Sunday, September 6, 2015

ആഴിയിലെ മുത്ത്

കഥകള്‍തന്‍ സാരമറിഞ്ഞീടുവാന്‍
വെറുതെയതങ്ങു ഗ്രഹിച്ചീടാതെ
ആഴത്തിലൂളിയിട്ടീടുകിലോ
ജ്ഞാനപഴമിതു കൈയ്യിലെത്തും

പ്രേമത്തെ കാമമായി കാണുകയാല്‍
ഭഗവാനുഭാര്യമാര്‍ പതിനായിരം
പ്രേമത്തെ പാവനമായികണ്ടാല്‍
ആത്മപരമാത്മബന്ധമത്

ബാലിയെ ഒളിയമ്പെയ്തകാര്യം
ചതിയായിതോന്നീടുമെങ്കിലത്
പരദാരമോര്‍ത്തു കഴിയുന്നോര്‍തന്‍
ഗതിയതായ് തീരുമെന്നോര്‍ത്തീടുക

ഭാരതയുദ്ധത്തിലന്നു ഭവാന്‍
കര്‍ണ്ണരഥത്തെ ചെളിയിലാഴ്തി
ധര്‍മ്മയുദ്ധത്തിലന്നു കര്‍ണ്ണന്‍
അധര്‍മ്മപഥികനായിരുന്നു

ആചാരവുമനുഷ്ഠാനങ്ങളും
ലോകസുഖത്തിനാണു നൂനം
പഴമയായതിനെ കരുതീടാതെ
സാരമറിഞ്ഞാചരിക്കവേണം

ആഴിതന്നാഴത്തിലാണു മുത്ത്
പക്വഫലത്തിനുള്ളിലാണുസത്ത്
സൌന്ദര്യമാനകമാണുചിത്ത്
കേവലജ്ഞാനമതല്ല സത്യം

No comments:

Post a Comment