രോള്ഉിണ്ട്ച്ചു.ഇനിയിപ്പോള്‍ പെട്രോള്‍ അടിക്കണമെങ്കില്‍ അഞ്ചു മിനിട്ട് നേരം വേണം ആനേരത്ത് പെട്ടെന്ന് വണ്ടിവിട്ടാല്‍ മഴയ്ക്ക്മുമ്പ് വീട്ടിലെത്താം.ഒന്നോ രണ്ടോ മഴത്തുള്ലികള്‍ ശരീരത്തില്‍ പതിച്ചതായി തോന്നി അതെ മഴയുടെ പുറപ്പാടാണ്.ഞാന്‍ വേഗത കൂട്ടി.അത് സംഭവിക്കുകതന്നെ ചെയ്തു ശക്തമായ മഴ......ഞാന്‍ മഴയത്ത് തന്നെ യാത്ര തുടരാന്‍ തീരുമാനിച്ചു.പക്ഷെ മഴ പൂര്വാനധികം ശക്തി പ്രാപിച്ചു.മുമ്പില്‍ ഒന്നും തന്നെ കാണുന്നില്ല.കൂരിരുട്ടും എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റും അതികഠിനമായ മഴയും.ശരീരത്തില്‍ കല്ല് വാരിയെറിയുന്നതുപോലെ ശക്തമായി മഴപെയ്യുകയാണ്.രക്ഷയില്ല വണ്ടി നിര്ത്തി അടുത്തു കണ്ട വെയിറ്റിംഗ് ഷെഡ്ഡില്‍ കയറിനിന്നു.തെരുവ് വിളക്കിന്റെങ വെളിച്ചത്തില്‍ വെയിറ്റിംഗ് ഷെഡ്ഡിന്റെം പേര് ഞാന്വാലയിച്ചു. ഗ്രീന്‍ സ്റ്റാര്‍ ബസ് വെയിറ്റിംഗ് ഷെഡ് .മഴ ഒന്നു കൂടി ശക്തമായി. ഇടി ആരംഭിച്ചു.മിന്നല്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ഇരുവശത്തും അടിയ്ക്കുന്നുണ്ട്.പെട്ടെന്നതാ അതി ശക്തമായ മിന്നല്‍ എന്റെല ഉള്ള് ഒന്ന് പിടഞ്ഞു.ഇടിയെതുടര്ന്ന്ത കറണ്ടും പോയി ചുറ്റും ഒന്നും കാണാനില്ല.ഇടയ്ക്ക് വരുന്ന മിന്നല്‍ വെളിച്ചമല്ലാതെ ഒന്നും കാണാനില്ല.മഴ കുറയുന്ന ലക്ഷണമില്ല ഇടി ഏതു നിമിഷവും ഞാന്‍ നില്ക്കു ന്ന ഇരുമ്പ് ഷെഡ്ഡില്‍ പതിക്കുമെന്ന് തോന്നിച്ചു.ഒരു ബസ്സ് വന്ന് നിന്നു അതില്‍ നിന്ന് രണ്ട് ചെറുപ്പക്കാര്‍ പുറത്തുവന്നു.ഇടിയുടെ ശബ്ദത്തില്‍ അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു.യാ അള്ളാ.....യെന്ത് ഇടി ഇഷ്ടാ......അവര്‍ ഭയം കൊണ്ട് നിലവിളിച്ചതാണ്.എനിക്ക് അല്പം് ആശ്വാസമായി ഒരു കൂട്ടായല്ലോ.പക്ഷെ ഇരുമ്പ് ഷെഡ്ഡിന് കീഴെ നില്ക്കു ന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ടാകണം അവര്‍ മഴയത്ത് എങ്ങോ ഓടി മറഞ്ഞു.വീണ്ടും ഞാന്‍ വീണ്ടും തനിച്ചായി.എന്റെ് ചിന്തകള്‍ കാട് കയറാന്തുുടങ്ങി.ഇവിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വര്ഗീായ സംഘര്ഷം് ഉണ്ടായത്.ഹിന്ദുക്കളും മുസ്ലീംങ്ങളും പരസ്പരം ചേരി തിരിഞ്ഞ് ആക്രമിച്ചു.രാഷ്ട്രീയ പ്രശ്നം ക്രമേണ വര്ഗീായ പ്രശ്നമായി മാറുകയായിരുന്നു.വീടുകളും കടകളും പരസ്പരം എറിഞ്ഞുതകര്ത്തുക.തലേ ദിവസം വരെ സൌഹൃദത്തോടെ കഴിഞ്ഞവര്‍ പരസ്പരം കണ്ടാല്‍ സംശയത്തോടെ വീക്ഷിക്കുകയായി.പള്ളികളും അമ്പലങ്ങളും ആക്രമിക്കപ്പെട്ടു.മുഖം മൂടി അണിഞ്ഞ കുട്ടിപട്ടാളം നാട്ടില്‍ ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു.ആ നാട്ടില്‍ ഉദ്യോഗസ്ഥനായ എന്നോട് ഈ വിവരം വര്ണ്ണിണക്കുമ്പോള്ചിാലരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.രാഷ്ട്രീയ ചായ്വുള്ളവര്‍ പോലും കൈമലര്ത്തു കയാണ്.ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല.പുറത്തുനിന്ന് ആരൊക്കെയോ വന്ന് പ്രശ്നമുണ്ടാക്കുകയാണ്.ഇതൊക്കെ ചിന്തിച്ച് എനിക്ക് എങ്ങനെയെങ്കിലും മഴയൊന്ന് നിന്ന് കിട്ടിയാല്‍ മതിയെന്നായി.സംഘര്ഷുത്തിന് കഴിഞ്ഞദിവസങ്ങളില്‍ അയവ് വന്നിട്ടുണ്ടെങ്കിലും അവിടെ കൂടുതല്നേടരം നില്ക്കു ന്നത് പന്തിയല്ലെന്ന് എനിക്ക് തോന്നി.കൊടും മഴയത്ത് ഇടിമിന്നല്ലിന്റെ അകമ്പടിയോടെ ഞാന്‍ ബൈക്ക് സ്റ്റാര്ട്ട്ല ചെയ്തു മുമ്പോട്ട് പോയി.ഒരുതരത്തിലും മുന്നേറാന്‍ കഴിയുന്നില്ല വണ്ടി ഏതെങ്കിലും കുഴിയില്‍ വീണു പോകുമോ എന്ന് പോലും സംശയം തോന്നി.വാച്ചും മൊബൈലും നനഞ്ഞ് നാനാവിധമായി ദേഹമാസകലം നനഞ്ഞു.വണ്ടി വീണ്ടും ഒരു ഷെഡ്ഡിന് സമീപം നിര്തിോ .
ഷെഡ്ഡില്‍ ഏതാനം പേര്നിനല്ക്കുന്നതായി കണ്ടു.ഷെഡ്ഡില്‍ ഒരാള്ഒ രു കൊച്ചു കുട്ടിയെ തോളത്ത് വച്ച് നില്ക്കു്കയാണ്.ഷെഡ്ഡിന്റെ മറ്റേ ഭാഗത്ത് ഒരു യുവ ദമ്പതികള്‍ നില്ക്കു കയാണ്. മിന്നലിന് ഒട്ടും കുറവ് വന്നിട്ടില്ല. മിന്നല്വെോളിച്ചത്തില്‍ മാത്രമാണ് മറ്റുള്ലവരെ കാണാന്‍ കഴിയുന്നത്.പെണ്കുാട്ടി ഒരോ പ്രാവശ്യം മിന്നല്വ്രുമ്പോഴും വാവിട്ട് നിലവിളിക്കുകയാണ്.തന്റെു ഭര്ത്താലവിനെ മുറുകെ പിടിച്ചിരിക്കുകയാണ്.ചെറുപ്പക്കാരനാണെങ്കില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുകകയാണ്.കുട്ടി നല്ല ഉറക്കമാണ്.അയാള്‍ ഭാര്യ വീട്ടില്പോചയതാണ്.കുട്ടി കൂടെ വരുന്നെന്ന് വാശിപിടിച്ചപ്പെള്‍ കൂടെ കൂട്ടിയാതണെന്നും ഇവിടെ എത്തുമ്പോള്‍ യാത്ര തുടരാന്‍ നിവൃത്തില്ലാതെ ഷെഡ്ഡില്ക്യറിയതാണെന്നനും അയാള്പ്റഞ്ഞു.നമുക്കിനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം ഇനി ഭഗവാന്റൊ കൈയ്യിലാണെന്നും അയാള്പ്റഞ്ഞു പറഞ്ഞു തീര്ന്നിെല്ല ഏകദേശം പത്തു മീറ്റര്‍ അകലെ ഭീകര ശബ്ദവുമായി ഇടി പൊട്ടി.പെണ്കുെട്ടി ഉച്ചത്തില്നിഞലവിളിച്ചു.പക്ഷെ കൊച്ചുകുട്ടി ഉറക്കമുണര്ന്നി ല്ല.നവ ദമ്പതികള്‍ കല്യാണത്തിന്റെദ വിരുന്നിന് പോയി വരുന്ന വഴിയാണ്.ഈ അടത്തയിടയാണ് അവരുടെ കല്യാണം കഴിഞ്ഞത്.മധുവിധു കാലമാണ്.പെണ്കു്ട്ടി ബുര്ക്കായാണ് ധരിച്ചിരുന്നത്.അവരുടെ വേഷ ധാരണത്തില്നിവന്ന് അവര്‍ മുസ്ളീമാണെന്നും കുഞ്ഞിനെയും കൊണ്ട് നില്ക്കുവന്ന വ്യക്തിയുടെ സംസാരത്തില്നിനന്ന് അയാള്‍ ഹിന്ദുവാണെന്നും മനസ്സിലായി.ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിനിടയിലും ഞങ്ങള്‍ പരസ്പരം സംഭാഷണത്തിലേര്പെന് ട്ടു.അങ്ങേയറ്റം സൌഹൃദ തലങ്ങിലേക്ക് നീങ്ങിയ സംഭാഷണത്തിനിടയില്‍ ജീവിതത്തിന്റെര നിസ്സാരതയെ ഓര്മ്മി പ്പിച്ചു കൊണ്ട് ഇടിയും മിന്നലും വന്നു കൊണ്ടിരുന്നു.മിന്നലിന് അല്പംത ശമനം വന്നു എന്ന് തോന്നിയതോടെ ഞാന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു.ഇനി ഏതായാലും കൂടില്ല.അല്പനനേരം നിന്നാലും സുരക്ഷിതമായി തിരിച്ചുപോകാം.പറഞ്ഞു തീര്ന്നിഅല്ല അതാ ശക്തമായ ഒരു മിന്നല്പെുണ്കുിട്ടിയുടെ നിലവിളി വീണ്ടും ഉയര്ന്നു .ഓട്ടോ റിക്ഷകള്‍ റോഡിലൂടെ പോകുന്നുണ്ട് പക്ഷെ ആര്ത്തുത വിളിച്ചിട്ടും ഒന്നും നിര്ത്തുടന്നില്ല.അവരും ഭയപ്പാടോടെ രക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് ഓടുകയാണ്.യുവാവ് ഗള്ഫിുലാണ്.അവധിയ്ക്ക് വന്നതാണ് അടുത്തയാഴ്ച തിരികെ പോകുന്ന കാര്യം അയാള്‍ പറഞ്ഞു.എന്റെ് ജോലിയെപറ്റി പറഞ്ഞപ്പോള്പെ‍ണ്കുഅട്ടി ഓഫീസില്വ ന്നിട്ടുള്ള കാര്യം പറഞ്ഞു.കുഞ്ഞിനെ എടുത്ത് നിന്നയാള്‍ വാര്പ്പ് പണിക്കാരനാണ്.പറഞ്ഞു വന്നപ്പോള്‍ അയാളും അവരുടെ ബന്ധു വീട്ടില്‍ ജോലി ചെയ്തിട്ടുണ്ട്.ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ ഇടിയും മിന്നലും ഓട്ടോറിക്ഷാ വിളിയും തുടര്ന്നു .ഭയപ്പാടുകള്ക്കിുടയില്‍ ഞങ്ങളുടെ സൌഹൃദ സംഭാഷണം തുടര്ന്നു .ഇതിനിടയില്‍ പെണ്കുംട്ടി കുഞ്ഞിനെ അല്പഭനേരം എടുക്കണോ എന്ന് ചേദിക്കുന്നുണ്ടായിരുന്നു.
മഴ അല്പംത തോര്ന്നളതോടെ യുവ ദമ്പതികള്‍ ഷെഡ്ഡിന് പുറത്തിറങ്ങി.സ്കൂട്ടി സ്റ്റാര്ട്ട് ചെയ്ത് ഞങ്ങളോട് രണ്ടു മൂന്ന് തവണ യാത്ര പറഞ്ഞു.വണ്ടി സ്റ്റാര്ട്ടാെയി ഒന്നു കൂടി കൈ ഉയര്ത്തി രണ്ടുപേരും യാത്ര പറഞ്ഞതിനു ശേഷം അവര്‍ ഇരുട്ടത്ത് മറഞ്ഞു.അഞ്ചു മിനിട്ടുകള്ക്കു ശേഷം മഴ പൂര്ണ്ണടമമായും നീങ്ങി.അപ്പോഴേയ്ക്കും കുഞ്ഞുമോന്‍ ഉറക്കം ഉണര്ന്നിമരുന്നു.തെരുവ് വിളക്ക് തെളിഞ്ഞിരുന്നു.കുഞ്ഞ് ഇതൊന്നും അറിഞ്ഞിരുന്നില്ല.അവന്‍ അച്ഛന്റേ കൈയ്യില്‍ സുരക്ഷിതനാണെന്ന ഭാവത്തില്‍ എന്നെ നോക്കി.കുഞ്ഞിനെ ബൈക്കിലിരുത്തി അയാളെയും യാത്രയാക്കിയതിനുശേഷം ഞാനും യാത്ര തുടര്ന്നു .
ആ ഷെഡ്ഡിലെ അനുഭവത്തിനുശേഷം എന്നില്‍ പല ചിന്തകളും കടന്നു കയറി.ആ പ്രദേശത്ത് അടുത്തയിടെ നടന്ന വര്ഗീഞയ സംഘര്ഷഡങ്ങളും,ഷെഡ്ഡിലെ ഞങ്ങളുടെ ഒത്തുചേരലും,ഏതാനം മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീതിദമായ അനിശ്ചിതത്വവും,ഇതിനിടയില്‍ കുഞ്ഞിന്റെ ശാന്തമായ ഉറക്കവും, മിന്നലിന്റെി ഇടവേളകളില്‍ നടന്ന സംഭാഷണങ്ങളും എല്ലാം ഒത്തു വായിക്കുമ്പോള്എുന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്.വിവിധ മതസ്ഥര്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പരസ്പരം മല്ലടിക്കുന്നത് എന്തിനാണ്.ജീവന്റൊ നിസ്സാരത അവരെ ഓര്മ്മിിപ്പികാനിളില്ലാത്തതുകൊണ്ടോ അതോ പ്രകൃതിയുടെ ഓര്മ്മി്പ്പിക്കലുകള്‍ മനസ്സിലാക്കാനുള്ള കഴിവില്ലാഞ്ഞിട്ടോ.മനുഷ്യന്‍ മനുഷ്യനായാല്‍ പരസ്പരവിദ്വേഷം ഉണ്ടാകില്ല.പിന്നെ എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെസയും പേരില്‍ മനുഷ്യന് പരസ്പരം കലഹിക്കാന്‍ കഴിയുക ?

No comments:

Post a Comment