Monday, May 8, 2017

അവന്‍

കുറ്റപെടുത്തിയതും
ഒറ്റികൊടുത്തതും
സ്നേഹത്താൽ തലോടിയതും
മോഹത്താൽ തലോടിയതും
ഒളികണ്ണാൽ നോക്കിയതും
ഒളിഞ്ഞു നോക്കിയതും
സ്നേഹിച്ചു കൊന്നതും
നോവിച്ചു കൊന്നതും
അവൻ തന്നെ

വ്യഥ

വ്യഥിതരേ നിങ്ങൾ പതിതരല്ലോർക്ക
വ്യഥകളീ ഭൂവിൽ പതിവാണറിക
വ്യഥിതൻറെ വ്യഥയുടെ കഥയറിഞ്ഞീടിൽ
അവനവൻ വ്യഥകൾ ചെറുതായി തോന്നും
വ്യഥിതർക്കായ് ഹൃദയത്തിൻ കിളി വാതിൽ തുറക്കൂ
സാന്ത്വന സ്നേഹത്തിൻ കുളിർകാറ്റൊഴുക്കൂ
വസുധതൻ ഭൂഭാര മെളുതായ് ഭവിക്കും
വ്യഥിതരേ നിങ്ങൾ പതിതരല്ലോർക്ക.........

ജന്മദിനം

എന്നുവരുമെൻറെ ജന്മദിനം ചൊല്ലുക വേഗമെന്നോതിയുണ്ണി എല്ലാർക്കുമുണ്ടമ്മേ ജന്മദിനം എന്നുവരുമെൻറെ ജന്മദിനം പുത്തൻ മണക്കുന്ന കുപ്പായവും ചന്തമെഴുന്നോരു പാവകളും കൊഞ്ചിക്കുഴയുന്ന തത്തമ്മയും അഞ്ചിതമായ ബലൂണുകളും അമ്മാവനെത്തിടും സമ്മാവുനമായ് മുന്തിയ കേക്കൊന്ന് വാങ്ങിടേണം കൂട്ടരോടൊത്തു രസിച്ചിടേണം ആവോളം ഐസ്ക്രീം കഴിച്ചിടേണം പുത്തൻ പുരയ്ക്കലെ ആഘോഷരാവുപോൽ എന്നുവരുമമ്മേ ജന്മദിനം കണ്ണുനീർ തുള്ളി പൊടിഞ്ഞെങ്കിലും ഉണ്ണിയോടോതി അമ്മ മെല്ലെ പൊന്നുമോനേ നീ പിറന്നന്നാള് അമ്മതൻ ഭാഗ്യം പിറന്നന്നാള് ജന്മ ദിനമിങ്ങെത്തുമല്ലോ അന്നു നമുക്ക് പൊടിപൊടിക്കാം എന്നുവരുമെൻറെ ജന്മദിനം ചൊല്ലുക വേഗമെന്നോതിയുണ്ണി മഴവന്നാലെത്തും ജന്മദിനം കുളിരണിഞ്ഞീടുമി ഭുവനതലം മഴയിങ്ങു വന്നല്ലോ കണ്ടീലയോ എന്നുവരുമമ്മേ ജന്മദിനം വറ്റിവരണ്ട കിണറിൽ നിന്ന് ഉറവകൾ കുത്തിയൊലിച്ചിടട്ടെ ഉറവകൾ പൊട്ടിയൊലിച്ചിടുന്നു എന്നാണു ചൊല്ലമ്മേ ജന്മദിനം തൊണ്ടവരണ്ടോരു ജന്തു ജാലം ആവോള്ളം മോന്തികുടിച്ചിടട്ടെ മാരിവിൽ ചൂടുമീ നീല വാനം പച്ചപുതയ്ക്കും നെൽപാടങ്ങൾ അമ്മേയതാ കണ്ടോ മാരിവില്ല് പച്ചപുതച്ചു നിൽകുന്നു പാടം പറവകളോരോന്നായ് തിരികെയെത്തും നിറവാർന്ന മന്ത്ര ധ്വനിയുമായി കേട്ടീലെ പറവതൻ കളകൂജനം വന്നു പോയ് വന്നുപോയ് ജന്മദിനം പുഴയുടെ കളകള നാദമോടേ ചുവടുടൾ ചേർക്കും നാമൊത്തു ചേർന്ന് പുഴയുടെ പാട്ടമ്മ കേട്ടീലയോ ഇനിയും വൈകുമോ ജന്മദിനം മധുവേറും കായ്കനി യേന്തി നിൽക്കും മരമതിൽ കുരുവികൾ ആടിപാടും ഇനിയും വൈകുമോ ജന്മദിനം പഴമെല്ലാം കിളിജാലം കൊത്തിതിന്നു ഇതുതന്നെ ഉണ്ണീ നിൻ ജന്മദിനം പ്രകൃതിതൻ ആഘോഷ പുണ്യ ദിനം പ്രകൃതിതന്നാഘോഷ വേളതന്നെ എല്ലാർക്കുമെല്ലാർക്കും ആഘോഷദിനം !!!

ജന്മദിനം

എന്നുവരുമെൻറെ ജന്മദിനം
ചൊല്ലുക വേഗമെന്നോതിയുണ്ണി
എല്ലാർക്കുമുണ്ടമ്മേ ജന്മദിനം
എന്നുവരുമെൻറെ ജന്മദിനം
പുത്തൻ മണക്കുന്ന കുപ്പായവും
ചന്തമെഴുന്നോരു പാവകളും
കൊഞ്ചിക്കുഴയുന്ന തത്തമ്മയും
അഞ്ചിതമായ ബലൂണുകളും
അമ്മാവനെത്തിടും സമ്മാവുനമായ്
മുന്തിയ കേക്കൊന്ന് വാങ്ങിടേണം
കൂട്ടരോടൊത്തു രസിച്ചിടേണം
ആവോളം ഐസ്ക്രീം കഴിച്ചിടേണം
പുത്തൻ പുരയ്ക്കലെ ആഘോഷരാവുപോൽ
എന്നുവരുമമ്മേ ജന്മദിനം
കണ്ണുനീർ തുള്ളി പൊടിഞ്ഞെങ്കിലും
ഉണ്ണിയോടോതി അമ്മ മെല്ലെ
പൊന്നുമോനേ നീ പിറന്നന്നാള്
അമ്മതൻ ഭാഗ്യം പിറന്നന്നാള്
ജന്മ ദിനമിങ്ങെത്തുമല്ലോ
അന്നു നമുക്ക് പൊടിപൊടിക്കാം
എന്നുവരുമെൻറെ ജന്മദിനം
ചൊല്ലുക വേഗമെന്നോതിയുണ്ണി
മഴവന്നാലെത്തും ജന്മദിനം
കുളിരണിഞ്ഞീടുമി ഭുവനതലം
മഴയിങ്ങു വന്നല്ലോ കണ്ടീലയോ
എന്നുവരുമമ്മേ ജന്മദിനം
വറ്റിവരണ്ട കിണറിൽ നിന്ന്
ഉറവകൾ കുത്തിയൊലിച്ചിടട്ടെ
ഉറവകൾ പൊട്ടിയൊലിച്ചിടുന്നു
എന്നാണു ചൊല്ലമ്മേ ജന്മദിനം
തൊണ്ടവരണ്ടോരു ജന്തു ജാലം
ആവോള്ളം മോന്തികുടിച്ചിടട്ടെ
മാരിവിൽ ചൂടുമീ നീല വാനം
പച്ചപുതയ്ക്കും നെൽപാടങ്ങൾ
അമ്മേയതാ കണ്ടോ മാരിവില്ല്
പച്ചപുതച്ചു നിൽകുന്നു പാടം
പറവകളോരോന്നായ് തിരികെയെത്തും
നിറവാർന്ന മന്ത്ര ധ്വനിയുമായി
കേട്ടീലെ പറവതൻ കളകൂജനം
വന്നു പോയ് വന്നുപോയ് ജന്മദിനം
പുഴയുടെ കളകള നാദമോടേ
ചുവടുടൾ ചേർക്കും നാമൊത്തു ചേർന്ന്
പുഴയുടെ പാട്ടമ്മ കേട്ടീലയോ
ഇനിയും വൈകുമോ ജന്മദിനം
മധുവേറും കായ്കനി യേന്തി നിൽക്കും
മരമതിൽ കുരുവികൾ ആടിപാടും
ഇനിയും വൈകുമോ ജന്മദിനം
പഴമെല്ലാം കിളിജാലം കൊത്തിതിന്നു
ഇതുതന്നെ ഉണ്ണീ നിൻ ജന്മദിനം
പ്രകൃതിതൻ ആഘോഷ പുണ്യ ദിനം
പ്രകൃതിതന്നാഘോഷ വേളതന്നെ
എല്ലാർക്കുമെല്ലാർക്കും ആഘോഷദിനം !!!

കുളംതോണ്ടി

വിസര്‍ജ്ജ്യങ്ങള്‍ക്ക് സൌകര്യപൂര്‍വ്വം തെളിനീരൊഴുകുന്ന തോട്ടിലേയ്ക്ക് വഴികാട്ടി
അറവുമാലിന്യങ്ങള്‍ ആരും കാണാതെ ശാന്തമായൊഴുകുന്ന പുഴയില്‍ സംസ്കരിച്ചു.
ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് രാസപദാാര്‍ത്ഥങ്ങള്‍ കലര്‍ത്തി ദാഹശമനത്തിന്‍റെ പേരില്‍ അന്താരാഷ്ട്രവിപണി കീഴടക്കി
കുടുംബ ബന്ധങ്ങള്‍ അറ്റപ്പോള്‍ പുഴയുടെ പുറമ്പോക്കിലേയ്ക്ക് അധിനിവേശം നടത്തി മണിമാളികകള്‍ പണിതു.
മുറ്റം ചെളികളമാകാതിരിക്കാന്‍ വെള്ളത്തിന് ഓവുചാല്‍ കീറി പുറത്തേയ്ക്കുള്ള വഴികാട്ടി
ഒരു ചെറിയ അസൌകര്യത്തിന്‍റെ പേരില്‍ കോരിച്ചൊരിയുന്ന മഴയെ തെറിപറഞ്ഞു.
വികസനത്തിന്‍റെ പേരില്‍ വൃക്ഷങ്ങള്‍ വെട്ടിനിരത്തിയപ്പോള്‍ ഭൂമിയുടെ കുടയ്ക്ക് വിള്ളല്‍ വിഴുന്നത് അറിഞ്ഞില്ലെന്ന് നടിച്ചു.
ഇതൊക്കെ പറഞ്ഞു നടന്നവരെ പ്രായോഗിക ബുദ്ധിയില്ലാത്തവരെന്ന് പുച്ഛിച്ചുതള്ളി.
തണലില്ലാതെ, മഴയില്ലാതെ, നനയില്ലാതെ, കുളിയില്ലാതെ അങ്ങനെയിരിക്കുമ്പോള്‍ അയാള്‍ സ്വയം കുളംതോണ്ടിയ കഥ അയവിറക്കി.

ദാരിദ്ര്യം

വിഷയ ദാരിദ്ര്യമുള്ളതുകൊണ്ടും 
പോരാട്ടംനിലനിൽപിന് അത്യന്താപേക്ഷിതമായതിനാലും 
ഞാനെൻറെ നിലവാരം 
അൽപം കൂടി താഴ്തുന്നു 
സദയം സഹിക്കുക.....

ഏഹീഹമേഹം ശന്നണ ശന്ന......

ഓർമ്മയിൽ ഒരു കെട്ടാത്ത കിണറുണ്ടായിരുന്നു.നിലാവെളിച്ചത്തിൽ എവറെഡി ടോർച്ചുമായി അച്ഛനുപിന്നാലെ ഒരു മുരുഡയുമായി, ഒരു കൈയ്യിൽ കുടവും മറുകൈയ്യിൽ അലുമിനിയം ബക്കറ്റുമായി അച്ഛൻ.നിലാവിൽ കുളിച്ചുനിൽക്കുന്ന രാത്രി.ഏതോപാട്ടിൻറെ അവ്യക്തമായ വരികൾ പാടി അച്ഛനും മകനും.കപ്പിയുടെ കരച്ചിലും കമുകിൻ തണ്ടിൻറെ ഞരക്കവും.ചിന്തകളൊന്നും അലട്ടിതുടങ്ങിയിട്ടില്ലാത്ത ബാല്യകാലത്തിൻറെ ഉന്മാദ ലഹരിയിൽ ആർത്തുവിളിച്ച് ഞാൻ. കുറുക്കൻ പോയിടത്ത് കൂക്കലും വിളിയും എന്നത് കുളിക്കാൻ പോയിടത്ത് കൂക്കലും വിളിയുമെന്ന് ആവർത്തിച്ച് ആഴമേറിയ കിണറിൽ നിന്നും വെള്ളം വലിച്ചെടുക്കുന്ന അച്ഛൻ.സമൃദ്ധമായ വെള്ളത്തിൽ കുടം മുങ്ങിയെന്ന് അറിയിപ്പു തരുന്ന പ്രത്യേക ശബ്ദം.വള്ളിനിക്കർ പാറപുറത്ത് ഊരിവച്ച് വിശ്വരൂപം പൂണ്ട് നിൽകുന്ന എൻറ് തലയിലൂടെ കുടാ കുടാ വീഴുന്ന ജലധാരയിൽ കോരിതരിച്ച് അടുത്ത കുടം കോരിത്തീരുന്നതുവരെ എന്തു കുസൃതി ഒപ്പിക്കേണ്ടൂ എന്ന് അന്വേഷിക്കുന്ന ഞാൻ.അച്ഛൻറെ സമൃദ്ധമായ കുളിയും കഴിഞ്ഞ് വീട്ടാവശ്യത്തിനുള്ള വെള്ളവുമായി മടക്ക യാത്ര.അപ്പോൾ എൻറെ കൊച്ചു മുരുടയിലും ഉണ്ടാകും നിറയെ വെള്ളം.
ആ കെട്ടാത്ത കിണറിലെ നീരിനോളം രുചിയുള്ള ദാഹജലം ഞാനിന്നുവരെ കുടിച്ച തായി ഓർക്കുന്നില്ല.അത്രത്തോളം ഉന്മേഷം പകർന്ന കുളിയും.....
ഏഹീഹമേഹം ശന്നണ ശന്ന.......
ഏഹീഹമേഹം ശന്നണ ശന്ന......

होली

इस् होली रिगों से भरे 
दुनिया को एक जुट करे
दुष्ट चिंताओं स परे
अच्छे काम करे
चिंता दूर करे
जिंदगी खुशी से भरे

സ്വാര്‍ത്ഥം

നിനക്ക് ഞാൻ ജീവവായു തരുന്നില്ലേ
നിൻറെ ഉച്ഛ്വാസ വായു ഉപയോഗിച്ച് നിൻറെ ആഹാരവും
പൊരിവെയിലിൽ ഞാൻ നിനക്ക് തണലേകുന്നു.
പോഷകമൂല്യമുള്ള കായ്കനികൾ നിർലോഭം തരുന്നു .
കൂരകെട്ടാൻ നീ വെട്ടിമുറിക്കുന്നില്ലെ നിഷ്കരുണം
നിൻറെ വെട്ടു കൊണ്ട് ഒന്നു പിടയുക പോലും ചെയ്യാതെ ജീവൻ വെടിയുമ്പോൾ ഞാനനുഭവിക്കുന്ന വേദനെയെ പറ്റി ഒരു നിമിഷം നീ ഓർത്തു നോക്കുക
സ്വാർത്ഥതയുടെ പരമാർത്ഥം നിനക്ക് മനസ്സിലാകും

ദാറ്റ്സ് ലൈക്ക് എ ട്രൂ ഇന്‍ഡ്യന്‍ ഗേള്‍....

അച്ഛനുംമോളുംതമ്മിലടിയാണ്.ടി വി കാണുകയാണ് ഇരുവരും.
ചിന്നുവിന് 'പോഗോ' കാണണം.
ആ നേരത്താണ് അച്ഛൻറെ ഒരു കളി ഭ്രാന്ത്.
സൈനയും കരോലിനാ മരിയനും തമ്മിൽ കിരീട പോരാട്ടം നടക്കുകയാണ്.ഉശിരൻ സ്മാഷുകളും ഡ്രോപ് ഷോട്ടുകളുമായി സൈന ആദ്യ സെറ്റ് പിടിച്ചെടുത്തെങ്കിലും ഒന്നു പൊരുതാൻ പോലും അനുവദിക്കാതെ കരോലിന രണ്ടാം സെറ്റ് നേടി.
സ്പോർട്സിൽ അതീവ തൽപരനായ ഗോപാല കൃഷ്ണൻ തൻറെ ആവേശം മകൾക്ക് പർന്നു കൊടുക്കാൻ വൃഥാ ശ്രമം നടത്തുകയാണ്.മുഷ്ടി ചുരുട്ടി വിറപ്പിച്ചും വെൽ ഡൺ , ഫെൻറാസ്റ്റിക് , ലൗലി , ഗ്രേറ്റ് എന്നിങ്ങനെ അലറിവിളിച്ചും ഇരുന്ന ഇരിപ്പിൽ നിന്ന് ചാടി എണീറ്റും ഉഗ്രൻ പെർഫോമൻസാണ് .
ഒരു രക്ഷയുമില്ല.ചിന്നു സോഫാ കുഷ്യനും കെട്ടിപിടിച്ച് അലസയായി നിർവ്വികാരയായി അവിടെത്തന്നെ ഇരിക്കുകയാണ്.
''ഇന്ന് സൈന ജയിച്ചാൽ നമുക്ക് അമ്മയേയും കൂട്ടി ഫെല്യൂദ കഴിക്കാൻ പോകാം''.
അറ്റ കൈക്ക് ഗോപാല കൃഷ്ണൻ പ്രഖ്യാപിച്ചു.മുഖത്തടിച്ച പോലെയായിരുന്നു ചിന്നുവിൻറെ മറുപടി.
''ഞാനില്ല.......''
സൈന രണ്ടാം സെറ്റിൽ തോറ്റു നിൽക്കുന്ന അവസ്ഥകൂടിയായപ്പോൾ ഗോപാലകൃഷ്ണന് ശരിക്കും ദേഷ്യം പിടിച്ചു .
''ചിന്നു അച്ഛൻറെ ചെറുപ്പത്തിൽ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ ആറ് കിലോമീറ്റർ നടന്ന് വീട്ടുടമസ്ഥനോട് എത്ര കെഞ്ചിയിട്ടാണ് കളി കണ്ടതെന്നറിയോ.''
''അതിന് ആരെങ്കിലും അച്ഛനോട് പോകാൻ പറഞ്ഞോ.''
''എന്താ മോളേ സൈന നമ്മുടെ രാജ്യക്കാരിയല്ലേ.ഒരു സ്പെയിൻ കാരിയോട് ജയിച്ചാൽ നാം സന്തോഷിക്കണ്ടേ .... അഭിമാനം കൊള്ളേണ്ടേ ?''
''അവർക്കും ജയിക്കേണ്ടേ.''
''അവരെ അവർ സപ്പോർട്ട് ചെയ്യും.നമ്മുടെ കളിക്കാരെ നമ്മള് സപ്പോർട്ട് ചെയ്യണ്ടേ''.
''അച്ഛൻ സപ്പോർട്ട് ചെയ്തിട്ടാ സൈന ഒന്നാം സെറ്റ് ജയിച്ചത്.നല്ലോണം കളിച്ചാള് ജയിച്ചോളും അതിന് അച്ഛനിങ്ങനെ ചാടണ്ട.'' ''മോളേ ഭാരതീയ വനിതകൾ പൊതുവെ ദുർബലരാണ്.സൈനയെ പോലുള്ള പെൺകുട്ടികൾ അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിക്കുമ്പോൾ നമുക്ക് അഭിമാനം തോന്നേണ്ടേ.''
''കരോലിനയും വനിത തന്നെയല്ലേ.''
''അത് ശരി നിനക്ക്
പേരൊക്കെ അറിയാ അല്ലേ.''
''നോക്ക് മോളേ മോളുടെ സ്കൂളിലെ ഒരു കുട്ടിയും അടുത്ത സ്കൂളിലെ കുട്ടിയും തമ്മിൽ കളിച്ചാൽ ആര് ജയിക്കാനാണ് മോള് ആഗ്രഹിക്കുക.''
''ആരെങ്കിലും ജയിച്ചോട്ടെ .രണ്ടാളും ജയിക്കാനല്ലേ കളിക്കുന്നത്.''
''എന്നാലും.....''
''നല്ലോണം കളിച്ചാള് ജയിക്കട്ട്.''
'ഗോപാലകൃഷ്ണന് ശരിക്കും നിരാശ തോന്നി.
അയാൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.പഴയ വീറും വാശിയുമൊന്നും കാണിച്ചില്ല.ചിന്നു ഇടം കണ്ണിട്ട് അച്ഛനെ നോക്കി.അവൾ കളിയും ശ്രദ്ധിക്കുന്നുണ്ട്.ടി വി യിൽ പൊരിഞ്ഞ കളിയാണ്.ഇരു പ്രേക്ഷകരും മൗനം അവലംബിച്ചു.
അവസാനം സൈന ജയിച്ചു !!!
സന്തോഷത്തോടെ തുള്ളിച്ചാടി സൈന ഗാലറിയിലുള്ള തൻറെ മാതാപിതാക്കളെ ഓടിച്ചെന്ന് കെട്ടിപിടിക്കുന്നു.
ഇന്ത്യൻ ദേശീയ പതാകയേന്തി കോർട്ടിന് വലം വയ്ക്കുന്നു.
വിദേശത്ത് നടക്കുന്ന കളിയായതിനാൽ ചുരുങ്ങിയതെങ്കിലും സന്തുഷ്ടരായ ഇന്ത്യൻ കായിക പ്രേമികൾ ഒടുവിൽ ആനന്ദ നിർവൃതിയിൽ.
കിരീടം ഉയർത്തിയ സൈന യുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഗോപാല കൃഷ്ണൻ റിമോട്ട് ചിന്നുവിന് ഇട്ടുകൊടുത്തു. മുറിവിട്ട് പോകാൻ തുടങ്ങിയ ഗോപാലകൃഷ്ണൻ മകളുടെ വിളി കേട്ട് എന്താ എന്ന ഭാവത്തിൽ തിരിഞ്ഞ് നിന്നു.
''ഫെലൂദ...''
''ഉം... ഫെല്യൂദ..തിന്നാൻ വേണ്ടീട്ടല്ലേ....''
ചിന്നു ഓടിച്ചെന്ന് അച്ഛൻറെ അരകെട്ടിൽ ചുറ്റിപിടിച്ചു.
''അല്ലച്ഛാ സൈന ജയിച്ചതു കൊണ്ടാ ''
അറിയാതെ പൊടിഞ്ഞു പോയ കണ്ണീർ മകൾ കാണാതെ തുടച്ച് അയാൾ ചിന്നുവിനെ നോക്കി പുഞ്ചിരിച്ചു.അവൾ അച്ഛന് അടിക്കാനായി തൻറെ കൈപത്തി ഉയർത്തി കാട്ടി.അയാൾ ആ വിരലുകളിൽ കൈ കോർത്ത് പറഞ്ഞു വെൽ ഡൺ മൈ ഡിയർ....വെൽഡൺ.Yes this is true sportsman spirit keep it up ......

ജലദിനം



നദികളും പുഴകളും ജലാശയങ്ങളും കൊണ്ട് സമൃദ്ധമായ നാടായിരുന്നു നമ്മുടേത്.
നമ്മുടെ സംസ്കാരത്തിൻറെ അടിത്തറതന്നെ ഈ ജലസമൃദ്ധിയായിരുന്നു.
കാർഷികവൃത്തിയിൽ അധിഷ്ഠിതമായി പ്രകൃതിയുടെ മടിത്തട്ടിൽ സഹജീവനത്തിൻറെയും പാരസ്പര്യത്തിൻറെയും മൂർത്തീഭാവങ്ങളായി നാം പിന്നിട്ട ആ സുവർണ്ണകാലം നമുക്ക് തിരിച്ചു പിടിക്കണം.
മണ്ണിനെയും ജലത്തെയും മറന്നപ്പോൾ നമുക്ക് വഴിമാറി നമ്മുടെ അടിതെറ്റി.
ഇന്ന് നാം വറുതിയുടെ പടുകുഴിയിൽ നല്ല നാളെയുടെ സ്വപ്നവും കണ്ട് ഉറക്കം നടിച്ച് കിടക്കുമ്പോൾ വരൾച്ചയുടെ താണ്ഡവനൃത്തത്തിനുള്ള വേദിയൊരുങ്ങുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.
കഴിഞ്ഞ പത്തു വർഷങ്ങളിലെ ഏറ്റവും താഴ്ന്ന ഭൂജലവിതാനമാണിപ്പോഴുള്ളത്.
അമിതമായ ജലശോഷണവും ജലപുനരുജ്ജീവനത്തിൻറെ പരമ്പരാഗതമായ മാർഗ്ഗങ്ങളോട് നാം മുഖം തിരിച്ച് നിൽക്കുന്നതുമാണ് ഇതിനു കാരണം.
ജലം ഭൂമിയിലേക്കിറങ്ങണം.വ്യപകമായി വൃക്ഷങ്ങൾ വെട്ടിമാറ്റിയതിനെ തുടർന്ന് ഭൗമോപരിതലത്തിലെ മേൽമണ്ണ് ഒലിച്ചുപോകുന്നു. സുതാര്യമല്ലത്ത അടിമണ്ണിലൂടെ ജലം ഇറങ്ങാതെ ക്ഷണനേരം കൊണ്ട് മഴവെള്ളം കുതിച്ചുപായുന്നു.
മേൽ മണ്ണിനെ പിടിച്ചു നിർത്താൻ വൃക്ഷങ്ങളുടെ വേരുകൾ വേണം.കുത്തിയൊഴുകുന്ന വെള്ളത്തിൻറെ വേഗത കുറയ്ക്കാൻ തടയണകൾ നിർമ്മിക്കണം.മലഞ്ചരിവുകളിൽ കയ്യാലകൾ പണിതും മഴകുഴികൾ നിർമ്മിച്ചും നമുക്ക് ഭൂജലപോഷണം യാഥാർത്ഥ്യമാക്കാം.
മുറ്റം പൂർണ്ണമായും മാർബിളും ടെൽസും പാകി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന ശീലം നമുക്ക് ഗുണം ചെയ്യില്ല.
ഒരു ചെറിയ വീടിൻറെ മേൽകുരയിൽ പതിക്കുന്ന ജലം ഒരു ചെറിയ കുടുംബത്തിൻറെ വേനലിലെ ആവശ്യത്തിനുള്ള വെള്ളം കിട്ടുമെന്നിരിക്കെ മഴവെള്ള സംഭരണികളുടെ നിർമ്മാണത്തിന് ഇനിയും വിമുഖതയെന്തിന്.
എല്ലാ വീടുകളിലും മഴവെള്ളം സംഭരിച്ചാൽ തന്നെ ജല ദൗർലഭ്യം ഒഴിവാകും മഴയെ നമുക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാം അക്ഷയ ഖനിയായി സുക്ഷിക്കാം.
ഓരു തുള്ളിവെള്ളം പോലും പാഴാക്കരുത്.
മിതത്വം ശീലിക്കുക.
വാഷ് ബേസിനടുത്ത് ഒരു മഗ്ഗ് സൂക്ഷിക്കുക.ടാപ്പിൽ നിന്ന് വെള്ളം മഗ്ഗിലേയ്ക്കെടുത്ത് ആവശ്യത്തിനുപയോഗിക്കൂ.
പൈപ്പുകളുടെ കേടുപാടുകൾ യഥാസമയം തീർത്താൽ ജല നഷ്ടം ഒഴിവാക്കാം.
ഇത്തരം ചെറിയ ചുവടുകൾ അതിജീവനത്തിനുള്ള വിവിധ മാർഗ്ഗങ്ങളാണ്..
കൊടും ചൂടിൽ പക്ഷിമൃഗാദികളും ആർത്തരാണ്.അവയ്ക്കായി ഒരു ചെറിയ പാത്രത്തിൽ അനുയോജ്യമായ സ്ഥലത്ത് അൽപം ജലം കരുതുക.
ജലം അമൃതാണ് അത് വൃത്തിഹീന മാകരുത്.വിസർജ്ജയങ്ങളൊഴുക്കിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും പുഴകൾ മലിനപ്പെടാതിരിക്കട്ടെ.
പൊതുജലാശയങ്ങളിൽ നിന്നും മോട്ടോറുപയോഗിച്ച് മിതമായിമാത്രം വെള്ളമെടുക്കുക.ഇത് ആഴ്ചയിൽ രണ്ടു ദിവസമായി പരിമിതപ്പെടുത്തുക.
സ്നേഹിതരെ അൽപം മിതത്വം പാലിക്കാം
മഴവെള്ളം കൊയ്തെടുക്കാം
ജലാശയങ്ങൾ പരിപാലിക്കാം.
നല്ല നാളേയ്ക്കായി കൈ കോർക്കാം

പയേ കാലത്തേക്ക് ....

കൂട്ട ഇല്ലാണ്ടെങ്ങനെ സാമാനം കൊണ്ടോല്
കൂട്ട തരാൻ കൈയ്യേല ഏട്ടി പഞ്ചായത്താറ് ഫൈനാക്ക്ന്ന്
നേരത്തേ പറഞ്ഞിനെങ്ക് ഞാൻ പാക്ക് കൊണ്ടർട്ടീലെ
അപ്പ നിങ്ങ പേപ്പർല് ബായിച്ചിറ്റ്ലെ പ്ലാസ്റ്റിക്കിൻറെ കൂട്ട എന്ന് കൊഡ്ക്കാൻ കൈയ്യേല
നീ ഒരിക്കാലി മിണ്ടാണ്ടിര്ക്ക് ഇദ് പറയാന്തൊഡ്ങ്ങീറ്റ് കാലെത്രായി എന്നിറ്റ് ഏഡ നോക്യാലു കൂട്ട എന്നെ
ഏട്ടീ നിങ്ങ ഇദ് ബായിക്ക് '' പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിക്ക് വിപത്ത്''.
എന്നാ നീ ഒര് കാര്യാക്ക്,നീ ഈ സാമാനം ഈഡെന്നെ ബെച്ചോ.ഞാന് കര്ണാരൻറെ പീഡ്യേന്ന് മേങ്ങിക്കോളാ.
അദ് നഡക്കേല ഏട്ടീ . കൂട്ട ഏഡന്നും കിട്ടേല നിങ്ങ ബേണങ്ക് നൊയ്ക്കോ.
നീയെന്നെ പറേ മോനെ ഞിനിപ്പ എന്താക്കണ്ടെ ?
നിങ്ങ ഒരി സംഗദിയാക്ക്.ഞാനോര് പാക്ക് തരാ.നിങ്ങ അഡ്ത്ത കുറി ബരുമ്പൊ കൊണ്ടന്നങ്കായി
എന്നാല് കൊണ്ട.അഡ്ത്ത കുറി ബരുമ്പൊ ഞാനി രണ്ട് പാക്ക് കൊണ്ട്രാ.
നിങ്ങക്കായേനോണ്ട് മാത്രം തര്ന്നെ പാക്കിന് ഇരുവത്തഞ്ചുർപ്യ ബെല ഇണ്ട്.
നീ സുയ്പ്പാക്കണ്ടാ..... ഞാ ബാക്ക് പറഞ്ഞങ്ക് ബാക്ക്. പിന്നെ അഡ്ത്ത കുറി ബരുമ്പൊ എൻക്ക് നീ കൊത്തമ്പാരീം കടും കഡ്ളാസില് കെട്ടീറ്റെന്നെ തെർണം.പ്ലാസ്റ്റിക്കിൻറെ ഒര് കണ്ടം പോലും തരാൻ കയ്യേല.
നോക്കാ...
എന്ത്യേന നോക്ക്ന്നെ.നല്ല പാങ്ങില് ബക്കിൻറെ ബള്ളീല് കെട്ടീറ്റ് തെർണം.
ആയി ഏട്ടീ നമ്മക്ക് പ്ലാസ്റ്റിക്കിൻറെ ചൊറയില്ലാത്ത ആ പയേകാലത്തേക്ക് മടക്കം പോണം.
ആയികോട്ട് ഞാമ്പരട്ടാ......
അതെ ......എല്ലാരു സഹഗരിച്ചെങ്ക് നമ്മക്ക് ആ നല്ല കാലത്തേക്ക് മടക്കം പൂവാ

കാത്തിരിപ്പ്....

ഔപചാ രികമായ യാത്രയയപ്പിനായി
മോർച്ചറിയിൽ
കാത്തുകിടക്കുകയാണ് ആ സനാഥ ശവം.
ഉപചാരപൂർവ്വമുള്ള പൊട്ടിക്കരച്ചിലുകളും തേങ്ങലുകളും.
ആചാരവിധിപ്രകാരമുള്ള ബലികർമ്മങ്ങളും മാത്രമേ ഇനി ബാക്കിയുള്ളൂ.
മകൻ വിദേശത്തു നിന്ന് പുറപ്പെട്ടിരിക്കുന്നു.
സമീപവാസികളുടെയും ബന്ധുക്കളുടെയും ചർച്ചാ വിഷയം അയാളുടെ യാത്രാ പുരോഗതിയാണ്.
ഫ്രീസറിൻറെ തണുപ്പിനേക്കാൾ അലോസരപ്പെടുത്തുന്നു ഈ ഏകാന്തത.
എപ്പോഴാണ് (തെക്കോട്ട്) എടുക്കുക.
ഇളയവനെത്തണം
എയർപോർട്ടിൽ നിന്ന് വണ്ടി വിട്ടിട്ടുണ്ട്.ട്രാഫിക് ജാമില്ലെങ്കിൽ ഒരു മണിക്കൂർ.
അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്ന ഹോം നേഴ്സും കൈവിട്ടു.
പേടികൊണ്ടോ ദുർഗന്ധം കൊണ്ടോ അല്ല.
മക്കളും മരുമക്കളും ഇഷ്ടരും തോഴരും കുറേയേറെയുണ്ടെങ്കിലും ശേഷിച്ച ഇത്തിരി നേരം കൂട്ടിരിക്കാൻ ആരുമില്ല.
ഒന്നു കാണാൻ കൊതിച്ചവരെത്ര ഇമവെട്ടാതെ നോക്കി നിന്നവർ കണ്ണലെണ്ണയൊഴിച്ച് കാത്തിരുന്നവർ.
എന്നാലും രഘു അവിടെ ഒറ്റയ്ക്ക്.....
അവിടെ വാച്ച്മാനുണ്ട്.ആരും വേണ്ടെന്നു പറഞ്ഞിട്ടുണ്ട്.നന്ദനെത്താറാകുമ്പോൾ ഫോൺ ചെയ്ത് പറഞ്ഞാലിങ്ങെത്തിച്ചോളും.വാടക അ ഡ്വാൻസ് കൊടുത്തിട്ടുണ്ട്..........